ഡമാസ്കസ് : സിറിയൻ പട്ടണമായ അൽബു കമാലിൽ നടന്ന വ്യോമാക്രമണത്തിൽ 23 സിവിലിയന്മാർ കൊല്ലപ്പെട്ടെന്നു സിറിയൻ ഒബ്സർവേറ്ററി അറിയിച്ചു.
ഐഎസിനു സ്വാധീനമുള്ള ഈ മേഖലയിൽ ആക്രമണം നടത്തിയതു യുഎസ് യുദ്ധവിമാനങ്ങളാണെന്നു പറയപ്പെടുന്നു. ആക്രമണത്തിൽ 15 വീടുകൾ പൂർണമായി തകർന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്. ഞായറാഴ്ച അകയിർഷി ഗ്രാമത്തിൽ നടന്ന വ്യോമാക്രമണത്തിൽ 22 സ്ത്രീകൾക്കു ജീവഹാനി നേരിട്ടെന്ന് ഐഎസിന്റെ അമാക്വ വാർത്താ ഏജൻസി അറിയിച്ചു. ഐഎസ് ആസ്ഥാനമായ റാഖായിൽനിന്ന് 16 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. റാഖാ പിടിക്കാൻ യുഎസ് സഖ്യസേന ആക്രമണം നടത്തിവരികയാണ്. ഈ പ്രദേശങ്ങളിൽ നിരവധി സിവിലിയന്മാർ കുടുങ്ങിയിട്ടുള്ളത് ആക്രമണം ദുഷ്കരമാക്കുന്നു.
ഐഎസിനു സ്വാധീനമുള്ള ഈ മേഖലയിൽ ആക്രമണം നടത്തിയതു യുഎസ് യുദ്ധവിമാനങ്ങളാണെന്നു പറയപ്പെടുന്നു. ആക്രമണത്തിൽ 15 വീടുകൾ പൂർണമായി തകർന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്. ഞായറാഴ്ച അകയിർഷി ഗ്രാമത്തിൽ നടന്ന വ്യോമാക്രമണത്തിൽ 22 സ്ത്രീകൾക്കു ജീവഹാനി നേരിട്ടെന്ന് ഐഎസിന്റെ അമാക്വ വാർത്താ ഏജൻസി അറിയിച്ചു. ഐഎസ് ആസ്ഥാനമായ റാഖായിൽനിന്ന് 16 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. റാഖാ പിടിക്കാൻ യുഎസ് സഖ്യസേന ആക്രമണം നടത്തിവരികയാണ്. ഈ പ്രദേശങ്ങളിൽ നിരവധി സിവിലിയന്മാർ കുടുങ്ങിയിട്ടുള്ളത് ആക്രമണം ദുഷ്കരമാക്കുന്നു.