വാഷിംഗ്ടൺ: ഉത്തരകൊറിയൻ പ്രശ്നത്തിനു നയതന്ത്ര തലത്തിൽ പരിഹാരം കാണുന്നതിനാണു മുൻഗണനയെന്ന് അമേരിക്ക വ്യക്തമാക്കി. കിം ജോംഗ് ഉന്നിനെ മുട്ടുകുത്തിക്കുകയല്ല ലക്ഷ്യം. സാന്പത്തിക ഉപരോധം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച് ഉത്തരകൊറിയയെ സമ്മർദത്തിലാക്കുകയും ചർച്ചയ്ക്കു പ്രേരിപ്പിക്കുകയുമാണു കരണീയമെന്ന് വൈറ്റ്ഹൗസിൽ സെനറ്റർമാരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കാപ്പിറ്റോളിൽനിന്നു പ്രത്യേക ബസുകളിലാണ് സെനറ്റർമാർ വൈറ്റ്ഹൗസിൽ എത്തിയത്. സെനറ്റിലെ മുഴുവൻ പേരെയും ഇത്തരമൊരു സമ്മേളനത്തിനായി വൈറ്റ്ഹൗസിലേക്കു വിളിപ്പിക്കുന്നത്ആദ്യമാണ്.
ഉത്തരകൊറിയയുടെ മേൽ സമ്മർദം ചെലുത്തുന്നതിന് അന്തർദേശീയ സമൂഹത്തിലെ ഉത്തരവാദപ്പെട്ടവരെ സമീപിച്ചിട്ടുണ്ടെന്നും സംഘർഷം ലഘൂകരിച്ചു ചർച്ചയുടെ പാതയിലേക്ക് ഉത്തരകൊറിയയെ കൊണ്ടുവരികയാണു ലക്ഷ്യമെന്നും സെനറ്റർമാരെ അഭിസംബോധന ചെയ്ത പെന്റഗൺ മേധാവി ജിം മാറ്റിസ്, സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ, ദേശീയ ഇന്റലിജൻസ് ഡയറക്ടർ ഡാൻ കോട്സ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. പ്യോംഗ്യാംഗും വാഷിംഗ്ടണും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിന് ഇടപെടാമെന്നു സമ്മതിച്ച ബെയ്ജിംഗിന്റെ നടപടി സ്വാഗതാർഹമാണെന്ന് പസഫിക് കമാൻഡിന്റെ മേധാവി അഡ്മിറൽ ഹാരീസ് പറഞ്ഞു.
സൈനികേതര പരിഹാരമാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തരകൊറിയയും അമേരിക്കയും അടുത്തയിടെ ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചിരുന്നത്. യുഎസ്എസ് കാൾവിൻസൻ എന്ന വിമാനവാഹിക്കപ്പലും മറ്റു യുദ്ധക്കപ്പലുകളും കൊറിയൻ മേഖലയിലേക്ക് അയച്ച യുഎസ് നടപടി പ്രകോപനപരമാണെന്നും ഉചിതമായ മറുപടി നൽകുമെന്നും ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നു.
ഉത്തരകൊറിയൻ ആണവ പ്രതിസന്ധി പരിഹരിക്കുന്നതിന് ആറു രാഷ്ട്ര ചർച്ച പുനരാരംഭിക്കണമെന്ന് മോസ്കോയിലെ കൂടിക്കാഴ്ചയ്ക്കുശേഷം ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും പ്രസിഡന്റ് പുടിനും പത്രസമ്മേളനത്തിൽ പറഞ്ഞു.
കാപ്പിറ്റോളിൽനിന്നു പ്രത്യേക ബസുകളിലാണ് സെനറ്റർമാർ വൈറ്റ്ഹൗസിൽ എത്തിയത്. സെനറ്റിലെ മുഴുവൻ പേരെയും ഇത്തരമൊരു സമ്മേളനത്തിനായി വൈറ്റ്ഹൗസിലേക്കു വിളിപ്പിക്കുന്നത്ആദ്യമാണ്.
ഉത്തരകൊറിയയുടെ മേൽ സമ്മർദം ചെലുത്തുന്നതിന് അന്തർദേശീയ സമൂഹത്തിലെ ഉത്തരവാദപ്പെട്ടവരെ സമീപിച്ചിട്ടുണ്ടെന്നും സംഘർഷം ലഘൂകരിച്ചു ചർച്ചയുടെ പാതയിലേക്ക് ഉത്തരകൊറിയയെ കൊണ്ടുവരികയാണു ലക്ഷ്യമെന്നും സെനറ്റർമാരെ അഭിസംബോധന ചെയ്ത പെന്റഗൺ മേധാവി ജിം മാറ്റിസ്, സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ, ദേശീയ ഇന്റലിജൻസ് ഡയറക്ടർ ഡാൻ കോട്സ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. പ്യോംഗ്യാംഗും വാഷിംഗ്ടണും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിന് ഇടപെടാമെന്നു സമ്മതിച്ച ബെയ്ജിംഗിന്റെ നടപടി സ്വാഗതാർഹമാണെന്ന് പസഫിക് കമാൻഡിന്റെ മേധാവി അഡ്മിറൽ ഹാരീസ് പറഞ്ഞു.
സൈനികേതര പരിഹാരമാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തരകൊറിയയും അമേരിക്കയും അടുത്തയിടെ ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചിരുന്നത്. യുഎസ്എസ് കാൾവിൻസൻ എന്ന വിമാനവാഹിക്കപ്പലും മറ്റു യുദ്ധക്കപ്പലുകളും കൊറിയൻ മേഖലയിലേക്ക് അയച്ച യുഎസ് നടപടി പ്രകോപനപരമാണെന്നും ഉചിതമായ മറുപടി നൽകുമെന്നും ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നു.
ഉത്തരകൊറിയൻ ആണവ പ്രതിസന്ധി പരിഹരിക്കുന്നതിന് ആറു രാഷ്ട്ര ചർച്ച പുനരാരംഭിക്കണമെന്ന് മോസ്കോയിലെ കൂടിക്കാഴ്ചയ്ക്കുശേഷം ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും പ്രസിഡന്റ് പുടിനും പത്രസമ്മേളനത്തിൽ പറഞ്ഞു.