ന്യൂഡൽഹി: അണ്ണാ ഡിഎംകെ ശശികല വിഭാഗത്തിനു രണ്ടില ചിഹ്നം ലഭിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ഹവാല ഇടപാടുകാരനെ രണ്ടുദിവസത്തേക്കു പോലീസ് കസ്റ്റഡിയിൽ വിട്ട് പ്രത്യേകകോടതി ഉത്തരവായി.ഇടനിലക്കാരൻ സുകേഷ് ചന്ദ്രശേഖരനെ അടുത്തമാസം 12 വരെ ജുഡീഷൽ കസ്റ്റഡിയിൽ അയയ്ക്കാനും ജഡ്ജി പൂനം ചൗധരി നിർദേശിച്ചു.
സംഭവത്തിലെ സൂത്രധാരനായ അണ്ണാ ഡിഎംകെ നേതാവ് ടി.ടി.വി. ദിനകരനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകിയതിന്റെ പിറ്റേന്നാണ് ഹവാല ഇടപാടുകാരനായ നാഥു സിംഗ് അറസ്റ്റിലായത്.
ദിനകരനുവേണ്ടി തെരഞ്ഞെടുപ്പ് കമ്മിഷനെ സ്വാധീനിക്കാൻ ശ്രമിച്ച സുകേഷ് ചന്ദ്രശേഖരന്റെ കൈവശമെത്തിയ ഒരു കോടിരൂപ നൽകിയതു നാഥു സിംഗാണെന്നു കണ്ടെത്തിയിട്ടുണ്ട്. കേസന്വേഷണത്തിനായി ദിനകരനെ കഴിഞ്ഞദിവസം ചെന്നൈയിലേക്ക് കൊണ്ടുവന്നിരുന്നു. ഇതിനിടയിലാണ് സിംഗ് പിടിയിലായത്. ചെന്നൈയിലെ ഹവാല ഇടപാടുകാർക്കും ഇക്കാര്യത്തിൽ ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
സംഭവത്തിലെ സൂത്രധാരനായ അണ്ണാ ഡിഎംകെ നേതാവ് ടി.ടി.വി. ദിനകരനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകിയതിന്റെ പിറ്റേന്നാണ് ഹവാല ഇടപാടുകാരനായ നാഥു സിംഗ് അറസ്റ്റിലായത്.
ദിനകരനുവേണ്ടി തെരഞ്ഞെടുപ്പ് കമ്മിഷനെ സ്വാധീനിക്കാൻ ശ്രമിച്ച സുകേഷ് ചന്ദ്രശേഖരന്റെ കൈവശമെത്തിയ ഒരു കോടിരൂപ നൽകിയതു നാഥു സിംഗാണെന്നു കണ്ടെത്തിയിട്ടുണ്ട്. കേസന്വേഷണത്തിനായി ദിനകരനെ കഴിഞ്ഞദിവസം ചെന്നൈയിലേക്ക് കൊണ്ടുവന്നിരുന്നു. ഇതിനിടയിലാണ് സിംഗ് പിടിയിലായത്. ചെന്നൈയിലെ ഹവാല ഇടപാടുകാർക്കും ഇക്കാര്യത്തിൽ ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.