വത്തിക്കാൻ സിറ്റി: ഇറ്റാലിയൻ കർദിനാൾ അറ്റീലിയോ നികോറ (80) അന്തരിച്ചു. നിയമബിരുദമെടുത്ത ശേഷം സെമിനാരിയിൽ ചേർന്നു വൈദികനായ ഇദ്ദേഹം കാനൻ നിയമത്തിൽ വിശേഷപഠനം നടത്തി. 1977-ൽ മെത്രാനായി. 2003-ൽ കർദിനാൾ സംഘത്തിലേക്ക് ഉയർത്തപ്പെട്ടു. വത്തിക്കാൻ സ്വത്തുവകകൾ കൈകാര്യം ചെയ്യുന്ന ചുമതല ദീർഘകാലം വഹിച്ചു.
ഇറ്റലിയും വത്തിക്കാനുമായി 1929-ൽ ഉണ്ടാക്കിയ കരാർ (കോൺകോർദാത്) 1984-ൽ പുതുക്കുന്നതിൽ നിർണായകപങ്ക് വഹിച്ചു. ബനഡിക്ട് മാർപാപ്പയുടെ കാലത്ത് വത്തിക്കാൻ ധനകാര്യനിയന്ത്രണത്തിന് രൂപപ്പെടുത്തിയ നാലംഗ ഫിനാൻഷ്യൽ ഇൻഫർമേഷൻ അഥോറിറ്റിയിൽ അംഗമായിരുന്നു.
ഇദ്ദേഹത്തിന്റെ നിര്യാണത്തോടെ കർദിനാൾ സംഘത്തിലെ അംഗസംഖ്യ 222 ആയി. അതിൽ 117 പേർ മാർപാപ്പ തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളവരാണ്.
ഇറ്റലിയും വത്തിക്കാനുമായി 1929-ൽ ഉണ്ടാക്കിയ കരാർ (കോൺകോർദാത്) 1984-ൽ പുതുക്കുന്നതിൽ നിർണായകപങ്ക് വഹിച്ചു. ബനഡിക്ട് മാർപാപ്പയുടെ കാലത്ത് വത്തിക്കാൻ ധനകാര്യനിയന്ത്രണത്തിന് രൂപപ്പെടുത്തിയ നാലംഗ ഫിനാൻഷ്യൽ ഇൻഫർമേഷൻ അഥോറിറ്റിയിൽ അംഗമായിരുന്നു.
ഇദ്ദേഹത്തിന്റെ നിര്യാണത്തോടെ കർദിനാൾ സംഘത്തിലെ അംഗസംഖ്യ 222 ആയി. അതിൽ 117 പേർ മാർപാപ്പ തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളവരാണ്.