ബെയ്ജിംഗ്: തുറമുഖങ്ങളും റോഡുകളും റെയിൽശൃംഖലകളും വികസിപ്പിക്കുന്നതിനു കോടിക്കണക്കിനു ഡോളറിന്റെ നിക്ഷേപം നടത്തുമെന്നു ചൈന അറിയിച്ചു. വൺബെൽറ്റ് വൺറോഡ് (ഒബോർ ) വികസന പദ്ധതി സംബന്ധിച്ചു ബെയ്ജിംഗിൽ 29 ലോകരാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തെ അഭിസംബോധന ചെയ്ത ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗാണ് 12,400കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് വാഗ്ദാനം ചെയ്തത്. ഏഷ്യ, ആഫ്രിക്ക, യൂറോപ് എന്നിവയുമായുള്ള വാണിജ്യബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയാണിത്. പ്രസിഡന്റ് പുടിൻ, പ്രസിഡന്റ് എർദോഗൻ, പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് തുടങ്ങിയവർ പങ്കെടുത്തു.
മറ്റു പാശ്ചാത്യ നേതാക്കൾ ആരുംതന്നെ പങ്കെടുത്തില്ല. എന്നാൽ ബ്രിട്ടൻ, ഫ്രാൻസ്,ജർമനി തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഉന്നതതല ധനകാര്യസംഘം പങ്കെടുത്തു.
ഇന്ത്യ യോഗത്തിൽനിന്ന് വിട്ടുനിന്നു. ചൈന-പാക് സാന്പത്തിക ഇടനാഴി പാക് അധിനിവേശ കാഷ്മീരിലൂടെയാണു കടന്നുപോകുന്നത്. ഇക്കാര്യത്തിൽ ഇന്ത്യക്ക് ആശങ്കയുണ്ട്.
മറ്റു പാശ്ചാത്യ നേതാക്കൾ ആരുംതന്നെ പങ്കെടുത്തില്ല. എന്നാൽ ബ്രിട്ടൻ, ഫ്രാൻസ്,ജർമനി തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഉന്നതതല ധനകാര്യസംഘം പങ്കെടുത്തു.
ഇന്ത്യ യോഗത്തിൽനിന്ന് വിട്ടുനിന്നു. ചൈന-പാക് സാന്പത്തിക ഇടനാഴി പാക് അധിനിവേശ കാഷ്മീരിലൂടെയാണു കടന്നുപോകുന്നത്. ഇക്കാര്യത്തിൽ ഇന്ത്യക്ക് ആശങ്കയുണ്ട്.