ന്യൂഡൽഹി: കേന്ദ്ര ഗവൺമെന്റ് ജീവനക്കാരുടെ വിവിധ അലവൻസുകൾ പരിഷ്കരിക്കുന്നതു സംബന്ധിച്ച പഠന സമിതി റിപ്പോർട്ട് നല്കി. ധനമന്ത്രാലയത്തിലെ വ്യയവകുപ്പ് ഇതു പരിശോധിച്ചശേഷം സെക്രട്ടറിമാരുടെ ഉന്നതാധികാര സമിതിക്കു സമർപ്പിക്കും.
പിന്നീടു കാബി നറ്റ് തീരുമാനമെടുക്കും. ഏഴാം ശന്പള കമ്മീഷൻ അലവൻസുകൾ സംബന്ധിച്ചു നൽകിയ ശിപാർശയിൽ കാര്യമായ മാറ്റം സമിതി നിർദേശിച്ചിട്ടുണ്ട്. ധനകാര്യ സെക്രട്ടറി അശോക് ലവാസയായിരുന്നു പഠനസമിതി അധ്യക്ഷൻ. വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തിയാണു മാറ്റങ്ങൾ നിർദേശിച്ചത്. ഇതനുസരിച്ചു തീരുമാനം ഉണ്ടാകുംവരെ ആറാം ശന്പള കമ്മീഷൻ പ്രകാരമുള്ള അലവൻസുകൾ അതേപടി തുടരും. 196 അലവൻസുകൾ ഉള്ളതിൽ 52 എണ്ണം ഇല്ലാതാക്കാനും 36 എണ്ണം മറ്റുള്ളവയിൽപെടുത്താനും ആണു ശന്പള കമ്മീഷൻ ശിപാർശ ചെയ്തത്.
ശിപാർശ നടപ്പാക്കിയാൽ 29,300 കോടി രൂപ ഒരുവർഷം അധികച്ചെലവ് വരും.
വീട്ടു വാടക അലവൻസി (എച്ച്ആർഎ) ൽ ശന്പള കമ്മീഷന്റെ ശിപാർശ അതേപടി തുടരാനാണു സമിതി നിർദേശം എന്നു റിപ്പോർട്ടുകൾ ഉണ്ട്. ആറാം ശന്പള കമ്മീഷൻ എച്ച്ആർഎയിൽ രണ്ടു മുതൽ ആറുവരെ ശതമാനം കുറവാണു ശിപാർശ ചെയ്തത്.
പിന്നീടു കാബി നറ്റ് തീരുമാനമെടുക്കും. ഏഴാം ശന്പള കമ്മീഷൻ അലവൻസുകൾ സംബന്ധിച്ചു നൽകിയ ശിപാർശയിൽ കാര്യമായ മാറ്റം സമിതി നിർദേശിച്ചിട്ടുണ്ട്. ധനകാര്യ സെക്രട്ടറി അശോക് ലവാസയായിരുന്നു പഠനസമിതി അധ്യക്ഷൻ. വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തിയാണു മാറ്റങ്ങൾ നിർദേശിച്ചത്. ഇതനുസരിച്ചു തീരുമാനം ഉണ്ടാകുംവരെ ആറാം ശന്പള കമ്മീഷൻ പ്രകാരമുള്ള അലവൻസുകൾ അതേപടി തുടരും. 196 അലവൻസുകൾ ഉള്ളതിൽ 52 എണ്ണം ഇല്ലാതാക്കാനും 36 എണ്ണം മറ്റുള്ളവയിൽപെടുത്താനും ആണു ശന്പള കമ്മീഷൻ ശിപാർശ ചെയ്തത്.
ശിപാർശ നടപ്പാക്കിയാൽ 29,300 കോടി രൂപ ഒരുവർഷം അധികച്ചെലവ് വരും.
വീട്ടു വാടക അലവൻസി (എച്ച്ആർഎ) ൽ ശന്പള കമ്മീഷന്റെ ശിപാർശ അതേപടി തുടരാനാണു സമിതി നിർദേശം എന്നു റിപ്പോർട്ടുകൾ ഉണ്ട്. ആറാം ശന്പള കമ്മീഷൻ എച്ച്ആർഎയിൽ രണ്ടു മുതൽ ആറുവരെ ശതമാനം കുറവാണു ശിപാർശ ചെയ്തത്.