ജയ്പുർ: രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ അക്രമത്തിൽ നാല് പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തെങ്കിലും കേസ് രജിസ്റ്റർ ചെയ്യാനോ അന്വേഷണം നടത്താനോ ശ്രമിക്കാതെ പോലീസ്. രാജസ്ഥാനിലെ ഭരത്പുരിലാണ് അക്രമം അരങ്ങേറിയത്. തങ്ങളുടെ അധികാര പരിധിയിൽപെടുന്ന സ്ഥലത്തല്ല അക്രമം നടന്നതെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷണം ആരംഭിക്കാത്തത്.
ആൽവാർ, ഭരത്പുർ ജില്ലകളുടെ അതിർത്തിപ്രദേശത്താണ് അക്രമം അരങ്ങേറിയത്. സംഭവം നടന്നത് നഡ്ബായി പോലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് അൽവാർ എസ്പി രാഹുൽ പ്രകാശ് പറഞ്ഞു. അതേസമയം, ഭരത്പുർ പോലീസ് കൺട്രോൾ റൂമിൽനിന്നു പറയുന്നത് ആൽവാർ ജില്ലയിലാണ് അക്രമം നടന്നതെന്നാണ്.
ആൽവാർ, ഭരത്പുർ ജില്ലകളുടെ അതിർത്തിപ്രദേശത്താണ് അക്രമം അരങ്ങേറിയത്. സംഭവം നടന്നത് നഡ്ബായി പോലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് അൽവാർ എസ്പി രാഹുൽ പ്രകാശ് പറഞ്ഞു. അതേസമയം, ഭരത്പുർ പോലീസ് കൺട്രോൾ റൂമിൽനിന്നു പറയുന്നത് ആൽവാർ ജില്ലയിലാണ് അക്രമം നടന്നതെന്നാണ്.