ന്യൂഡൽഹി: ചാരവൃത്തി നടത്തിയെന്നാരോപിച്ചു പാക്കിസ്ഥാനിലെ പട്ടാളകോടതി വധശിക്ഷ വിധിച്ച കുൽഭൂഷൺ ജാദവിനെ രക്ഷിക്കാൻ ഇന്ത്യ നയതന്ത്രനീക്കങ്ങൾ ഊർജിതമാക്കി. വധശിക്ഷ ഇളവുചെയ്യണമെന്ന ആവശ്യവുമായി കുൽഭൂഷന്റെ അമ്മയുടെ പേരിൽ സമർപ്പിക്കുന്ന അപ്പീൽ ഇന്ത്യൻ ഹൈക്കമ്മീഷണർ ഗൗതം ബംബാവാലെ പാക്കിസ്ഥാൻ വിദേശകാര്യസെക്രട്ടറി തെഹ്മിന ജാൻജുവയ്ക്കു കൈമാറി. ജാദവിനു നയതന്ത്രസഹായം നൽകണമെന്നു കൂടിക്കാഴ്ചയിൽ ബംബാവാല ആവശ്യപ്പെട്ടുവെങ്കിലും പാക്കിസ്ഥാൻ അത് തള്ളി. പാക്കിസ്ഥാനിലേക്കു പോയി സ്വകാര്യഹർജി നൽകുന്നതിന് ജാദവിന്റെ മാതാപിതാക്കൾ വീസ അപേക്ഷയും നൽകിയിട്ടുണ്ട്.
പാക്കിസ്ഥാനിലെ നിയമനുസരിച്ച് വധശിക്ഷ പ്രഖ്യാപിച്ചാൽ 40 ദിവസത്തിനകം അപ്പീൽ സമർപ്പിക്കണം. ഈ സാഹചര്യത്തിലാണു തിരക്കിട്ട നീക്കങ്ങൾ. വധശിക്ഷയ്ക്കെതിരേ അപ്പീൽ നൽകിയിട്ടുണ്ടെന്നും ഏറ്റവും വേഗം ജാദവിനെ മോചിപ്പിക്കാനാണു ശ്രമമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം ഗൗതം ബംബാവാലെ പറഞ്ഞു. പാക്കിസ്ഥാനിലെ സൈനികനിയമം അനുസരിച്ചാണു ഹർജി.
നയതന്ത്രസഹായം വേണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാൻ തള്ളി. കേസിന്റെ ഗൗരവം കണക്കിലെടുക്കാതെ ഈയാവശ്യം പ രിഗണിക്കാനാവില്ലെന്നാണു പാക്കിസ്ഥാന്റെ നിലപാട്. തടവുകാർക്കുമാത്രമാണ് ഈ ആനുകൂല്യം. ചാരവൃത്തി നടത്തിയതിനാണു ജാദവിനെ അറസ്റ്റ്ചെയ്തതെന്നും പാക്കിസ്ഥാൻ വാദിക്കുന്നു.
ജാദവിനു നയതന്ത്രസഹായം നൽകുന്നതിനെ പാക്കിസ്ഥാൻ സൈന്യവും ശക്തമായി എതിർക്കുന്നുണ്ട്. ചാരവൃത്തിക്കേസിൽ അറസ്റ്റിലായതിനാൽ ഈ ആനുകൂല്യം ജാദവിനു നൽകില്ലെന്നു പാക്കിസ്ഥാൻ സൈനികവക്താവ് മേജർ ജനറൽ അസിഫ് ഗഫൂർ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
പ്രശ്നത്തിൽ രണ്ടാംതവണയാണ് പാക്ക് വിദേശകാര്യസെക്രട്ടറിയുമായി ഇന്ത്യൻ സ്ഥാനപതി കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ 14 ന് നടന്ന കൂടിക്കാഴ്ചയിൽ ജാദവിനെ എവിടെയാണു പാർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില ഏതുവിധമാണ് എന്നതുമുൾപ്പെടെ ആശങ്കകൾ ബംബാവാലെ പങ്കുവച്ചിരുന്നു. ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന് ഇന്ത്യ 14 തവണ പാക്കിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കഴിഞ്ഞവർഷം മാർച്ചിൽ പാക് പ്രവിശ്യയായ ബലൂചിസ്ഥാനിലെ മഷ്കലിൽനിന്നാണു മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ ജാദവിനെ പാക്കിസ്ഥാൻ പിടികൂടിയത്. നാവികസേനയിൽ നിന്ന് വിരമിച്ചശേഷം ഇറാനിലെ ചബഹർ തുറമുഖപട്ടണത്തിൽ ചരക്കുഗതാഗത ബിസിനസ് നടത്തിവരികയായിരുന്നു 46 വയസുള്ള ജാദവ്. ഇന്ത്യയുടെ വിദേശചാരസംഘടനയായ റോ (റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്)യുടെ ഏജന്റായി ബലൂചിസ്ഥാനിൽ കലാപം ഉണ്ടാക്കാൻ ജാദവ് ശ്രമിച്ചുവെന്നാണു പാക് ചാരസംഘടന ഐഎസ്ഐ കുറ്റപ്പെടുത്തുന്നത്.
പാക്കിസ്ഥാനിലെ നിയമനുസരിച്ച് വധശിക്ഷ പ്രഖ്യാപിച്ചാൽ 40 ദിവസത്തിനകം അപ്പീൽ സമർപ്പിക്കണം. ഈ സാഹചര്യത്തിലാണു തിരക്കിട്ട നീക്കങ്ങൾ. വധശിക്ഷയ്ക്കെതിരേ അപ്പീൽ നൽകിയിട്ടുണ്ടെന്നും ഏറ്റവും വേഗം ജാദവിനെ മോചിപ്പിക്കാനാണു ശ്രമമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം ഗൗതം ബംബാവാലെ പറഞ്ഞു. പാക്കിസ്ഥാനിലെ സൈനികനിയമം അനുസരിച്ചാണു ഹർജി.
നയതന്ത്രസഹായം വേണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാൻ തള്ളി. കേസിന്റെ ഗൗരവം കണക്കിലെടുക്കാതെ ഈയാവശ്യം പ രിഗണിക്കാനാവില്ലെന്നാണു പാക്കിസ്ഥാന്റെ നിലപാട്. തടവുകാർക്കുമാത്രമാണ് ഈ ആനുകൂല്യം. ചാരവൃത്തി നടത്തിയതിനാണു ജാദവിനെ അറസ്റ്റ്ചെയ്തതെന്നും പാക്കിസ്ഥാൻ വാദിക്കുന്നു.
ജാദവിനു നയതന്ത്രസഹായം നൽകുന്നതിനെ പാക്കിസ്ഥാൻ സൈന്യവും ശക്തമായി എതിർക്കുന്നുണ്ട്. ചാരവൃത്തിക്കേസിൽ അറസ്റ്റിലായതിനാൽ ഈ ആനുകൂല്യം ജാദവിനു നൽകില്ലെന്നു പാക്കിസ്ഥാൻ സൈനികവക്താവ് മേജർ ജനറൽ അസിഫ് ഗഫൂർ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
പ്രശ്നത്തിൽ രണ്ടാംതവണയാണ് പാക്ക് വിദേശകാര്യസെക്രട്ടറിയുമായി ഇന്ത്യൻ സ്ഥാനപതി കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ 14 ന് നടന്ന കൂടിക്കാഴ്ചയിൽ ജാദവിനെ എവിടെയാണു പാർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില ഏതുവിധമാണ് എന്നതുമുൾപ്പെടെ ആശങ്കകൾ ബംബാവാലെ പങ്കുവച്ചിരുന്നു. ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന് ഇന്ത്യ 14 തവണ പാക്കിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കഴിഞ്ഞവർഷം മാർച്ചിൽ പാക് പ്രവിശ്യയായ ബലൂചിസ്ഥാനിലെ മഷ്കലിൽനിന്നാണു മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ ജാദവിനെ പാക്കിസ്ഥാൻ പിടികൂടിയത്. നാവികസേനയിൽ നിന്ന് വിരമിച്ചശേഷം ഇറാനിലെ ചബഹർ തുറമുഖപട്ടണത്തിൽ ചരക്കുഗതാഗത ബിസിനസ് നടത്തിവരികയായിരുന്നു 46 വയസുള്ള ജാദവ്. ഇന്ത്യയുടെ വിദേശചാരസംഘടനയായ റോ (റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്)യുടെ ഏജന്റായി ബലൂചിസ്ഥാനിൽ കലാപം ഉണ്ടാക്കാൻ ജാദവ് ശ്രമിച്ചുവെന്നാണു പാക് ചാരസംഘടന ഐഎസ്ഐ കുറ്റപ്പെടുത്തുന്നത്.