ചെന്നൈ: ഇപിഎസ്-ഒപിഎസ് പക്ഷങ്ങൾ തമ്മിലുള്ള ലയന ചർച്ചകൾ സജീവമായിരിക്കേ അണ്ണാ ഡിഎംകെ ആസ്ഥാനത്തുനിന്ന് ശശികലയുടെ ചിത്രങ്ങൾ നീക്കംചെയ്യണമെന്ന് പനീർശെൽവം പക്ഷം ആവശ്യപ്പെട്ടു. ശശികലയുടെ ചിത്രങ്ങൾ ഉടനടി പാർട്ടി ആസ്ഥാനമന്ദിരത്തിൽനിന്ന് നീക്കണമെന്ന് ഒ.പി.എസ്. പക്ഷക്കാരനായ ഇ. മധുസൂദനൻ ആണ് ആവശ്യപ്പെട്ടത്.
ലയന ചർച്ചയിൽ ഒ.പി.എസ് പക്ഷത്തിന്റെ പ്രധാന ആവശ്യം ജനറൽ സെക്രട്ടറി വി.കെ. ശശികലയെയും ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനെയും അവരുടെ 10 അംഗങ്ങളെ യും പാർട്ടി യിൽനിന്നു പുറത്താക്കണമെന്നാണ്.
ലയന ചർച്ചയിൽ ഒ.പി.എസ് പക്ഷത്തിന്റെ പ്രധാന ആവശ്യം ജനറൽ സെക്രട്ടറി വി.കെ. ശശികലയെയും ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനെയും അവരുടെ 10 അംഗങ്ങളെ യും പാർട്ടി യിൽനിന്നു പുറത്താക്കണമെന്നാണ്.