സിയൂൾ: ഞായറാഴ്ച ഉത്തരകൊറിയ പരീക്ഷിച്ച ബാലിസ്റ്റിക് മിസൈൽ അണ്വായുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതാണെന്നു വെളിപ്പെടുത്തൽ. മറ്റു രാജ്യങ്ങളുടെ സുരക്ഷയെ ബാധിക്കാതിരിക്കാനായി ഉയർന്ന ആംഗിളിലാണു മിസൈൽ വിക്ഷേപിച്ചതെന്നും 2112 കിലോമീറ്റർ ഉയരത്തിലെത്തിയ ഹ്വാസോംഗ് -12 ഇനം മിസൈൽ 787 കിലോമീറ്റർ പിന്നിട്ടശേഷമാണ് ജപ്പാൻ സമുദ്രത്തിൽ പതിച്ചതെന്നും കെസിഎൻഎ വാർത്താ ഏജൻസി അറിയിച്ചു.
ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ മിസൈൽ വിക്ഷേപണം വീക്ഷിക്കാൻ എത്തിയിരുന്നു. കിം പൊട്ടിച്ചിരിക്കുന്നതിന്റെയും ശാസ്ത്രജ്ഞരെ ആലിംഗനം ചെയ്യുന്നതിന്റെയും ചിത്രങ്ങൾ ഉത്തരകൊറിയൻ മാധ്യമങ്ങൾ പുറത്തുവിട്ടു.
അണ്വായുധമില്ലാത്ത രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന അമേരിക്കൻ നയത്തെ അപലപിച്ച കിം അമേരിക്കൻ വൻകര തങ്ങളുടെ മിസൈൽ പരിധിയിലാണെന്നു മുന്നറിയിപ്പു നൽകാനും മറന്നില്ല.
ഉയർന്ന ആംഗിളിൽ വിക്ഷേപണം നടത്തിയതിനാലാണ് മിസൈൽ കുറച്ചുദൂരം മാത്രം സഞ്ചരിച്ചത്. സാധാരണ ആംഗിളിൽ വിക്ഷേപിച്ചിരുന്നെങ്കിൽ 4500 കിലോമീറ്റർ ദൂരപരിധി കിട്ടുമായിരുന്നുവെന്നു വിശകലന വിദഗ്ധർ പറഞ്ഞു. യുഎസിന്റെ ഗുവാം സൈനികത്താവളത്തിൽ എത്താൻ ശേഷിയുള്ള മിസൈലാണ് ഉത്തരകൊറിയ പരീക്ഷിച്ചതെന്ന് ഏറോസ്പേസ് എൻജിനിയറിംഗ് വിദഗ്ധൻ ജോൺ ഷില്ലിംഗ് പറഞ്ഞു. ഭൂഖണ്ഡാന്തര മിസൈൽ വികസിപ്പിക്കുന്ന കാര്യത്തിൽ ഉത്തരകൊറിയ ഒരു പടികൂടി മുന്നേറിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഎസും ദക്ഷിണകൊറിയയും ഉത്തരകൊറിയയോടുള്ള സമീപനത്തിൽ മാറ്റം വരുത്തിയതിനുശേഷമാണ് മിസൈൽ പരീക്ഷണമെന്നതു ശ്രദ്ധേയമാണ്. ഉത്തരകൊറിയയ്ക്ക് എതിരേ സൈനിക നടപടി എടുക്കുമെന്നു ഭീഷണി മുഴക്കിയ ട്രംപ് കിമ്മിനെ കാണാൻ വിരോധമില്ലെന്ന നിലപാടിലേക്കു വന്നിരുന്നു. ഇരുകൊറിയകളും തമ്മിലുള്ള പ്രശ്നം തീർക്കാൻ പ്യോംഗ്യാംഗിലെത്തി ചർച്ച നടത്താമെന്നു പുതുതായി അധികാരമേറ്റ ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂണും വ്യക്തമാക്കിയിരുന്നു.
ഇതിനിടെ ഉത്തരകൊറിയയുടെ മിസൈൽ വിക്ഷേപണത്തെ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ അപലപിച്ചു. എന്നാൽ ഇതിന്റെ പേരിൽ ഉത്തരകൊറിയയെ ഭീഷണിപ്പെടുത്തുന്നതിനെതിരേ അദ്ദേഹം മുന്നറിയിപ്പു നൽകി.
ഉത്തരകൊറിയൻ മിസൈൽ വീണത് റഷ്യൻ തീരത്താണെന്നും ഇതിൽ റഷ്യക്കു സന്തുഷ്ടിയുണ്ടെന്നു കരുതാനാവില്ലെന്നും ട്രംപ് പറഞ്ഞു. എന്നാൽ റഷ്യയിലെ വ്ളാഡിവോസ്റ്റോക് നഗരത്തിൽനിന്ന് ഏറെ അകലെയുള്ള സമുദ്ര മേഖലയിലാണു മിസൈൽ പതിച്ചതെന്നും റഷ്യക്ക് ഒരു വിധത്തിലുള്ള ഭീഷണിയുമുണ്ടായില്ലെന്നും റഷ്യൻ പ്രതിരോധമന്ത്രാലയം പറഞ്ഞു.
ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ മിസൈൽ വിക്ഷേപണം വീക്ഷിക്കാൻ എത്തിയിരുന്നു. കിം പൊട്ടിച്ചിരിക്കുന്നതിന്റെയും ശാസ്ത്രജ്ഞരെ ആലിംഗനം ചെയ്യുന്നതിന്റെയും ചിത്രങ്ങൾ ഉത്തരകൊറിയൻ മാധ്യമങ്ങൾ പുറത്തുവിട്ടു.
അണ്വായുധമില്ലാത്ത രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന അമേരിക്കൻ നയത്തെ അപലപിച്ച കിം അമേരിക്കൻ വൻകര തങ്ങളുടെ മിസൈൽ പരിധിയിലാണെന്നു മുന്നറിയിപ്പു നൽകാനും മറന്നില്ല.
ഉയർന്ന ആംഗിളിൽ വിക്ഷേപണം നടത്തിയതിനാലാണ് മിസൈൽ കുറച്ചുദൂരം മാത്രം സഞ്ചരിച്ചത്. സാധാരണ ആംഗിളിൽ വിക്ഷേപിച്ചിരുന്നെങ്കിൽ 4500 കിലോമീറ്റർ ദൂരപരിധി കിട്ടുമായിരുന്നുവെന്നു വിശകലന വിദഗ്ധർ പറഞ്ഞു. യുഎസിന്റെ ഗുവാം സൈനികത്താവളത്തിൽ എത്താൻ ശേഷിയുള്ള മിസൈലാണ് ഉത്തരകൊറിയ പരീക്ഷിച്ചതെന്ന് ഏറോസ്പേസ് എൻജിനിയറിംഗ് വിദഗ്ധൻ ജോൺ ഷില്ലിംഗ് പറഞ്ഞു. ഭൂഖണ്ഡാന്തര മിസൈൽ വികസിപ്പിക്കുന്ന കാര്യത്തിൽ ഉത്തരകൊറിയ ഒരു പടികൂടി മുന്നേറിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഎസും ദക്ഷിണകൊറിയയും ഉത്തരകൊറിയയോടുള്ള സമീപനത്തിൽ മാറ്റം വരുത്തിയതിനുശേഷമാണ് മിസൈൽ പരീക്ഷണമെന്നതു ശ്രദ്ധേയമാണ്. ഉത്തരകൊറിയയ്ക്ക് എതിരേ സൈനിക നടപടി എടുക്കുമെന്നു ഭീഷണി മുഴക്കിയ ട്രംപ് കിമ്മിനെ കാണാൻ വിരോധമില്ലെന്ന നിലപാടിലേക്കു വന്നിരുന്നു. ഇരുകൊറിയകളും തമ്മിലുള്ള പ്രശ്നം തീർക്കാൻ പ്യോംഗ്യാംഗിലെത്തി ചർച്ച നടത്താമെന്നു പുതുതായി അധികാരമേറ്റ ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂണും വ്യക്തമാക്കിയിരുന്നു.
ഇതിനിടെ ഉത്തരകൊറിയയുടെ മിസൈൽ വിക്ഷേപണത്തെ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ അപലപിച്ചു. എന്നാൽ ഇതിന്റെ പേരിൽ ഉത്തരകൊറിയയെ ഭീഷണിപ്പെടുത്തുന്നതിനെതിരേ അദ്ദേഹം മുന്നറിയിപ്പു നൽകി.
ഉത്തരകൊറിയൻ മിസൈൽ വീണത് റഷ്യൻ തീരത്താണെന്നും ഇതിൽ റഷ്യക്കു സന്തുഷ്ടിയുണ്ടെന്നു കരുതാനാവില്ലെന്നും ട്രംപ് പറഞ്ഞു. എന്നാൽ റഷ്യയിലെ വ്ളാഡിവോസ്റ്റോക് നഗരത്തിൽനിന്ന് ഏറെ അകലെയുള്ള സമുദ്ര മേഖലയിലാണു മിസൈൽ പതിച്ചതെന്നും റഷ്യക്ക് ഒരു വിധത്തിലുള്ള ഭീഷണിയുമുണ്ടായില്ലെന്നും റഷ്യൻ പ്രതിരോധമന്ത്രാലയം പറഞ്ഞു.