ലക്നോ: കൂട്ടമാനഭംഗക്കേസിൽ പ്രതിയായ ഉത്തർപ്രദേശ് മുൻമന്ത്രി ഗായത്രി പ്രജാപതിക്കു ജാമ്യം അനുവദിച്ച പ്രത്യേക കോടതി ജഡ്ജി ഒ.പി. മിശ്രയെ അലാഹബാദ് ഹൈക്കോടതി സസ്പെൻഡ് ചെയ്തു. വിരമിക്കുന്നതിനു രണ്ടു ദിവസം മുന്‍പാണു മജിസ്ട്രേറ്റിനെതിരേ നടപടി.
വെള്ളിയാഴ്ച രാത്രിയാണു ഇതുസംബന്ധിച്ച ഉത്തരവ് ഹൈക്കോടതി പുറത്തിറക്കിയത്. മുൻ മന്ത്രിക്കു ജാമ്യം അനുവദിച്ചതിൽ ക്രമക്കേടു നടന്നിട്ടുണ്ടോ എന്നന്വേഷിക്കാൻ ജസ്റ്റീസ് സുധീർ അഗർവാളിനെ ഏകാംഗ കമ്മിഷനായി ഹൈക്കോടതി നിയമിച്ചിരുന്നു. കമ്മീഷൻ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണു സസ്പെൻഷൻ.ജഡ്ജിയെ സസ്പെൻഡ് ചെയ്തെന്ന് ഹൈക്കോടതി സ്ഥിരീകരിച്ചു. പ്രജാപതിയുടെ ജാമ്യം വെള്ളിയാഴ്ച അലാഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ദിലിപ് ബി.ബോസ്ലേ സ്റ്റേ ചെയ്തിരുന്നു.
വെള്ളിയാഴ്ച രാത്രിയാണു ഇതുസംബന്ധിച്ച ഉത്തരവ് ഹൈക്കോടതി പുറത്തിറക്കിയത്. മുൻ മന്ത്രിക്കു ജാമ്യം അനുവദിച്ചതിൽ ക്രമക്കേടു നടന്നിട്ടുണ്ടോ എന്നന്വേഷിക്കാൻ ജസ്റ്റീസ് സുധീർ അഗർവാളിനെ ഏകാംഗ കമ്മിഷനായി ഹൈക്കോടതി നിയമിച്ചിരുന്നു. കമ്മീഷൻ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണു സസ്പെൻഷൻ.ജഡ്ജിയെ സസ്പെൻഡ് ചെയ്തെന്ന് ഹൈക്കോടതി സ്ഥിരീകരിച്ചു. പ്രജാപതിയുടെ ജാമ്യം വെള്ളിയാഴ്ച അലാഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ദിലിപ് ബി.ബോസ്ലേ സ്റ്റേ ചെയ്തിരുന്നു.