ന്യൂഡൽഹി: കാർഷികാദായ നികുതി ചുമത്താനുള്ള കേന്ദ്രനീക്കം കർഷകർക്കുള്ള മരണ വാറന്റ് ആണെന്ന് ജോസ് കെ. മാണി എംപി. ഇല്ലാത്ത അധികാരം ഉപയോഗിച്ചു കർഷകരുടെ മേൽ കാർഷികാദായനികുതി ചുമത്താൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ നീക്കത്തെ എന്തു വില കൊടുത്തും എതിർക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇപ്പോൾ തന്നെ പ്രതിസന്ധിയിലുള്ള കർഷകരിൽ നിന്നു നികുതി പരിച്ചു കൂടുതൽ വിഷമത്തിലാക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കും നിവേദനം നൽകിയതായി ജോസ് കെ. മാണി അറിയിച്ചു. കൂടുതൽ യുവജനങ്ങളെ കാർഷികവൃത്തിയിലേക്ക് ആകർഷിക്കുകയാണ് ആവശ്യം. ഇതിനു നികുതിയല്ല മറിച്ചു പ്രോത്സാഹന പദ്ധതികളാണു വേണ്ടത്. അടിസ്ഥാന വ്യവസായവും അവശ്യ വ്യവസായവുമായ കൃഷിയെ പ്രോത്സാഹിപ്പിക്കേണ്ട സർക്കാർ തന്നെ അതിനു നികുതി ചുമത്തി കാർഷിക വൃത്തിയിലേർപ്പെട്ടിരിക്കുന്നവരെ അതിൽനിന്നു പിന്തിരിപ്പിക്കാനാണു ശ്രമിക്കുന്നത്.
കേന്ദ്ര നീതി ആയോഗിന്റെ നിർദേശം നടപ്പാക്കിയാൽ കൂടുതൽ കർഷകർ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകും. രാജ്യത്തു ഭക്ഷ്യ പ്രതിസന്ധിയായിരിക്കും പരിണിത ഫലമെന്നും ഇതിനെതിരേ രാജ്യസ്നേഹികളായ എല്ലാവരും ഒന്നിച്ച് അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇപ്പോൾ തന്നെ പ്രതിസന്ധിയിലുള്ള കർഷകരിൽ നിന്നു നികുതി പരിച്ചു കൂടുതൽ വിഷമത്തിലാക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കും നിവേദനം നൽകിയതായി ജോസ് കെ. മാണി അറിയിച്ചു. കൂടുതൽ യുവജനങ്ങളെ കാർഷികവൃത്തിയിലേക്ക് ആകർഷിക്കുകയാണ് ആവശ്യം. ഇതിനു നികുതിയല്ല മറിച്ചു പ്രോത്സാഹന പദ്ധതികളാണു വേണ്ടത്. അടിസ്ഥാന വ്യവസായവും അവശ്യ വ്യവസായവുമായ കൃഷിയെ പ്രോത്സാഹിപ്പിക്കേണ്ട സർക്കാർ തന്നെ അതിനു നികുതി ചുമത്തി കാർഷിക വൃത്തിയിലേർപ്പെട്ടിരിക്കുന്നവരെ അതിൽനിന്നു പിന്തിരിപ്പിക്കാനാണു ശ്രമിക്കുന്നത്.
കേന്ദ്ര നീതി ആയോഗിന്റെ നിർദേശം നടപ്പാക്കിയാൽ കൂടുതൽ കർഷകർ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകും. രാജ്യത്തു ഭക്ഷ്യ പ്രതിസന്ധിയായിരിക്കും പരിണിത ഫലമെന്നും ഇതിനെതിരേ രാജ്യസ്നേഹികളായ എല്ലാവരും ഒന്നിച്ച് അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.