മുംബൈ: ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ സൂഫി സംഗീതജ്ഞനാണ് കൈലാഷ് ഖേർ എന്ന് ടോർക്ക് ഫാർമ മാനേജിംഗ് ഡയറക്ടർ പി.എസ്. ചട്വാൾ. തങ്ങളുടെ സ്റ്റാർ പ്രൊഡക്റ്റായ ടോറെക്സിനായി ജഗ്ജീത് സിംഗിന്റെ മരണശേഷം അദ്ദേഹത്തിന്റെ ശബ്ദപിൻഗാമിയെ കണ്ടെത്താനുള്ള അന്വേഷണം അവസാനിച്ചത് കൈലാഷ് ഖേറിനെ കണ്ടുമുട്ടിയതോടെയാണെന്നും അദ്ദേഹം പറഞ്ഞു.
പദ്മശ്രീ പുരസ്കാരം സ്വന്തമാക്കിയ സംഗീതജ്ഞൻ കൈലാഷ് ഖേറിനെയും അദ്ദേഹത്തിന്റെ ഒരു ദശാബ്ദം പിന്നിട്ട മ്യൂസിക് ബാൻഡായ ‘കൈലാസ’യെയും അനുമോദിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചട്വാൾ.
സാധാരണ ആളുകളുടെ വിരമിക്കൽ കാലഘട്ടത്തിലാണ് പദ്മശ്രീപോലുള്ള പുരസ്കാരങ്ങൾ തേടിയെത്തുന്നത്. കൈലാഷിന്റെ കാര്യത്തിൽ മറിച്ചാണു സംഭവിച്ചിരിക്കുന്നത്. ഇതു കൈലാഷിന്റെ സംഗീതയാത്രയുടെ തുടക്കം മാത്രമാണ്- ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു.
കൈലാസ ഒരുക്കിയ സംഗീത നിശയിൽ ഫട്നാവിസിന്റെ ഭാര്യ അമൃത, റോനിത് റോയ്, അഷ്മിത് പട്ടേൽ, റീച്ച സിൻഗ, ഗഷ്മീർ മഹാജനി, ആർതി ചബരിയ, രാജു ശ്രീവാസ്തവ, ഷാൻ, അൽക്ക യാഗ്നിക്, കുമാർ ഷാൻ, അപുപ് ജലോത, പാപോൺ, അർമാൻ മാലിക്, അമൽ മാലിക്, ഉദിത് നാരായൺ, മിഥുൻ, മൻമോഹൻ ഷെട്ടി, നൂനം ഡിലൺ, പ്രസൂൺ ജോഷി, കൃഷിക ലുല, സംവിധായകൻ ആനന്ദ്, ഹാദി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ആരോഗ്യകരമായ കുടിവെള്ളം ജനങ്ങൾക്കു നല്കുകയാണ് ‘ജൽ’ മിനറൽ വാട്ടറിലൂടെ ടോർക്ക് ഫാർമ ലക്ഷ്യമിടുന്നത്. ഹിമാലയത്തിൽ ആയിരം അടി താഴ്ചയിൽ പ്രത്യേകം നിർമിച്ച ബോർവെല്ലുവഴിയാണ് ‘ജൽ’ ബോട്ടിലിലെ വെള്ളം ശേഖരിക്കുന്നത്.
പദ്മശ്രീ പുരസ്കാരം സ്വന്തമാക്കിയ സംഗീതജ്ഞൻ കൈലാഷ് ഖേറിനെയും അദ്ദേഹത്തിന്റെ ഒരു ദശാബ്ദം പിന്നിട്ട മ്യൂസിക് ബാൻഡായ ‘കൈലാസ’യെയും അനുമോദിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചട്വാൾ.
സാധാരണ ആളുകളുടെ വിരമിക്കൽ കാലഘട്ടത്തിലാണ് പദ്മശ്രീപോലുള്ള പുരസ്കാരങ്ങൾ തേടിയെത്തുന്നത്. കൈലാഷിന്റെ കാര്യത്തിൽ മറിച്ചാണു സംഭവിച്ചിരിക്കുന്നത്. ഇതു കൈലാഷിന്റെ സംഗീതയാത്രയുടെ തുടക്കം മാത്രമാണ്- ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു.
കൈലാസ ഒരുക്കിയ സംഗീത നിശയിൽ ഫട്നാവിസിന്റെ ഭാര്യ അമൃത, റോനിത് റോയ്, അഷ്മിത് പട്ടേൽ, റീച്ച സിൻഗ, ഗഷ്മീർ മഹാജനി, ആർതി ചബരിയ, രാജു ശ്രീവാസ്തവ, ഷാൻ, അൽക്ക യാഗ്നിക്, കുമാർ ഷാൻ, അപുപ് ജലോത, പാപോൺ, അർമാൻ മാലിക്, അമൽ മാലിക്, ഉദിത് നാരായൺ, മിഥുൻ, മൻമോഹൻ ഷെട്ടി, നൂനം ഡിലൺ, പ്രസൂൺ ജോഷി, കൃഷിക ലുല, സംവിധായകൻ ആനന്ദ്, ഹാദി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ആരോഗ്യകരമായ കുടിവെള്ളം ജനങ്ങൾക്കു നല്കുകയാണ് ‘ജൽ’ മിനറൽ വാട്ടറിലൂടെ ടോർക്ക് ഫാർമ ലക്ഷ്യമിടുന്നത്. ഹിമാലയത്തിൽ ആയിരം അടി താഴ്ചയിൽ പ്രത്യേകം നിർമിച്ച ബോർവെല്ലുവഴിയാണ് ‘ജൽ’ ബോട്ടിലിലെ വെള്ളം ശേഖരിക്കുന്നത്.