ന്യൂഡൽഹി: ന്യൂനപക്ഷ മാനേജ്മെന്റുകൾ നടത്തുന്നത് അടക്കമുള്ള സ്വകാര്യ മെഡിക്കൽ കോളജുകളിലും സർക്കാർ കൗണ്‍സലിംഗ് നിർബന്ധമെന്ന് സുപ്രീം കോടതി. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കൗണ്‍സലിംഗിൽ മാനേജ്മെന്റ് പ്രതിനിധിയെ കൂടി ഉൾപ്പെടുത്താമെന്ന മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ നിർദേശം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. കൽപ്പിത സർവകലാശാലകളുടെ കാര്യത്തിൽ അടുത്ത ചൊവ്വാഴ്ച തീരുമാനമെടുക്കുമെന്നും അറിയിച്ചു.
സ്വകാര്യ മെഡിക്കൽ കോളജുകളിലുള്ള 50 ശതമാനം മാനേജ്മെന്റ് സീറ്റുകളിൽ സർക്കാർ കൗണ്‍സലിംഗും പ്രവേശനം നടത്തുന്നതും ന്യൂനപക്ഷ അവകാശങ്ങൾക്ക് എതിരാണെന്നു ചൂണ്ടിക്കാട്ടി കേരളത്തിൽ നിന്നുള്ള പുഷ്പഗിരി, അമല, കോലഞ്ചേരി, ജൂബിലി മെഡിക്കൽ കോളജുകളും അമൃത കൽപ്പിത സർവകലാശാലയുമാണ് കോടതിയെ സമീപിച്ചത്. ന്യൂനപക്ഷ മാനേജ്മെന്റുകളാണെങ്കിലും കൽപ്പിത സർവകലാശാലകളാണെങ്കിലും പ്രവേശനം നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള റാങ്ക് പട്ടികയിലൂടെ ആയിരിക്കണമെന്നും സർക്കാർ ഏകീകൃത കൗണ്‍സലിംഗ് നടത്തണമെന്നും മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ നിർദേശിച്ചിരുന്നു.
ഇതു ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനമല്ലെന്നും എംസിഐ നിലപാട് അറിയിച്ചു. ഇതംഗീകരിച്ച കോടതി, മാനേജ്മെന്റുകളുടെ വാദം തള്ളുകയായിരുന്നു. അതേസമയം, കൽപ്പിത സർവകലാശാലയായതിനാൽ സംസ്ഥാന സർക്കാരിന്റെ ഏകീകൃത കൗണ്‍സലിംഗിൽ നിന്നും പ്രവേശനം നടത്താനാവില്ലെന്ന അമൃത സർവകലാശാലയുടെ വാദത്തിൽ ഇന്നലെ കോടതി തീരുമാനമെടുത്തില്ല. കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കുമെന്നു കോടതി അറിയിച്ചു.
സ്വകാര്യ മെഡിക്കൽ കോളജുകളിലുള്ള 50 ശതമാനം മാനേജ്മെന്റ് സീറ്റുകളിൽ സർക്കാർ കൗണ്‍സലിംഗും പ്രവേശനം നടത്തുന്നതും ന്യൂനപക്ഷ അവകാശങ്ങൾക്ക് എതിരാണെന്നു ചൂണ്ടിക്കാട്ടി കേരളത്തിൽ നിന്നുള്ള പുഷ്പഗിരി, അമല, കോലഞ്ചേരി, ജൂബിലി മെഡിക്കൽ കോളജുകളും അമൃത കൽപ്പിത സർവകലാശാലയുമാണ് കോടതിയെ സമീപിച്ചത്. ന്യൂനപക്ഷ മാനേജ്മെന്റുകളാണെങ്കിലും കൽപ്പിത സർവകലാശാലകളാണെങ്കിലും പ്രവേശനം നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള റാങ്ക് പട്ടികയിലൂടെ ആയിരിക്കണമെന്നും സർക്കാർ ഏകീകൃത കൗണ്‍സലിംഗ് നടത്തണമെന്നും മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ നിർദേശിച്ചിരുന്നു.
ഇതു ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനമല്ലെന്നും എംസിഐ നിലപാട് അറിയിച്ചു. ഇതംഗീകരിച്ച കോടതി, മാനേജ്മെന്റുകളുടെ വാദം തള്ളുകയായിരുന്നു. അതേസമയം, കൽപ്പിത സർവകലാശാലയായതിനാൽ സംസ്ഥാന സർക്കാരിന്റെ ഏകീകൃത കൗണ്‍സലിംഗിൽ നിന്നും പ്രവേശനം നടത്താനാവില്ലെന്ന അമൃത സർവകലാശാലയുടെ വാദത്തിൽ ഇന്നലെ കോടതി തീരുമാനമെടുത്തില്ല. കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കുമെന്നു കോടതി അറിയിച്ചു.