ന്യൂഡൽഹി: തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗാൻ ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് എർദോഗാൻ ചർച്ച നടത്തും. ഭീകരതയെ നേരിടാൻ സഹകരണം, വ്യാപാരം തുടങ്ങിയ വിവിധ വിഷയങ്ങളാകും ചർച്ച. വിവാദമായ റഫറണ്ടത്തിൽ വിജയിച്ചശേഷം എർദോഗാൻ നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണിത്. ഭാര്യ എമിൻ, മുതിർന്ന കാബിനറ്റ് മന്ത്രിമാർ, 150 അംഗ ബിസിനസ് പ്രതിനിധി സംഘം എന്നിവരും എർദോഗാനൊപ്പം ഇന്ത്യയിലെത്തിയിട്ടുണ്ട്.