ന്യൂഡൽഹി: തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും അതു കണ്ടെത്തി തിരുത്തുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ന്യായീകരണങ്ങളല്ല, നടപടികളാണ് ഇനി ആവശ്യമെന്നും ആം ആദ്മി പാർട്ടി നേതാവ് സമ്മതിച്ചു.
ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തോൽവിക്കു പിന്നാലെയാണ് കേജരിവാൾ തെറ്റുകൾ ഏറ്റുപറഞ്ഞത്. രണ്ടു ദിവസം വോളന്റിയർമാരും വോട്ടർമാരുമായി സംസാരിച്ചു. യാഥാർഥ്യം വളരെ വ്യക്തമാണ്. ""അതെ, ഞങ്ങൾ പല പിഴവുകളും വരുത്തി''. പക്ഷേ, ആത്മപരിശോധന നടത്തി വേണ്ട തിരുത്തലുകൾ വരുത്തും. ഡ്രോയിംഗ് ബോർഡിലേക്ക് തിരിച്ചു പോകാൻ സമയമായിരിക്കുന്നു: ട്വിറ്ററിൽ എഴുതിയ സന്ദേശത്തിൽ ഡൽഹി മുഖ്യമന്ത്രി വിശദീകരിച്ചു.ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പു പരാജയത്തിന് എല്ലാവർക്കും തുല്യ ഉത്തരവാദിത്വമാണുള്ളതെന്നും കേജരിവാൾ ട്വീറ്റ് ചെയ്തു.
ജനഹിതമറിഞ്ഞു പ്രവർത്തിക്കുകയും ചെയ്യാനുള്ളതു ചെയ്യുകയുമാണു മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തോൽവിക്കു പിന്നാലെയാണ് കേജരിവാൾ തെറ്റുകൾ ഏറ്റുപറഞ്ഞത്. രണ്ടു ദിവസം വോളന്റിയർമാരും വോട്ടർമാരുമായി സംസാരിച്ചു. യാഥാർഥ്യം വളരെ വ്യക്തമാണ്. ""അതെ, ഞങ്ങൾ പല പിഴവുകളും വരുത്തി''. പക്ഷേ, ആത്മപരിശോധന നടത്തി വേണ്ട തിരുത്തലുകൾ വരുത്തും. ഡ്രോയിംഗ് ബോർഡിലേക്ക് തിരിച്ചു പോകാൻ സമയമായിരിക്കുന്നു: ട്വിറ്ററിൽ എഴുതിയ സന്ദേശത്തിൽ ഡൽഹി മുഖ്യമന്ത്രി വിശദീകരിച്ചു.ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പു പരാജയത്തിന് എല്ലാവർക്കും തുല്യ ഉത്തരവാദിത്വമാണുള്ളതെന്നും കേജരിവാൾ ട്വീറ്റ് ചെയ്തു.
ജനഹിതമറിഞ്ഞു പ്രവർത്തിക്കുകയും ചെയ്യാനുള്ളതു ചെയ്യുകയുമാണു മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.