ന്യൂഡൽഹി: മുതിർന്ന പൗരന്മാർക്കു വേണ്ടിയുള്ള സീറ്റ് ചോദിച്ചെത്തിയ മുസ്ലിം വയോധികനോടു പാക്കിസ്ഥാനിലേക്കു പോകാൻ ഡൽഹി മെട്രോയിൽ യാത്ര ചെയ്തിരുന്ന യുവാക്കളുടെ ആക്രോശം. ഈ സീറ്റ് ഹിന്ദുസ്ഥാനികൾക്കുള്ളതാണെന്നും നിങ്ങൾക്കു സീറ്റ് വേണമെങ്കിൽ പാക്കിസ്ഥാനിൽ പോയി ചോദിച്ചോളാനുമായിരുന്നു യുവാക്കൾ പറഞ്ഞത്.
ഇതിനെതിരേ ശബ്ദമുയർത്തിയ ഡിടിസി ജീവനക്കാരുടെ യൂണിയൻ നേതാവിനെ മർദിക്കാൻ യുവാക്കൾ ശ്രമിച്ചതായും ഡൽഹി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.
സെൻട്രൽ സെക്രട്ടേറിയറ്റിൽ നിന്നു ബദർപൂരിലേക്കുള്ള വയലറ്റ് ലൈനിലുണ്ടായ സംഭവം സാമൂഹ്യ പ്രവർത്തകയായ കവിത കൃഷ്ണനാണ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.
സംഭവത്തെത്തുടർന്ന് മെട്രോ ട്രെയിനിനുള്ളിൽ ബഹളമായതോടെ ഖാൻ മാർക്കറ്റ് സ്റ്റേഷനിൽവച്ച് സെക്യൂരിറ്റി ഗാർഡുമാർ ഇവരെ പണ്ടാര റോഡ് പോലീസ് സ്റ്റേഷനിലേക്കു മാറ്റി.
വയോധികനെയും എതിർക്കാൻ വന്നവരെയും തങ്ങളെ പിന്തുണയ്ക്കുന്നവർ വന്നു കണ്ടോളുമെന്ന് പോലീസ് സ്റ്റേഷനുള്ളിൽവച്ചും യുവാക്കൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതിനെതിരേ ശബ്ദമുയർത്തിയ ഡിടിസി ജീവനക്കാരുടെ യൂണിയൻ നേതാവിനെ മർദിക്കാൻ യുവാക്കൾ ശ്രമിച്ചതായും ഡൽഹി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.
സെൻട്രൽ സെക്രട്ടേറിയറ്റിൽ നിന്നു ബദർപൂരിലേക്കുള്ള വയലറ്റ് ലൈനിലുണ്ടായ സംഭവം സാമൂഹ്യ പ്രവർത്തകയായ കവിത കൃഷ്ണനാണ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.
സംഭവത്തെത്തുടർന്ന് മെട്രോ ട്രെയിനിനുള്ളിൽ ബഹളമായതോടെ ഖാൻ മാർക്കറ്റ് സ്റ്റേഷനിൽവച്ച് സെക്യൂരിറ്റി ഗാർഡുമാർ ഇവരെ പണ്ടാര റോഡ് പോലീസ് സ്റ്റേഷനിലേക്കു മാറ്റി.
വയോധികനെയും എതിർക്കാൻ വന്നവരെയും തങ്ങളെ പിന്തുണയ്ക്കുന്നവർ വന്നു കണ്ടോളുമെന്ന് പോലീസ് സ്റ്റേഷനുള്ളിൽവച്ചും യുവാക്കൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.