ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാത്ത് -ഉദ്-ദവ തലവനുമായ ഹാഫിസ് സയീദിനെ പാക്കിസ്ഥാൻ വീണ്ടും വീട്ടു തടങ്കലിലാക്കി. ഹാഫിസിന്റെ മൂന്നുമാസത്തെ വീട്ടുതടങ്കൽ കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് പാക് പഞ്ചാബ് പ്രവിശ്യയിലെ ആഭ്യന്തരഭരണകൂടത്തിന്റെ തീരുമാനം. 90 ദിവസത്തേക്കാണ് തടങ്കൽ കാലാവധി നീട്ടിയത്. ആഭ്യന്തരമന്ത്രി ചൗധരി നിസാറാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.
ഹാഫിസിനു പുറമേ ജമാത്ത് ഉദ്ദവ നേതാക്കളായ അബ്ദുൾ റഹ്മാൻ ആബിദ്, അബ്ദുള്ള ഉബൈദ്, സഫർ ഇക്ബാൽ, ഖാസി കാസിഫ് നിയാസ് എന്നിവരുടെ വീട്ടുതടങ്കലും 90 ദിവസത്തേക്കു നീട്ടി. ജനുവരി 30ന് ചൗബുർജിയിലെ ജമാത്ത്- ഉദ്-ദവയുടെ ആസ്ഥാനത്തുനിന്നാണ് ഹാഫിസ് പിടിയിലായത്. അമേ രിക്കൻ ഭരണകൂടത്തിന്റെ കടു ത്ത എതിർപ്പിനെത്തുടർന്നാ ണ് ഹാഫിസിനെ അറസ്റ്റ് ചെയ്തത്.
ഹാഫിസിനു പുറമേ ജമാത്ത് ഉദ്ദവ നേതാക്കളായ അബ്ദുൾ റഹ്മാൻ ആബിദ്, അബ്ദുള്ള ഉബൈദ്, സഫർ ഇക്ബാൽ, ഖാസി കാസിഫ് നിയാസ് എന്നിവരുടെ വീട്ടുതടങ്കലും 90 ദിവസത്തേക്കു നീട്ടി. ജനുവരി 30ന് ചൗബുർജിയിലെ ജമാത്ത്- ഉദ്-ദവയുടെ ആസ്ഥാനത്തുനിന്നാണ് ഹാഫിസ് പിടിയിലായത്. അമേ രിക്കൻ ഭരണകൂടത്തിന്റെ കടു ത്ത എതിർപ്പിനെത്തുടർന്നാ ണ് ഹാഫിസിനെ അറസ്റ്റ് ചെയ്തത്.