മുംബൈ: മലേഗാവ് സ്ഫോടനക്കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട സാധ്വി പ്രജ്ഞാ സിംഗ് ഠാക്കൂറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാൽ, മുഖ്യപ്രതികളിലൊരാളായ മുൻ ലഫ്. കേണൽ പ്രസാദ് പുരോഹിതിന്റെ ജാമ്യാപേക്ഷ തള്ളക്കളഞ്ഞു. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാൻ മുസ്ലിംകൾക്കെതിരേ യുദ്ധം പ്രഖ്യാപിച്ച് അഭിനവ് ഭാരത് എന്ന സംഘടന രൂപവത്കരിച്ചതിലൂടെ പുരോഹിത് ഗുരുതരമായ കുറ്റമാണു നടത്തിയിരിക്കുന്നതെന്നു ജസ്റ്റീസ് രഞ്ജിത് മോറെ, ശാലിനി ഫൻസൽകാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
മിലിട്ടറി ഇന്റലിജൻസ് ഓഫീസറായിരിക്കെയാണു തീവ്രഹിന്ദു നിലപാടുകളുമായി പുരോഹിത് തന്റെ സംഘടനയുമായി മുന്നോട്ടുപോയത്. പുരോഹിത് മഹാരാഷ്ട്രയിലെ തലോജ ജയിലിലാണ്. 2008 സെപ്റ്റംബർ 29ന് നാസിക് ജില്ലയിലെ മലേഗാവിൽ മോട്ടോർസൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് ആറുപേർ കൊല്ലപ്പെടുകയും നൂറോളം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. 2008ൽ സാധ്വി പ്രജ്ഞയും പുരോഹിതും പിടിയിലായി. കാൻസർ രോഗം ബാധിച്ച പ്രജ്ഞ മധ്യപ്രദേശിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
അഞ്ചു ലക്ഷം രൂപ കെട്ടിവയ്ക്കാനും പാസ്പോർട്ട് കോടതിയിൽ ഹാജരാക്കാനും സാധ്വിയോട് കോടതി നിർദേശിച്ചു. എടിഎസിന്റെയും എൻഐഎയുടെയും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സാധ്വിക്കെതിരേ മതിയായ കാരണങ്ങളിലെന്നു ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. തീവ്രവാദ വിരുദ്ധ സ്ക്വാഡിൽനിന്നു കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
ഭോപ്പാലിലും ഫരീദാബാദിലും സാധ്വിയും പുരോഹിതും സ്ഫോടനം നടത്താൻ ഗുഢാലോചന നടത്തിയ മീറ്റിംഗുകളിൽ പങ്കെടുത്തിട്ടുണ്ടെന്ന് സാക്ഷിമൊഴികളുണ്ടായിരുന്നെങ്കിലും പിന്നീട് ഇവർ മാറ്റിപ്പറഞ്ഞു. എടിഎസിന്റെ നിർദേശപ്രകാരമാണു ഗൂഢാലോചനയിൽ പങ്കാളികളായതെന്നാണ് ഇവർ പറഞ്ഞത്.രണ്ടു സാക്ഷികൾ ആദ്യമൊഴിയിൽ ഉറച്ചുനില്‍ക്കുകയാണ്. സ്ഫോടനം നടത്തിയ മോട്ടോർസൈക്കിൾ സാധ്വിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മിലിട്ടറി ഇന്റലിജൻസ് ഓഫീസറായിരിക്കെയാണു തീവ്രഹിന്ദു നിലപാടുകളുമായി പുരോഹിത് തന്റെ സംഘടനയുമായി മുന്നോട്ടുപോയത്. പുരോഹിത് മഹാരാഷ്ട്രയിലെ തലോജ ജയിലിലാണ്. 2008 സെപ്റ്റംബർ 29ന് നാസിക് ജില്ലയിലെ മലേഗാവിൽ മോട്ടോർസൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് ആറുപേർ കൊല്ലപ്പെടുകയും നൂറോളം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. 2008ൽ സാധ്വി പ്രജ്ഞയും പുരോഹിതും പിടിയിലായി. കാൻസർ രോഗം ബാധിച്ച പ്രജ്ഞ മധ്യപ്രദേശിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
അഞ്ചു ലക്ഷം രൂപ കെട്ടിവയ്ക്കാനും പാസ്പോർട്ട് കോടതിയിൽ ഹാജരാക്കാനും സാധ്വിയോട് കോടതി നിർദേശിച്ചു. എടിഎസിന്റെയും എൻഐഎയുടെയും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സാധ്വിക്കെതിരേ മതിയായ കാരണങ്ങളിലെന്നു ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. തീവ്രവാദ വിരുദ്ധ സ്ക്വാഡിൽനിന്നു കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
ഭോപ്പാലിലും ഫരീദാബാദിലും സാധ്വിയും പുരോഹിതും സ്ഫോടനം നടത്താൻ ഗുഢാലോചന നടത്തിയ മീറ്റിംഗുകളിൽ പങ്കെടുത്തിട്ടുണ്ടെന്ന് സാക്ഷിമൊഴികളുണ്ടായിരുന്നെങ്കിലും പിന്നീട് ഇവർ മാറ്റിപ്പറഞ്ഞു. എടിഎസിന്റെ നിർദേശപ്രകാരമാണു ഗൂഢാലോചനയിൽ പങ്കാളികളായതെന്നാണ് ഇവർ പറഞ്ഞത്.രണ്ടു സാക്ഷികൾ ആദ്യമൊഴിയിൽ ഉറച്ചുനില്‍ക്കുകയാണ്. സ്ഫോടനം നടത്തിയ മോട്ടോർസൈക്കിൾ സാധ്വിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.