സിയൂൾ: അമേരിക്കയുമായി സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ ചർച്ച നടത്തുമെന്ന് ഉത്തര കൊറിയയിലെ ഉന്നത ഉദ്യോഗസ്ഥ വ്യക്തമാക്കിയതായി ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയായ യോൻഹാപ്. ഉത്തര കൊറിയയുടെ വിദേശകാര്യ മന്ത്രാലയ ഡയറക്ടർ ചോ സൻ ഹുവിനെ ഉദ്ധരിച്ചാണ് യോൻഹാപ് വാർത്ത നൽകിയിരിക്കുന്നത്.
ചൈനയിലെ ബെയ്ജിംഗിൽവച്ചാണ് ചോ ഇക്കാര്യം പറ ഞ്ഞതെന്നു യോൻ ഹാപ് വ്യക്തമാക്കി. ട്രംപുമായി ചർച്ചയ്ക്ക് ഒരുങ്ങുകയാണ് ഉത്തരകൊറിയയെന്നാണ് ചോ സൻ വ്യക്തമാക്കിയത്.
നേരത്തേ, സമാധാനമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അനുകൂല സാഹചര്യത്തിൽ ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉന്നിനെ സന്ദർശിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ, അതിനോട് പ്രതികരിക്കാൻ അന്ന് ഉത്തര കൊറിയ തയാറായിരുന്നില്ല.
മുതിർന്ന ഉദ്യോഗസ്ഥയുടെ പ്രതികരണം പുറത്തു വന്ന പശ്ചാത്തലത്തിൽ ഉത്തര കൊറിയയും ചർച്ച ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമായതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ചൈനയിലെ ബെയ്ജിംഗിൽവച്ചാണ് ചോ ഇക്കാര്യം പറ ഞ്ഞതെന്നു യോൻ ഹാപ് വ്യക്തമാക്കി. ട്രംപുമായി ചർച്ചയ്ക്ക് ഒരുങ്ങുകയാണ് ഉത്തരകൊറിയയെന്നാണ് ചോ സൻ വ്യക്തമാക്കിയത്.
നേരത്തേ, സമാധാനമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അനുകൂല സാഹചര്യത്തിൽ ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉന്നിനെ സന്ദർശിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ, അതിനോട് പ്രതികരിക്കാൻ അന്ന് ഉത്തര കൊറിയ തയാറായിരുന്നില്ല.
മുതിർന്ന ഉദ്യോഗസ്ഥയുടെ പ്രതികരണം പുറത്തു വന്ന പശ്ചാത്തലത്തിൽ ഉത്തര കൊറിയയും ചർച്ച ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമായതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.