ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനും ആഴ്സണലിനും തകര്‍പ്പന്‍ ജയം. സ്റ്റോക് സിറ്റിയെ അവരുടെ ഗ്രൗണ്ടില്‍വച്ച് 4-1ന് ആഴ്സണല്‍ കീഴടക്കി. രണ്ടു മത്സരം കൂടിശേഷിക്കേ ആഴ്സണൽ ചാന്പ്യൻസ് ലീഗ് സാധ്യതൾ നിലനിർത്തി. ജയത്തോടെ ലിവര്‍പൂള്‍ ഫിലിപ്പെ കുട്ടിഞ്ഞോയുടെ ഇരട്ട ഗോള്‍ മികവില്‍ 4-0ന് വെസ്റ്റ്ഹാം യുണൈറ്റഡിനെ തകര്‍ത്തു. 35-ാം മിനിറ്റില്‍ ഡാനിയല്‍ സ്റ്റുറിഡ്ജിലൂടെ ലിവര്‍പൂള്‍ ഗോളടിക്കു തുടക്കമിട്ടു. രണ്ടാം പകുതിയില്‍ കുടിഞ്ഞോ (57, 62) രണ്ടു തവണ വല കുലുക്കിയപ്പോള്‍ ഡിവോക് ഒറിഗി 76-ാം മിനിറ്റില്‍ ഗോള്‍ പട്ടികയില്‍ സ്ഥാനം പിടിച്ചു. ജയത്തോടെ ലിവര്‍പൂളിന്റെ ചാമ്പ്യന്‍സ് ലീഗ് സാധ്യതകള്‍ നിലനിര്‍ത്തി.
ഒളിവര്‍ ഗിരുവിന്റെ ഇരട്ട ഗോളുകളാണ് ആഴ്സണലിനു മിന്നുന്ന ജയമൊരുക്കിയത്. ഇതിനുമുമ്പ് സ്റ്റോക്കിന്റെ ബ്രിട്ടാനിയ സ്റ്റേഡിയത്തില്‍ കഴിഞ്ഞ എട്ട് പ്രീമിയര്‍ ലീഗില്‍ മത്സരങ്ങളിലും ആഴ്സണലിന് ഒരു തവണയേ ജയിക്കാനായിട്ടുള്ളൂ. ഇടവേളയ്ക്കു പിരിയാന്‍ മൂന്നു മിനിറ്റ് കൂടിയുള്ളപ്പോള്‍ ആഴ്സണല്‍ മുന്നിലെത്തി. ഗിരുവിന്റെ ക്ലോസ് റേഞ്ച് ഷോട്ടാണ് വലയിലായത്. 55-ാം മിനിറ്റില്‍ നല്ലൊരു ഫിനിഷിംഗിലൂടെ മെസ്യൂട്ട് ഓസില്‍ ലീഡ് ഉയര്‍ത്തി. 67-ാം മിനിറ്റില്‍ വിവാദപരമായ ഒരു ഗോളിലൂടെ പകരക്കാരന് പീറ്റര്‍ ക്രൗച്ച് ഒരു ഗോള്‍ മടക്കി.
സ്റ്റോക്കിനു തിരിച്ചുവരാനുള്ള ഒരവസരം പോലും നല്‍കാതെ അലക്സിസ് സാഞ്ചസ് 76-ാം മിനിറ്റില്‍ ആഴ്സണലിന്റെ ലീഡ് വീണ്ടും ഉയര്‍ത്തി. മുഴുവന്‍ സമയം തീരാന്‍ 10 മിനിറ്റ് കൂടിയുള്ളപ്പോള്‍ ഗിരു ഒരിക്കല്‍ക്കൂടി സ്റ്റോക്കിന്റെ വലയില്‍ പന്തെത്തിച്ചു. ആഴ്സണലിനു രണ്ടു കളി കൂടിയുണ്ട്. 36 കളിയി്ൽ ആഴ്സണലിന് 69 പോയിന്റാണുള്ളത്. ഒരു മത്സരം മാത്രമുള്ള ലിവർപൂളിന് 73 പോയിന്റുമാണുള്ളത്.
ലിവര്‍പൂളിനും ആഴ്സണലിനും ജയം
11:20 PM May 14, 2017 | Deepika.com