ഗോഹട്ടി: കാലിക്കടത്തുകാരെന്ന് ആരോപിച്ച് ആസാമിൽ രണ്ടു യുവാക്കളെ ജനക്കൂട്ടം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. നാഗാവ് ജില്ലയിലെ കാസാമാരിയാണു സംഭവം. റിയാസ് ഉദിൻ, അബു ഹനീഫ് എന്നിവരാണു മരിച്ചത്. ജമ്താൽ നാർമേരേ ഗ്രാമവാസികളാണിവർ.
മേയാൻ വിട്ടിരുന്ന പശുക്കളെ മോഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ജനക്കൂട്ടം യുവാക്കളെ ഒന്നര കിലോമീറ്ററോളം ഓടിച്ച് അതിക്രൂരമായി മർദിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പോലീസ് എത്തി യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരണമടഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.
മേയാൻ വിട്ടിരുന്ന പശുക്കളെ മോഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ജനക്കൂട്ടം യുവാക്കളെ ഒന്നര കിലോമീറ്ററോളം ഓടിച്ച് അതിക്രൂരമായി മർദിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പോലീസ് എത്തി യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരണമടഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.