ന്യൂഡൽഹി: പൊതുവിതരണ സംവിധാനത്തിൽ ആധാർ നിർബന്ധമാക്കണമെന്നു കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. പാവങ്ങൾക്ക് അർഹമായ ധാന്യങ്ങൾ സബ്സിഡിയോടെ ലഭ്യമാക്കുന്നതിനായാണിത്. ആധാർ ബന്ധിപ്പിക്കാത്തതിനാൽ പൊതുവിതരണ സംവിധാനത്തിൽ ദുരുപയോഗം വ്യാപകമാണെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ സഞ്ജയ് ജെയിൻ ബോധിപ്പിച്ചു.
അനർഹരായ ആളുകൾക്ക് റേഷൻ ലഭിക്കുന്നതിനാൽ അർഹരായ ആളുകൾക്ക് ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കാനാകുന്നില്ല. 2.33 കോടി റേഷൻ കാർഡുകൾ വ്യാജമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ആധാർ ലഭിക്കാത്തവർക്ക് അതുനേടുന്നതിനു ജൂണ്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. സർക്കാർ ആനുകുല്യങ്ങൾക്കും ക്ഷേമപദ്ധതികൾക്കും ആധാർ നിർബന്ധമാക്കരുതെന്നു നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നിട്ടും വിവിധ പദ്ധതികളിൽ ആധാർ നിർബന്ധമാക്കിയതിൽ വിശദീകരണം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കേയാണ് കേന്ദ്രസർക്കാരിന്റെ ഈ നടപടി.
അനർഹരായ ആളുകൾക്ക് റേഷൻ ലഭിക്കുന്നതിനാൽ അർഹരായ ആളുകൾക്ക് ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കാനാകുന്നില്ല. 2.33 കോടി റേഷൻ കാർഡുകൾ വ്യാജമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ആധാർ ലഭിക്കാത്തവർക്ക് അതുനേടുന്നതിനു ജൂണ്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. സർക്കാർ ആനുകുല്യങ്ങൾക്കും ക്ഷേമപദ്ധതികൾക്കും ആധാർ നിർബന്ധമാക്കരുതെന്നു നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നിട്ടും വിവിധ പദ്ധതികളിൽ ആധാർ നിർബന്ധമാക്കിയതിൽ വിശദീകരണം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കേയാണ് കേന്ദ്രസർക്കാരിന്റെ ഈ നടപടി.