ന്യൂഡൽഹി: ചാരവൃത്തിക്കുറ്റം ആരോപിച്ച് പാക്കിസ്ഥാൻ പട്ടാള കോടതി വധശിക്ഷയ്ക്കു വിധിച്ച കുൽഭൂഷൻ ജാദവിന്റെ ആരോഗ്യനില സംബന്ധിച്ച സാക്ഷ്യപത്രം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം വക്താവ് ഗോപാൽ ബാഗ്ലെ.
ജാദവിന്റെ ആരോഗ്യാവസ്ഥ അതീവ ആശങ്കയുളവാക്കുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ചാരവൃത്തി നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ ജാദവ് ഒരുവർഷമായി പാക്കിസ്ഥാനിലെ ജയിലിലാണ്. ‘ഒരു വർഷമായി ജാദവ് പാക്കിസ്ഥാൻ കസ്റ്റഡിയിലാണ്. അദ്ദേഹത്തെ കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാൽ അദ്ദേഹം എവിടെയാണെന്നതും അദ്ദേഹത്തിന്റെ ആരോഗ്യനിലയും കടുത്ത ആശങ്ക സമ്മാനിക്കുന്ന വിഷയങ്ങളാണ്’.
കഴിഞ്ഞദിവസം പാക്കിസ്ഥാൻ വിദേശകാര്യസെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ പാക് അംബാസഡർ ഗൗതം ബംബാവാലെ ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജാദവിന്റെ ആരോഗ്യാവസ്ഥ അതീവ ആശങ്കയുളവാക്കുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ചാരവൃത്തി നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ ജാദവ് ഒരുവർഷമായി പാക്കിസ്ഥാനിലെ ജയിലിലാണ്. ‘ഒരു വർഷമായി ജാദവ് പാക്കിസ്ഥാൻ കസ്റ്റഡിയിലാണ്. അദ്ദേഹത്തെ കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാൽ അദ്ദേഹം എവിടെയാണെന്നതും അദ്ദേഹത്തിന്റെ ആരോഗ്യനിലയും കടുത്ത ആശങ്ക സമ്മാനിക്കുന്ന വിഷയങ്ങളാണ്’.
കഴിഞ്ഞദിവസം പാക്കിസ്ഥാൻ വിദേശകാര്യസെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ പാക് അംബാസഡർ ഗൗതം ബംബാവാലെ ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.