സിയൂൾ: ഉത്തരകൊറിയ ഏതുനിമിഷവും ആണവ മിസൈൽ പരീക്ഷണം നടത്തിയേക്കാമെന്ന ഭീഷണി നിലനിൽക്കേ അമേരിക്കൻ ആണവമുങ്ങിക്കപ്പൽ യുഎസ്എസ് മിഷിഗൺ ദക്ഷിണകൊറിയൻ തുറമുഖമായ ബുസാനിലെത്തി. അമേരിക്ക അയച്ച വിമാനവാഹിനിക്കപ്പൽ യുഎസ് എസ് കാൾവിൻസനും മറ്റു യുദ്ധക്കപ്പലുകളും ഉടൻ എത്തും. ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള സംഘർഷം വർധിച്ച സാഹചര്യത്തിലാണ് ആണവ മുങ്ങിക്കപ്പലും വിമാനവാഹിനിയും അയച്ചത്.
യുഎസ്, ജപ്പാൻ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ടോക്കിയോയിൽ യോഗം ചേർന്ന് ഉത്തരകൊറിയൻ പ്രതിസന്ധി ചർച്ച ചെയ്തു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎൻ രക്ഷാസമിതി സ്ഥാനപതിമാരുമായി തിങ്കളാഴ്ച വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തി. റഷ്യൻ, ചൈനീസ് സ്ഥാനപതിമാരും സംബന്ധിച്ചു.
യുഎസ് സെനറ്റിലെ മുഴുവൻ അംഗങ്ങളുടെയും യോഗം ബുധനാഴ്ച വൈറ്റ്ഹൗസിൽ ചേരുമെന്നു അധികൃതർ അറിയിച്ചു. ഉത്തരകൊറിയൻ പ്രതിസന്ധി മൂലമുണ്ടായിട്ടുള്ള സംഘർഷത്തെക്കുറിച്ചു ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ സെനറ്റർമാരെ ധരിപ്പിക്കും. മുഴുവൻ സെനറ്റർമാരെയും വൈറ്റ്ഹൗസിലേക്കു വിളിപ്പിച്ചത് അഭൂതപൂർവമായ നടപടിയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇന്നലെ ഉത്തരകൊറിയ വോൺസാൻ തുറമുഖമേഖലയിൽ സൈനികാഭ്യാസ പ്രകടനം നടത്തി. ഉത്തരകൊറിയൻ സൈനിക രൂപീകരണത്തിന്റെ 85-ാം വാർഷികദിനമായ ഇന്നലെ ആണവമിസൈൽ പരീക്ഷണം നടന്നേക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. പരീക്ഷണം സംബന്ധിച്ച് ഇതുവരെ റിപ്പോർട്ടുകൾ വന്നിട്ടില്ല. ആണവപരീക്ഷണത്തിനു മുതിർന്നാൽ ഉത്തരകൊറിയയെ പാഠം പഠിപ്പിക്കുമെന്നു പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.സൈനികശക്തി കാണിച്ചു പേടിപ്പിക്കേണ്ടെന്നും കാൾവിൻസൻ വിമാനവാഹിനി മുക്കുമെന്നും ഉത്തരകൊറിയ മറുപടി നൽകി.
യുഎസ് സാമ്രാജ്യമോഹികളെ തകർക്കാൻ വേണ്ടിവന്നാൽ മുൻകൂട്ടിയുള്ള ആണവാക്രമണത്തിനും മടിക്കില്ലെന്ന് ഉത്തരകൊറിയൻ പ്രതിരോധമന്ത്രി പാക് യോംഗ്സിക് മുന്നറിയിപ്പു നൽകി. സംഘർഷം അവസാനിപ്പിക്കാൻ ട്രംപ് ചൈനീസ് പ്രസിഡന്റിന്റെ സഹായം തേടി. ബന്ധപ്പെട്ട എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്ന് ട്രംപുമായുള്ള ഫോൺസംഭാഷണത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് നിർദേശിച്ചു. ഇതിനിടെ ഏപ്രിൽ 17നു നിർത്തിവച്ച ബെയ്ജിംഗ്-പ്യോംഗ്യാംഗ് വിമാന സർവീസ് മേയ് അഞ്ചിനു പുനരാരംഭിക്കുമെന്ന് എയർചൈനാ അറിയിച്ചു.
യുഎസ്, ജപ്പാൻ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ടോക്കിയോയിൽ യോഗം ചേർന്ന് ഉത്തരകൊറിയൻ പ്രതിസന്ധി ചർച്ച ചെയ്തു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎൻ രക്ഷാസമിതി സ്ഥാനപതിമാരുമായി തിങ്കളാഴ്ച വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തി. റഷ്യൻ, ചൈനീസ് സ്ഥാനപതിമാരും സംബന്ധിച്ചു.
യുഎസ് സെനറ്റിലെ മുഴുവൻ അംഗങ്ങളുടെയും യോഗം ബുധനാഴ്ച വൈറ്റ്ഹൗസിൽ ചേരുമെന്നു അധികൃതർ അറിയിച്ചു. ഉത്തരകൊറിയൻ പ്രതിസന്ധി മൂലമുണ്ടായിട്ടുള്ള സംഘർഷത്തെക്കുറിച്ചു ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ സെനറ്റർമാരെ ധരിപ്പിക്കും. മുഴുവൻ സെനറ്റർമാരെയും വൈറ്റ്ഹൗസിലേക്കു വിളിപ്പിച്ചത് അഭൂതപൂർവമായ നടപടിയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇന്നലെ ഉത്തരകൊറിയ വോൺസാൻ തുറമുഖമേഖലയിൽ സൈനികാഭ്യാസ പ്രകടനം നടത്തി. ഉത്തരകൊറിയൻ സൈനിക രൂപീകരണത്തിന്റെ 85-ാം വാർഷികദിനമായ ഇന്നലെ ആണവമിസൈൽ പരീക്ഷണം നടന്നേക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. പരീക്ഷണം സംബന്ധിച്ച് ഇതുവരെ റിപ്പോർട്ടുകൾ വന്നിട്ടില്ല. ആണവപരീക്ഷണത്തിനു മുതിർന്നാൽ ഉത്തരകൊറിയയെ പാഠം പഠിപ്പിക്കുമെന്നു പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.സൈനികശക്തി കാണിച്ചു പേടിപ്പിക്കേണ്ടെന്നും കാൾവിൻസൻ വിമാനവാഹിനി മുക്കുമെന്നും ഉത്തരകൊറിയ മറുപടി നൽകി.
യുഎസ് സാമ്രാജ്യമോഹികളെ തകർക്കാൻ വേണ്ടിവന്നാൽ മുൻകൂട്ടിയുള്ള ആണവാക്രമണത്തിനും മടിക്കില്ലെന്ന് ഉത്തരകൊറിയൻ പ്രതിരോധമന്ത്രി പാക് യോംഗ്സിക് മുന്നറിയിപ്പു നൽകി. സംഘർഷം അവസാനിപ്പിക്കാൻ ട്രംപ് ചൈനീസ് പ്രസിഡന്റിന്റെ സഹായം തേടി. ബന്ധപ്പെട്ട എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്ന് ട്രംപുമായുള്ള ഫോൺസംഭാഷണത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് നിർദേശിച്ചു. ഇതിനിടെ ഏപ്രിൽ 17നു നിർത്തിവച്ച ബെയ്ജിംഗ്-പ്യോംഗ്യാംഗ് വിമാന സർവീസ് മേയ് അഞ്ചിനു പുനരാരംഭിക്കുമെന്ന് എയർചൈനാ അറിയിച്ചു.