ന്യൂഡല്‍ഹി: ജെറ്റ് എയർവെയ്സ് പൈലറ്റ് വംശീയാധിക്ഷേപം നടത്തിയതായി ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. വിമാനത്തിലെ രണ്ടു യാത്രക്കാർക്കെതിരേ പൈലറ്റ് വംശീയാധിക്ഷേപം നടത്തിയെന്ന് ഹർഭജൻ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്.
വംശീയാധിക്ഷേപത്തിന് ഇരയായ യാത്രക്കാരിൽ ഒരാൾ ശാരീരിക ബുദ്ധിമുട്ടുള്ള ആളാണ്. വംശീയാധിക്ഷേപം മാത്രമല്ല, ഒരു യുവതിയെ കൈയേറ്റം ചെയ്യുകയും വൈകല്യമുള്ള യാത്രക്കാരനെ പൈലറ്റ് അസഭ്യം പറയുകയും ചെയ്തതായും ഹര്ഭജന് പറയുന്നു.
ഇക്കാര്യത്തിൽ കർശന നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ച ഹർഭജൻ ഇത്തരം കാര്യങ്ങൾ നമ്മുടെ രാജ്യത്ത് അനുവദിക്കാനും അംഗീകരിക്കാനുമാവില്ലെന്നും ട്വിറ്ററിൽ കുറിച്ചു. ഈ മാസം മൂന്നിന് ഛണ്ഡിഗഡ് മുംബൈ ജെറ്റ് എയര്‍വേസ് വിമാനത്തിലാണുസംഭവം നടന്നത്.
വംശീയാധിക്ഷേപത്തിന് ഇരയായ യാത്രക്കാരിൽ ഒരാൾ ശാരീരിക ബുദ്ധിമുട്ടുള്ള ആളാണ്. വംശീയാധിക്ഷേപം മാത്രമല്ല, ഒരു യുവതിയെ കൈയേറ്റം ചെയ്യുകയും വൈകല്യമുള്ള യാത്രക്കാരനെ പൈലറ്റ് അസഭ്യം പറയുകയും ചെയ്തതായും ഹര്ഭജന് പറയുന്നു.
ഇക്കാര്യത്തിൽ കർശന നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ച ഹർഭജൻ ഇത്തരം കാര്യങ്ങൾ നമ്മുടെ രാജ്യത്ത് അനുവദിക്കാനും അംഗീകരിക്കാനുമാവില്ലെന്നും ട്വിറ്ററിൽ കുറിച്ചു. ഈ മാസം മൂന്നിന് ഛണ്ഡിഗഡ് മുംബൈ ജെറ്റ് എയര്‍വേസ് വിമാനത്തിലാണുസംഭവം നടന്നത്.