ന്യൂഡൽഹി: കെപിസിസി പ്രസിഡന്റ് പദവിയിലേക്കു മത്സരം ഒഴിവാക്കി സമവായത്തിലൂടെ പൊതുവേ സ്വീകാര്യനായ നേതാവിനെ കണ്ടെത്താൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ കേരളത്തിലെ അനൗപചാരിക ചർച്ചകൾ സഹായിക്കുമെന്നു ഹൈക്കമാൻഡിനു പ്രതീക്ഷ. നിലവിലെ പ്രസിഡന്റ് എം.എം. ഹസനെ തിടുക്കത്തിൽ മാറ്റുന്നതിനെതിരേ അഭിപ്രായം ശക്തമായതു പരിഗണനയിലുണ്ട്.
പ്രഫ. കെ.വി. തോമസ്, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, പി.ടി. തോമസ്, കെ. സുധാകരൻ തുടങ്ങിയ പേരുകളാണു പിസിസി തലപ്പത്തേക്കു പ്രധാനമായും പരിഗണിക്കുന്നത്. എന്നാൽ, ആന്റണിയുടെ കേരള സന്ദർശനത്തിനിടെ യുവതലമുറയിലെ ചിലരുടെ പേരുകളും ഉയർന്നേക്കാം. മുല്ലപ്പള്ളി രാമചന്ദ്രനു കെപിസിസി പ്രസിഡന്റു പദവി നോട്ടമുണ്ടെങ്കിലും ദേശീയ തെരഞ്ഞെടുപ്പ് അഥോറിറ്റി ചെയർമാൻതന്നെ ഒരു സംസ്ഥാനത്തെ പാർട്ടി പദവിയിലേക്കു പോകുന്നതിനോട് ഹൈക്കമാൻഡിൽ രണ്ടഭിപ്രായമുണ്ട്.
കെ.സി. വേണുഗോപാലിന് എഐസിസി ജനറൽ സെക്രട്ടറിയായും പി.സി. വിഷ്ണുനാഥിന് സെക്രട്ടറിയായും സ്ഥാനക്കയറ്റം നൽകിയതിനാൽ അതേ സമുദായത്തിൽനിന്നുള്ളവരെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഇനി പരിഗണിച്ചേക്കില്ല. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയും തുടരുന്നുണ്ട്. നിയമസഭാ കക്ഷി നേതൃസ്ഥാനവും എഐസിസി ജനറൽ സെക്രട്ടറി സ്ഥാനവും ഐ ഗ്രൂപ്പിനു കിട്ടിയ സാഹചര്യത്തിൽ എ വിഭാഗം പിസിസി പ്രസിഡന്റിനായി ശക്തമായ സമ്മർദം ചെലുത്തുന്നുണ്ട്.
പ്രഫ. കെ.വി. തോമസ്, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, പി.ടി. തോമസ്, കെ. സുധാകരൻ തുടങ്ങിയ പേരുകളാണു പിസിസി തലപ്പത്തേക്കു പ്രധാനമായും പരിഗണിക്കുന്നത്. എന്നാൽ, ആന്റണിയുടെ കേരള സന്ദർശനത്തിനിടെ യുവതലമുറയിലെ ചിലരുടെ പേരുകളും ഉയർന്നേക്കാം. മുല്ലപ്പള്ളി രാമചന്ദ്രനു കെപിസിസി പ്രസിഡന്റു പദവി നോട്ടമുണ്ടെങ്കിലും ദേശീയ തെരഞ്ഞെടുപ്പ് അഥോറിറ്റി ചെയർമാൻതന്നെ ഒരു സംസ്ഥാനത്തെ പാർട്ടി പദവിയിലേക്കു പോകുന്നതിനോട് ഹൈക്കമാൻഡിൽ രണ്ടഭിപ്രായമുണ്ട്.
കെ.സി. വേണുഗോപാലിന് എഐസിസി ജനറൽ സെക്രട്ടറിയായും പി.സി. വിഷ്ണുനാഥിന് സെക്രട്ടറിയായും സ്ഥാനക്കയറ്റം നൽകിയതിനാൽ അതേ സമുദായത്തിൽനിന്നുള്ളവരെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഇനി പരിഗണിച്ചേക്കില്ല. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയും തുടരുന്നുണ്ട്. നിയമസഭാ കക്ഷി നേതൃസ്ഥാനവും എഐസിസി ജനറൽ സെക്രട്ടറി സ്ഥാനവും ഐ ഗ്രൂപ്പിനു കിട്ടിയ സാഹചര്യത്തിൽ എ വിഭാഗം പിസിസി പ്രസിഡന്റിനായി ശക്തമായ സമ്മർദം ചെലുത്തുന്നുണ്ട്.