ഇസ്ലാമാബാദ്: ഇന്ത്യക്കെതിരേ പ്രകോപനപരമായ പ്രസ്താവനയുമായി വീണ്ടും പാക് സൈന്യം. സ്വയം ഭരണാധികാരം നേടുന്നതിനായുള്ള കാഷ്മീരി ജനതയുടെ പോരാട്ടത്തിന് പാകിസ്ഥാൻ സൈനിക പിന്തുണ നല്കുമെന്ന് പാക്ക് സൈനിക മേധാവി ഖമർ ജാവേദ് ബജ്വ അറിയിച്ചു. ഇന്നലെ നിയന്ത്രണരേഖയിൽ സന്ദർശനം നടത്തിയ ശേഷമാണ് ബജ്വ സൈനിക സഹായം വാഗ്ദാനം ചെയ്തത്. പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചെന്ന് ആരോപണമുണ്ടായ ഹാജി പിർ പ്രവശ്യയിൽ അദ്ദേഹം സന്ദർശനം നടത്തി.
കാഷ്മീരിലെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിക്കുന്നതിനും മനുഷ്യാവകാശം ഉറപ്പാക്കുന്നതിനും പാക് സൈന്യത്തിന്റെ പൂർണ പിന്തുണയുണ്ടാകണമെന്ന് ബജ്വ പാക് സൈന്യത്തിനു നിർദേശം നല്കി. ഭീകരതയെ പിന്തുണയ്ക്കുന്ന സമീപനമാണ് ഇന്ത്യക്കുള്ളത്. കാഷ്മീരിലെ ജനങ്ങളെ മാത്രമല്ല പാക് അതിർത്തിയിൽ താമസിക്കുന്നവരെയും ഇന്ത്യക്കാർ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കാഷ്മീരിലെ ജനങ്ങളുടെ അവകാശങ്ങൾ ഇന്ത്യ നിഷേധിക്കുകയാണ്. കാഷ്മീരികൾക്ക് സ്വയംഭരണധികാരത്തിനുള്ള അവസരം ഇന്ത്യ നല്കണം. അല്ലെങ്കിൽ അതിനായി പോരാടുന്ന കാഷ്മീർ ജനങ്ങൾക്ക് പാക്കിസ്ഥാൻ പിന്തുണ നല്കും. ഇന്ത്യയിൽനിന്നുള്ള ഏത് ആക്രമണവും നേരിടാൻ പാക്കിസ്ഥാൻ സുസജ്ജമാണെന്നും ബജ്വ വ്യക്തമാക്കി.
കാഷ്മീരിലെ നിലവിലെ സംഘർഷങ്ങൾക്കു കാരണം പാക്കിസ്ഥാനാണെന്ന ഇന്ത്യയുടെ ആരോപണത്തിനു പിന്നാലെയാണ് ബജ്വ നിയന്ത്രണരേഖയിൽ സന്ദർശനം നടത്തിയത്.
കാഷ്മീരിലെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിക്കുന്നതിനും മനുഷ്യാവകാശം ഉറപ്പാക്കുന്നതിനും പാക് സൈന്യത്തിന്റെ പൂർണ പിന്തുണയുണ്ടാകണമെന്ന് ബജ്വ പാക് സൈന്യത്തിനു നിർദേശം നല്കി. ഭീകരതയെ പിന്തുണയ്ക്കുന്ന സമീപനമാണ് ഇന്ത്യക്കുള്ളത്. കാഷ്മീരിലെ ജനങ്ങളെ മാത്രമല്ല പാക് അതിർത്തിയിൽ താമസിക്കുന്നവരെയും ഇന്ത്യക്കാർ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കാഷ്മീരിലെ ജനങ്ങളുടെ അവകാശങ്ങൾ ഇന്ത്യ നിഷേധിക്കുകയാണ്. കാഷ്മീരികൾക്ക് സ്വയംഭരണധികാരത്തിനുള്ള അവസരം ഇന്ത്യ നല്കണം. അല്ലെങ്കിൽ അതിനായി പോരാടുന്ന കാഷ്മീർ ജനങ്ങൾക്ക് പാക്കിസ്ഥാൻ പിന്തുണ നല്കും. ഇന്ത്യയിൽനിന്നുള്ള ഏത് ആക്രമണവും നേരിടാൻ പാക്കിസ്ഥാൻ സുസജ്ജമാണെന്നും ബജ്വ വ്യക്തമാക്കി.
കാഷ്മീരിലെ നിലവിലെ സംഘർഷങ്ങൾക്കു കാരണം പാക്കിസ്ഥാനാണെന്ന ഇന്ത്യയുടെ ആരോപണത്തിനു പിന്നാലെയാണ് ബജ്വ നിയന്ത്രണരേഖയിൽ സന്ദർശനം നടത്തിയത്.