ന്യൂഡൽഹി: ന്യൂനപക്ഷ മാനേജ്മെന്റുകൾ നടത്തുന്ന സ്വകാര്യ മെഡിക്കൽ കോളജുകളിലും കല്പിത സർവകലാശാലകളിലും സർക്കാർ തന്നെ കൗണ്‍സലിംഗ് നടത്തണമെന്ന് മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ. മെഡിക്കൽ പ്രവേശനത്തിനായി നീറ്റ് പട്ടികയുടെ അടിസ്ഥാനത്തിൽ സർക്കാർ കൗണ്‍സലിംഗ് നടത്തുന്നത് ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനമല്ലെന്നും സുപ്രീം കോടതിയിൽ നൽകിയ സത്യവാംഗ്മൂലത്തിൽ എംസിഐ പറയുന്നു. അതേസമയം, സർക്കാർ നടത്തുന്ന കൗണ്‍സിലിംഗിൽ ന്യൂനപക്ഷ മാനേജ്മെന്റുകളുടെ ഒരു പ്രതിനിധിയെ കൂടി ഉൾപ്പെടുത്താമെന്നും മെഡിക്കൽ കൗണ്‍സിൽ വ്യക്തമാക്കുന്നു.
സ്വകാര്യ മെഡിക്കൽ കോളജുകളിലുള്ള 50 ശതമാനം മാനേജ്മെന്റ് സീറ്റുകളിൽ സർക്കാർ കൗണ്‍സലിംഗും പ്രവേശനം നടത്തുന്നതും ന്യൂനപക്ഷ അവകാശങ്ങൾക്ക് എതിരാണെന്നു ചൂണ്ടിക്കാട്ടി കേരളത്തിൽ നിന്നുള്ള മെഡിക്കൽ കോളജുകൾ നൽകിയ ഹർജിയിലാണ് എംസിഐ സത്യവാങ്മൂലം നൽകിയത്. മെറിറ്റ് ഉറപ്പാക്കാൻ സർക്കാർ കൗണ്‍സലിംഗ് തന്നെ ഏർപ്പെടുത്തണം. കൽപിത സർവകലാശാലകളിൽ പ്രവേശനം നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാക്കണം. എന്നാൽ കൗണ്‍സലിംഗ് നടത്തേണ്ടത് സംസ്ഥാന സർക്കാർ ആണെന്നും കൗണ്‍സിൽ വ്യക്തമാക്കി
സ്വകാര്യ മെഡിക്കൽ കോളജുകളിലുള്ള 50 ശതമാനം മാനേജ്മെന്റ് സീറ്റുകളിൽ സർക്കാർ കൗണ്‍സലിംഗും പ്രവേശനം നടത്തുന്നതും ന്യൂനപക്ഷ അവകാശങ്ങൾക്ക് എതിരാണെന്നു ചൂണ്ടിക്കാട്ടി കേരളത്തിൽ നിന്നുള്ള മെഡിക്കൽ കോളജുകൾ നൽകിയ ഹർജിയിലാണ് എംസിഐ സത്യവാങ്മൂലം നൽകിയത്. മെറിറ്റ് ഉറപ്പാക്കാൻ സർക്കാർ കൗണ്‍സലിംഗ് തന്നെ ഏർപ്പെടുത്തണം. കൽപിത സർവകലാശാലകളിൽ പ്രവേശനം നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാക്കണം. എന്നാൽ കൗണ്‍സലിംഗ് നടത്തേണ്ടത് സംസ്ഥാന സർക്കാർ ആണെന്നും കൗണ്‍സിൽ വ്യക്തമാക്കി