ന്യൂഡൽഹി: ടി.പി. സെൻകുമാർ വിഷയത്തിൽ കേരള സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും ദുരഭിമാനം വെടിയണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതി നിർദേശിച്ചിട്ടും ഡിജിപി നിയമനം വൈകിക്കുന്നതു നിയമ വ്യവസ്ഥയോടുള്ള കടുത്ത വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും സിപിഐയും തമ്മിലുള്ള ചക്കളത്തിപ്പോ രിന്റെ ഫലമായി മൂന്നാറിലെ വൻകിട കൈയേറ്റക്കാർ രക്ഷപെടുകയാണെന്നും മൂന്നാർ പ്രശ്നം കൂടുതൽ വഷളാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഡിജിപിയായി സെൻകുമാറിനെ നിയമിക്കണമെന്നു രാജ്യത്തെ പരമോന്നത നീതിപീഠം ആവശ്യപ്പെട്ടിട്ടും ചെയ്യാതിരിക്കുന്നതു സർക്കാരിന്റെ ദുരഭിമാനമാണ്. സർക്കാർ നടപടി അനുചിതവും ധാർമികതയ്ക്ക് നിരക്കാത്തതുമാണ്. അതുകൊണ്ടാണു കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിനായി താൻ കത്തു നൽകിയത്. സെൻകുമാറിനെ ഡിജിപി സ്ഥാനത്തേക്ക് നിയമിക്കാനുള്ള നടപടി സ്വീകരിക്കുകയാണു വേണ്ടത്. ദുരഭിമാനം വെടിഞ്ഞ് സെൻകുമാറിനെ ഡിജിപിയായി എത്രയും വേഗം നിയമിക്കണം- ചെന്നിത്തല ആവശ്യപ്പെട്ടു.
മന്ത്രി എം.എം. മണിക്കെതിരെ പാർട്ടി നടപടിയെടുത്തു. പാർട്ടിയുടെ യശസ് നശിപ്പിച്ചു എന്നാണു കാരണമായി പറയുന്നത്. അങ്ങനെയെങ്കിൽ കേരള ജനങ്ങളുടെയും സ്ത്രീകളുടെയും യശസ് നശിപ്പിച്ച മന്ത്രിയുടെ പേരിൽ എന്തുകൊണ്ടു മുഖ്യമന്ത്രി നടപടിയെടുക്കുന്നില്ല എന്ന ചോദ്യമാണു പ്രസക്തമെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
മൂന്നാറിൽ സർവകക്ഷി യോഗത്തിന്റെ ആവശ്യമില്ല. അതേസമയം സർവകക്ഷി യോഗം വിളിച്ചാൽ തീർച്ചയായും പാർട്ടിയുടെ പ്രതിനിധി അതിലുണ്ടാകും. കേരളത്തിൽ നിലനിൽക്കുന്ന നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ റവന്യൂ വകുപ്പിന് എടുക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ അവിടെയുള്ളൂ. അനധികൃതമായ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന കാര്യത്തിൽ ഏതു പാർട്ടിക്കാണ് എതിർപ്പുള്ളത്? രണ്ടോ മൂന്നോ സെന്റിൽ താമസിക്കുന്ന പാവപ്പെട്ടവരെ ഈ വിഷയത്തിൽ നിന്ന് ഒഴിവാക്കണമെന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണുള്ളത്. മൂന്നാർ ടൗണിലെ ചെറുകിട കച്ചവടക്കാരെയും ഒഴിപ്പിക്കലിൽ നിന്നും ഒഴിവാക്കണമെന്ന കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ല.
പ്രതിപക്ഷം എന്ന നിലയിൽ മൂന്നാറിൽ ന്യായമായ സമരം നടത്തുന്നവർക്കു പൂർണ പിന്തുണ നൽകും. അതേസമയം ആരുടെയും സമരം ഏറ്റെടുത്തിട്ടില്ല. ഗാന്ധിയൻ മാതൃകയിലുള്ള നിരാഹാര സമരം നടത്തിയവരുടെ സമരപ്പന്തൽ പൊളിക്കാനും അവരെ അടിക്കാനും ശ്രമിച്ചത് സിപിഎം നേതാക്കളാണ്. ആ കാര്യത്തിൽ എന്തുകൊണ്ടു മാർക്സിസ്റ്റു പാർട്ടി മറുപടി പറയുന്നില്ല. പോലീസിന്റെ സഹായത്തോടെ സിപിഎം പ്രവർത്തകർ അഴിഞ്ഞാട്ടം നടത്തിയതിനെ എന്തുകൊണ്ടു ചെറുക്കുന്നില്ല. ഇതെല്ലാം സംശയങ്ങൾ വർധിപ്പിക്കുകയാണെന്നു ചെന്നിത്തല പറഞ്ഞു.
ഡിജിപിയായി സെൻകുമാറിനെ നിയമിക്കണമെന്നു രാജ്യത്തെ പരമോന്നത നീതിപീഠം ആവശ്യപ്പെട്ടിട്ടും ചെയ്യാതിരിക്കുന്നതു സർക്കാരിന്റെ ദുരഭിമാനമാണ്. സർക്കാർ നടപടി അനുചിതവും ധാർമികതയ്ക്ക് നിരക്കാത്തതുമാണ്. അതുകൊണ്ടാണു കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിനായി താൻ കത്തു നൽകിയത്. സെൻകുമാറിനെ ഡിജിപി സ്ഥാനത്തേക്ക് നിയമിക്കാനുള്ള നടപടി സ്വീകരിക്കുകയാണു വേണ്ടത്. ദുരഭിമാനം വെടിഞ്ഞ് സെൻകുമാറിനെ ഡിജിപിയായി എത്രയും വേഗം നിയമിക്കണം- ചെന്നിത്തല ആവശ്യപ്പെട്ടു.
മന്ത്രി എം.എം. മണിക്കെതിരെ പാർട്ടി നടപടിയെടുത്തു. പാർട്ടിയുടെ യശസ് നശിപ്പിച്ചു എന്നാണു കാരണമായി പറയുന്നത്. അങ്ങനെയെങ്കിൽ കേരള ജനങ്ങളുടെയും സ്ത്രീകളുടെയും യശസ് നശിപ്പിച്ച മന്ത്രിയുടെ പേരിൽ എന്തുകൊണ്ടു മുഖ്യമന്ത്രി നടപടിയെടുക്കുന്നില്ല എന്ന ചോദ്യമാണു പ്രസക്തമെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
മൂന്നാറിൽ സർവകക്ഷി യോഗത്തിന്റെ ആവശ്യമില്ല. അതേസമയം സർവകക്ഷി യോഗം വിളിച്ചാൽ തീർച്ചയായും പാർട്ടിയുടെ പ്രതിനിധി അതിലുണ്ടാകും. കേരളത്തിൽ നിലനിൽക്കുന്ന നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ റവന്യൂ വകുപ്പിന് എടുക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ അവിടെയുള്ളൂ. അനധികൃതമായ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന കാര്യത്തിൽ ഏതു പാർട്ടിക്കാണ് എതിർപ്പുള്ളത്? രണ്ടോ മൂന്നോ സെന്റിൽ താമസിക്കുന്ന പാവപ്പെട്ടവരെ ഈ വിഷയത്തിൽ നിന്ന് ഒഴിവാക്കണമെന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണുള്ളത്. മൂന്നാർ ടൗണിലെ ചെറുകിട കച്ചവടക്കാരെയും ഒഴിപ്പിക്കലിൽ നിന്നും ഒഴിവാക്കണമെന്ന കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ല.
പ്രതിപക്ഷം എന്ന നിലയിൽ മൂന്നാറിൽ ന്യായമായ സമരം നടത്തുന്നവർക്കു പൂർണ പിന്തുണ നൽകും. അതേസമയം ആരുടെയും സമരം ഏറ്റെടുത്തിട്ടില്ല. ഗാന്ധിയൻ മാതൃകയിലുള്ള നിരാഹാര സമരം നടത്തിയവരുടെ സമരപ്പന്തൽ പൊളിക്കാനും അവരെ അടിക്കാനും ശ്രമിച്ചത് സിപിഎം നേതാക്കളാണ്. ആ കാര്യത്തിൽ എന്തുകൊണ്ടു മാർക്സിസ്റ്റു പാർട്ടി മറുപടി പറയുന്നില്ല. പോലീസിന്റെ സഹായത്തോടെ സിപിഎം പ്രവർത്തകർ അഴിഞ്ഞാട്ടം നടത്തിയതിനെ എന്തുകൊണ്ടു ചെറുക്കുന്നില്ല. ഇതെല്ലാം സംശയങ്ങൾ വർധിപ്പിക്കുകയാണെന്നു ചെന്നിത്തല പറഞ്ഞു.