ന്യൂഡൽഹി: ജൂണിയർ റിസർച്ച് ഫെലോഷിപ്പിനും (ജെആർഎഫ്) കോളജ് -യൂണിവേഴ്സിറ്റി അധ്യാപക നിയമനത്തിനുമുള്ള യോഗ്യതാ പരീക്ഷയായ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) സിബിഎസ്ഇ തന്നെ തുടർന്നും നടത്തും. ജൂലൈയിൽ പരീക്ഷ നടത്താനുള്ള വിജ്ഞാപനം ഉടൻ പുറത്തിറക്കും.
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും (യുജിസി) മാനവവിഭവശേഷി വികസന മന്ത്രാലയവും ചർച്ച നടത്തിയാണ് ഈ തീരുമാനത്തിലെത്തിയത്. 2014 വരെ യുജിസിയാണു നെറ്റ് നടത്തിയിരുന്നത്. പിന്നീടു സിബിഎസ്ഇയെ ഏല്പിച്ചു. ജെ ഇഇ-മെയിൻ, നീറ്റ് തുടങ്ങിയവ നടത്താനുള്ളതിനാൽ തങ്ങളെ ഇതിൽനിന്ന് ഒഴിവാക്കണമെന്നു സിബിഎസ്ഇ ആവശ്യപ്പെട്ടു. ജൂലൈയിലേക്കുള്ള വിജ്ഞാപനം ഇറക്കിയുമില്ല. ഈ സാഹചര്യത്തിലാണു പുതിയ തീരുമാനം.
എല്ലാ പൊതു പരീക്ഷകളും നടത്താൻ ഉദ്ദേശിച്ചുള്ള നാഷണൽ ടെസ്റ്റിംഗ് സർവീസ് (എൻടിഎസ്) നിലവിൽ വരും വരെ സിബിഎസ്ഇ പരീക്ഷ നടത്താനാണു മന്ത്രാലയത്തിന്റെ നിർദേശം. ജൂലൈയിലും ഡിസംബറിലുമാണു നെറ്റ് പരീക്ഷ.
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും (യുജിസി) മാനവവിഭവശേഷി വികസന മന്ത്രാലയവും ചർച്ച നടത്തിയാണ് ഈ തീരുമാനത്തിലെത്തിയത്. 2014 വരെ യുജിസിയാണു നെറ്റ് നടത്തിയിരുന്നത്. പിന്നീടു സിബിഎസ്ഇയെ ഏല്പിച്ചു. ജെ ഇഇ-മെയിൻ, നീറ്റ് തുടങ്ങിയവ നടത്താനുള്ളതിനാൽ തങ്ങളെ ഇതിൽനിന്ന് ഒഴിവാക്കണമെന്നു സിബിഎസ്ഇ ആവശ്യപ്പെട്ടു. ജൂലൈയിലേക്കുള്ള വിജ്ഞാപനം ഇറക്കിയുമില്ല. ഈ സാഹചര്യത്തിലാണു പുതിയ തീരുമാനം.
എല്ലാ പൊതു പരീക്ഷകളും നടത്താൻ ഉദ്ദേശിച്ചുള്ള നാഷണൽ ടെസ്റ്റിംഗ് സർവീസ് (എൻടിഎസ്) നിലവിൽ വരും വരെ സിബിഎസ്ഇ പരീക്ഷ നടത്താനാണു മന്ത്രാലയത്തിന്റെ നിർദേശം. ജൂലൈയിലും ഡിസംബറിലുമാണു നെറ്റ് പരീക്ഷ.