ശ്രീനഗർ: കാഷ്മീർ താഴ്വരയിൽ വിഘടനവാദികൾ ഇന്നലെ നടത്തിയ ബന്ദിൽ ജനജീവിതം സ്തംഭിച്ചു. കുപ്വാരയിലെ സൈനിക ക്യാന്പിനു നേർക്കുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രണ്ടു ഭീകരരുടെ മൃതദേഹങ്ങൾ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയവരെ പിരിച്ചുവിടാൻ സൈനികർ നടത്തിയ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് ഹുറിയത് വിഘടനവിഭാഗം നേതാക്കളായ സയദ് അലി ഷാ ഗീലാനി, മിർവായിസ് ഉമർ ഫാറൂക്ക്, ജെകെഎൽഎഫ് ചീഫ് മുഹമ്മദ് യാസീൻ മാലിക് എന്നിവർ ബന്ദിന് ആഹ്വാനം ചെയ്തത്.
വ്യാപാര, വാണിജ്യകേന്ദ്രങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യവാഹനങ്ങൾ മാത്രമാണു നിരത്തിലിറങ്ങിയത്. മുഹമ്മദ് യൂസഫ് ഭട്ട് എന്നയാളാണ് സൈനികരുടെ വെടിവയ്പിൽ മരിച്ചത്. കുപ്വാരയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ മൂന്നു സൈനികരാണു കൊല്ലപ്പെട്ടത്.
വ്യാപാര, വാണിജ്യകേന്ദ്രങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യവാഹനങ്ങൾ മാത്രമാണു നിരത്തിലിറങ്ങിയത്. മുഹമ്മദ് യൂസഫ് ഭട്ട് എന്നയാളാണ് സൈനികരുടെ വെടിവയ്പിൽ മരിച്ചത്. കുപ്വാരയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ മൂന്നു സൈനികരാണു കൊല്ലപ്പെട്ടത്.