റിയാദ്: യെമനിലെ ഹൗതി ഷിയാ വിമതർ സൗദിയിലെ ജസാനിലുള്ള അരാംകോ എണ്ണ ടെർമിനലിലേക്ക് സ്ഫോടകവസ്തു നിറച്ച ബോട്ട് അയച്ചു. ആളില്ലാ ബോട്ട് തീരത്ത് എത്തുന്നതിനു മുന്പേ കണ്ടെത്തി തകർത്തതായി സൗദി ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. യെമനിലെ ഹാദി സർക്കാരിനെതിരേ പോരാടുന്ന ഹൗതികളുടെ സങ്കേതങ്ങളിൽ സൗദി പലതവണ വിമാനാക്രമണം നടത്തിയിട്ടുണ്ട്.യെമനിലെ ദ്വീപിൽനിന്നു പുറപ്പെട്ട ബോട്ട് സൗദി ജലാതിർത്തിയിൽ കടന്നതോടെ അമിതവേഗം ആർജിച്ചു.
ഉടൻ തന്നെ സൗദി തീരസംരക്ഷണസേനയിലെ ഗാർഡുകൾ ബോട്ടിന്റെ എഞ്ചിനു നേർക്ക് വെടിവച്ചു. ജസാനിലെ അരാംകോ ടെർമിനലിൽനിന്നും മൂന്നുകിലോമീറ്ററോളം അകലെ വച്ചു ബോട്ടിന്റെ പ്രയാണം അവസാനിപ്പിക്കാനായി. ബോട്ടിൽ അതീവശക്തിയുള്ള സ്ഫോടകവസ്തുക്കളാണുണ്ടായിരുന്നതെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു.
ഉടൻ തന്നെ സൗദി തീരസംരക്ഷണസേനയിലെ ഗാർഡുകൾ ബോട്ടിന്റെ എഞ്ചിനു നേർക്ക് വെടിവച്ചു. ജസാനിലെ അരാംകോ ടെർമിനലിൽനിന്നും മൂന്നുകിലോമീറ്ററോളം അകലെ വച്ചു ബോട്ടിന്റെ പ്രയാണം അവസാനിപ്പിക്കാനായി. ബോട്ടിൽ അതീവശക്തിയുള്ള സ്ഫോടകവസ്തുക്കളാണുണ്ടായിരുന്നതെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു.