റോം: ഭിന്നശേഷിയുള്ളവർക്ക് ഉദയാസ്തമനങ്ങൾ ആസ്വദിക്കാനും ജലവിനോദങ്ങളിൽ ഏർപ്പെടാനും റോമിൽ ഒരു സ്വകാര്യ ബീച്ച്. ലിറ്റിൽ മഡോണ എന്നു പേരുള്ള ഈ ബീച്ചിന്റെ ഒരു വർഷത്തെ വാടക നല്കുന്നത് ഫ്രാൻസിസ് മാർപാപ്പയും.
വർക്ക് ഓഫ് ലവ് എന്ന സംഘടന 2012 മുതലാണ് ലിറ്റിൽ മഡോണ ബീച്ച് ഭിന്നശേഷിക്കാർക്കായി വാടകയ്ക്കെടുക്കുന്നത്. വീൽചെയറിലും മറ്റും കഴിയുന്നവരെ ജലവിനോദങ്ങളിലും മറ്റു പരിപാടികളിലും പങ്കെടുപ്പിക്കുകയെന്നതാണ് ലക്ഷ്യം.
ഭിന്നശേഷിയുള്ള യുവാക്കൾക്കുള്ള ലിറ്റിൽ മഡോണ ബീച്ചിന്റെ വാടകയിനത്തിൽ ഫ്രാൻസിസ് മാർപാപ്പ നിശ്ചിത സംഖ്യ സംഭാവന ചെയ്തെന്നു പേപ്പൽ അൽമണർ മോൺ. കൊൺറാഡ് കർജേസ്കി സിഎൻഎന്നിനോട് പറഞ്ഞു. മാർപാപ്പയുടെ സംഭാവന വളരെ ആശ്ചര്യത്തോടെയും ഉത്സാഹത്തോടെയും സ്വീകരിക്കുന്നതായി വർക്ക് ഓഫ് ലൗ ഔദ്യോഗിക വെബ്സൈറ്റിൽ പ്രതികരിച്ചു.
ഭിന്നശേഷിയുള്ള നൂറുകണക്കിനു വ്യക്തികൾ ബീച്ചിൽ എത്താറുണ്ടെന്നും ഇതു വർഷം തോറും വർധിച്ചുവരുന്നതായും വർക്ക് ഓഫ് ലൗവിന്റെ ചുമതലയുള്ള വൈദികൻ റവ. മാസിമോ കോൺസലാറോ പറഞ്ഞു. ഇറ്റാലിയൻ പാരാലിംപിക് സ്വിമ്മിംഗ് ഫെഡറേഷൻ ജീവനക്കാരുടെയും വൈദ്യസംഘത്തിന്റെയും സഹകരണത്തോടെയാണ് ബീച്ചിൽ ഭിന്നശേഷിക്കാർക്ക് പരിശീലനം നല്കുന്നത്.
വർക്ക് ഓഫ് ലവ് എന്ന സംഘടന 2012 മുതലാണ് ലിറ്റിൽ മഡോണ ബീച്ച് ഭിന്നശേഷിക്കാർക്കായി വാടകയ്ക്കെടുക്കുന്നത്. വീൽചെയറിലും മറ്റും കഴിയുന്നവരെ ജലവിനോദങ്ങളിലും മറ്റു പരിപാടികളിലും പങ്കെടുപ്പിക്കുകയെന്നതാണ് ലക്ഷ്യം.
ഭിന്നശേഷിയുള്ള യുവാക്കൾക്കുള്ള ലിറ്റിൽ മഡോണ ബീച്ചിന്റെ വാടകയിനത്തിൽ ഫ്രാൻസിസ് മാർപാപ്പ നിശ്ചിത സംഖ്യ സംഭാവന ചെയ്തെന്നു പേപ്പൽ അൽമണർ മോൺ. കൊൺറാഡ് കർജേസ്കി സിഎൻഎന്നിനോട് പറഞ്ഞു. മാർപാപ്പയുടെ സംഭാവന വളരെ ആശ്ചര്യത്തോടെയും ഉത്സാഹത്തോടെയും സ്വീകരിക്കുന്നതായി വർക്ക് ഓഫ് ലൗ ഔദ്യോഗിക വെബ്സൈറ്റിൽ പ്രതികരിച്ചു.
ഭിന്നശേഷിയുള്ള നൂറുകണക്കിനു വ്യക്തികൾ ബീച്ചിൽ എത്താറുണ്ടെന്നും ഇതു വർഷം തോറും വർധിച്ചുവരുന്നതായും വർക്ക് ഓഫ് ലൗവിന്റെ ചുമതലയുള്ള വൈദികൻ റവ. മാസിമോ കോൺസലാറോ പറഞ്ഞു. ഇറ്റാലിയൻ പാരാലിംപിക് സ്വിമ്മിംഗ് ഫെഡറേഷൻ ജീവനക്കാരുടെയും വൈദ്യസംഘത്തിന്റെയും സഹകരണത്തോടെയാണ് ബീച്ചിൽ ഭിന്നശേഷിക്കാർക്ക് പരിശീലനം നല്കുന്നത്.