ജയ്പുർ: തന്റെ വിവാഹാഘോഷത്തിനിടെ കുതിരസവാരി നടത്തിയ ദളിത് വിഭാഗക്കാരനായ യുവാവിനെ മേൽജാതിക്കാർ മർദിച്ച് റോഡിലൂടെ വലിച്ചിഴച്ചു. കുതിരപ്പുറത്തുനിന്നു വീഴ്ത്തിയശേഷമായിരുന്നു മർദനം. രാജസ്ഥാനിലെ ഉദയ്പുർ ജില്ലയിലാണു സംഭവം.
ഉയർന്ന ജാതിക്കാരാണു സാധാരണയായി വിവാഹാഘോഷത്തിനിടെ കുതിരസവാരി നടത്തുക. ദളിത് യുവാവ് ഇതിനു തുനിഞ്ഞതാണു മേൽജാതിക്കാരുടെ പ്രകോപനത്തിനു കാരണം.
ഉദയ്പുരിലെ ഝലാ കാ ധാന ഗ്രാമത്തിലാണു സംഭവം. കൈലാഷ് മേഘ്വാൾ(25) എന്ന യുവാവിനാണു മർദനമേറ്റത്. ബിയർകുപ്പികൾ, ഇരുന്പുദണ്ഡുകൾ, മൂർച്ചയേറിയ ആയുധങ്ങൾ എന്നിവ ഉപയോഗിച്ചായിരുന്ന അക്രമികൾ വിവാഹാഘോഷത്തിൽ പങ്കെടുത്തവരെ ആക്രമിച്ചത്. മേഘ്വാളിനു തലയിലും ശരീരഭാഗങ്ങളിലും പരിക്കുണ്ട്. സംഭവത്തെത്തുടർന്ന് നാലു പേർക്കെതിരേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രതികളിലൊരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഉയർന്ന ജാതിക്കാരാണു സാധാരണയായി വിവാഹാഘോഷത്തിനിടെ കുതിരസവാരി നടത്തുക. ദളിത് യുവാവ് ഇതിനു തുനിഞ്ഞതാണു മേൽജാതിക്കാരുടെ പ്രകോപനത്തിനു കാരണം.
ഉദയ്പുരിലെ ഝലാ കാ ധാന ഗ്രാമത്തിലാണു സംഭവം. കൈലാഷ് മേഘ്വാൾ(25) എന്ന യുവാവിനാണു മർദനമേറ്റത്. ബിയർകുപ്പികൾ, ഇരുന്പുദണ്ഡുകൾ, മൂർച്ചയേറിയ ആയുധങ്ങൾ എന്നിവ ഉപയോഗിച്ചായിരുന്ന അക്രമികൾ വിവാഹാഘോഷത്തിൽ പങ്കെടുത്തവരെ ആക്രമിച്ചത്. മേഘ്വാളിനു തലയിലും ശരീരഭാഗങ്ങളിലും പരിക്കുണ്ട്. സംഭവത്തെത്തുടർന്ന് നാലു പേർക്കെതിരേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രതികളിലൊരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.