ന്യൂഡൽഹി: ഛത്തീസ്ഗഡിലെ സുക്മയിൽ മാവോയിസ്റ്റ് ആക്രമത്തിൽ 25 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനും മുഖ്യമന്ത്രി രമണ് സിംഗിനുമാണെന്നു മുതിർന്ന കോണ്ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥർക്കും മാവോയിസ്റ്റുകളുമായി അടുത്ത ബന്ധമുണ്ടെന്നും അവരെ പരോക്ഷമായി സഹായിച്ചെന്നും അദ്ദേഹം ആരോപിച്ചു. ബസ്തറിലെ ജനങ്ങളെ സർക്കാർ അവഗണിച്ചെന്നും ദിഗ്വിജയ് സിംഗ് കുറ്റപ്പെടുത്തി.
ഇതേസമയം, ആദിവാസികളെ മനുഷ്യ കവചങ്ങളാക്കി മാവോയിസ്റ്റുകൾ നടത്തിയ കൊടുംക്രൂരമായ കൊലപാതകമാണ് സുക്മയിൽ 25 ജവാന്മാരുടെ മരണത്തിൽ കലാശിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും മന്ത്രി ഉറപ്പു നൽകി. ആദിവാസികളെ നക്സൈലറ്റുകൾ കാലിത്തീറ്റ പോലെ ഉപയോഗിക്കുകയാണ്. ആദിവാസികളെ മനുഷ്യ കവചങ്ങളുമാക്കുന്നു.
ആദിവാസി മേഖലകളിൽ നടന്നുവരുന്ന വികസനത്തിന് മാവോയിസ്റ്റുകൾ എതിരാണ്. പക്ഷേ അവർ ജയിക്കാൻ സർക്കാർ അനുവദിക്കില്ല. ആവശ്യമെങ്കിൽ നക്സൽ വിരുദ്ധ തന്ത്രം പുനഃപരിശോധിക്കും- മന്ത്രി വിശദീകരിച്ചു. ഇന്നലെ രാവിലെ ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിലെത്തിയ രാജ്നാഥ് സിംഗ് ക്യാന്പിലെത്തി ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിച്ചു. ഛത്തീസ്ഗഡ് ഗവർണർ ബൽറാംജി ദാസ് ടണ്ഠൻ, മുഖ്യമന്ത്രി രമണ് സിംഗ് മുതിർന്ന സിആർപിഎഫ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. പരിക്കേറ്റവരെ ആശുപത്രിയിലെത്തി നേതാക്കൾ സന്ദർശിച്ചു.
സുക്മയിൽ 25 സിആർപിഎഫ് ജവാന്മാരുടെ കൂട്ടക്കു രുതിക്കിടയാക്കിയ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആശങ്ക രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്തു.
ജവാന്മാരുടെ ത്യാഗത്തിന്റെ പശ്ചാത്തലത്തിൽ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ട നടപടികളും മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു ഉചിതമായ നഷ്ടപരിഹാരവും സർക്കാർ ഉറപ്പാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത നല്ല ദിനങ്ങളാണോ കാണുന്നതെന്നു മുൻകേന്ദ്രമന്ത്രി മനീഷ് തിവാരി പരിഹസിച്ചു.
കാഷ്മീർ കത്തിയാളുകയാണ്. പാക്കിസ്ഥാനിൽ ഇന്ത്യക്കാരനായ കുൽഭൂഷണ് യാദവിന്റെ വധശിക്ഷ മുതൽ മാവോയിസ്റ്റുകളും ഹിന്ദി- ഇംഗ്ലീഷ് ഭിന്നതയും അടക്കം രാജ്യം പ്രശ്നങ്ങളിലും പ്രതിസന്ധികളിലുമാണ്. നാഗാ ഉടന്പടിയുമില്ല. പണിമുടക്കുകൾ പതിവായി. പുതിയ തൊഴിലവസരങ്ങളുമില്ല. ഇതാണോ അച്ഛാ ദിൻ? കോണ്ഗ്രസ് നേതാവ് മനീഷ് തിവാരി ചോദിച്ചു.
ഏഴു വർഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും മൃഗീയമായ മാവോയിസ്റ്റ് ഭീകരാക്രമണമാണ് കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കു 12.15ന് തെക്കൻ ബസ്തറിലെ സുക്മയിൽ നിന്നു 60 കിലോമീറ്റർ ഉള്ളിലുണ്ടായത്. കാലാപത്തർ മേഖലയിലെ ബർഖപാലിനും ചിൻതാഗുഫയ്കകും മധ്യേ റോഡ് നിർമാണത്തിനായി സുരക്ഷയ്ക്കെത്തിയ കേന്ദ്ര റിസർവ് പോലീസ് സേനയുടെ 74-ാം ബറ്റാലിയന്റെ വാഹനവ്യൂഹത്തിനു നേർക്കായിരുന്നു ആക്രമണം. ആദിവാസികളിൽ നിന്നു സിആർപിഎഫ് സംഘത്തിന്റെ നീക്കം മനസിലാക്കിയ ശേഷം മൂന്നൂറോളം വരുന്ന ആയുധധാരികളായി മാവോയിസ്റ്റുകൾ അക്രമിക്കുകയായിരുന്നു. സിആർപിഎഫ് സംഘത്തിന്റെ ആയുധങ്ങളും ഭീകരർ തട്ടിയെടുത്തു.
ജോർജ് കള്ളിവയലിൽ
ഇതേസമയം, ആദിവാസികളെ മനുഷ്യ കവചങ്ങളാക്കി മാവോയിസ്റ്റുകൾ നടത്തിയ കൊടുംക്രൂരമായ കൊലപാതകമാണ് സുക്മയിൽ 25 ജവാന്മാരുടെ മരണത്തിൽ കലാശിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും മന്ത്രി ഉറപ്പു നൽകി. ആദിവാസികളെ നക്സൈലറ്റുകൾ കാലിത്തീറ്റ പോലെ ഉപയോഗിക്കുകയാണ്. ആദിവാസികളെ മനുഷ്യ കവചങ്ങളുമാക്കുന്നു.
ആദിവാസി മേഖലകളിൽ നടന്നുവരുന്ന വികസനത്തിന് മാവോയിസ്റ്റുകൾ എതിരാണ്. പക്ഷേ അവർ ജയിക്കാൻ സർക്കാർ അനുവദിക്കില്ല. ആവശ്യമെങ്കിൽ നക്സൽ വിരുദ്ധ തന്ത്രം പുനഃപരിശോധിക്കും- മന്ത്രി വിശദീകരിച്ചു. ഇന്നലെ രാവിലെ ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിലെത്തിയ രാജ്നാഥ് സിംഗ് ക്യാന്പിലെത്തി ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിച്ചു. ഛത്തീസ്ഗഡ് ഗവർണർ ബൽറാംജി ദാസ് ടണ്ഠൻ, മുഖ്യമന്ത്രി രമണ് സിംഗ് മുതിർന്ന സിആർപിഎഫ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. പരിക്കേറ്റവരെ ആശുപത്രിയിലെത്തി നേതാക്കൾ സന്ദർശിച്ചു.
സുക്മയിൽ 25 സിആർപിഎഫ് ജവാന്മാരുടെ കൂട്ടക്കു രുതിക്കിടയാക്കിയ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആശങ്ക രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്തു.
ജവാന്മാരുടെ ത്യാഗത്തിന്റെ പശ്ചാത്തലത്തിൽ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ട നടപടികളും മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു ഉചിതമായ നഷ്ടപരിഹാരവും സർക്കാർ ഉറപ്പാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത നല്ല ദിനങ്ങളാണോ കാണുന്നതെന്നു മുൻകേന്ദ്രമന്ത്രി മനീഷ് തിവാരി പരിഹസിച്ചു.
കാഷ്മീർ കത്തിയാളുകയാണ്. പാക്കിസ്ഥാനിൽ ഇന്ത്യക്കാരനായ കുൽഭൂഷണ് യാദവിന്റെ വധശിക്ഷ മുതൽ മാവോയിസ്റ്റുകളും ഹിന്ദി- ഇംഗ്ലീഷ് ഭിന്നതയും അടക്കം രാജ്യം പ്രശ്നങ്ങളിലും പ്രതിസന്ധികളിലുമാണ്. നാഗാ ഉടന്പടിയുമില്ല. പണിമുടക്കുകൾ പതിവായി. പുതിയ തൊഴിലവസരങ്ങളുമില്ല. ഇതാണോ അച്ഛാ ദിൻ? കോണ്ഗ്രസ് നേതാവ് മനീഷ് തിവാരി ചോദിച്ചു.
ഏഴു വർഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും മൃഗീയമായ മാവോയിസ്റ്റ് ഭീകരാക്രമണമാണ് കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കു 12.15ന് തെക്കൻ ബസ്തറിലെ സുക്മയിൽ നിന്നു 60 കിലോമീറ്റർ ഉള്ളിലുണ്ടായത്. കാലാപത്തർ മേഖലയിലെ ബർഖപാലിനും ചിൻതാഗുഫയ്കകും മധ്യേ റോഡ് നിർമാണത്തിനായി സുരക്ഷയ്ക്കെത്തിയ കേന്ദ്ര റിസർവ് പോലീസ് സേനയുടെ 74-ാം ബറ്റാലിയന്റെ വാഹനവ്യൂഹത്തിനു നേർക്കായിരുന്നു ആക്രമണം. ആദിവാസികളിൽ നിന്നു സിആർപിഎഫ് സംഘത്തിന്റെ നീക്കം മനസിലാക്കിയ ശേഷം മൂന്നൂറോളം വരുന്ന ആയുധധാരികളായി മാവോയിസ്റ്റുകൾ അക്രമിക്കുകയായിരുന്നു. സിആർപിഎഫ് സംഘത്തിന്റെ ആയുധങ്ങളും ഭീകരർ തട്ടിയെടുത്തു.
ജോർജ് കള്ളിവയലിൽ