ന്യൂഡൽഹി: സെൻകുമാറിനെ മാറ്റിയതിൽ നീതികേടു കാട്ടിയെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിനെതിരേ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ഇത്തരത്തിൽ ചട്ടവിരുദ്ധമായി നിയമനങ്ങൾ നടത്താനാണു നീക്കമെങ്കിൽ, ദൈവത്തിന്റെ സ്വന്തം നാടിനെ ആർക്കും രക്ഷിക്കാനാവില്ലെന്നു വിധിന്യായത്തിൽ കോടതി എഴുതിച്ചേർത്തു.
ഹർജിക്കാരൻ എതിർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയതു പോലെ സർക്കാർ നടത്തിയ നിയമനത്തിൽ ക്രമക്കേടുണ്ടെന്നതു തങ്ങളെ അലോസരപ്പെടുത്തുന്നു. സെൻകുമാറിനെ മാറ്റി നിയമനം നടത്തിയ രീതി ക്രമക്കേടു നിറഞ്ഞതാണ്. സെൻകുമാറിനോടു കാണിച്ചത് മര്യാദയില്ലാത്ത സമീപനമാണ്. തന്ത്രപ്രധാന സ്ഥാനങ്ങളിൽ ഇത്തരത്തിൽ ചട്ടവിരുദ്ധമായി നിയമനങ്ങൾ നടത്താനാണ് നീക്കമെങ്കിൽ ദൈവത്തിന്റെ സ്വന്തം നാടിനെ ആർക്കും രക്ഷിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കുന്നു.
ഹർജിക്കാരൻ എതിർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയതു പോലെ സർക്കാർ നടത്തിയ നിയമനത്തിൽ ക്രമക്കേടുണ്ടെന്നതു തങ്ങളെ അലോസരപ്പെടുത്തുന്നു. സെൻകുമാറിനെ മാറ്റി നിയമനം നടത്തിയ രീതി ക്രമക്കേടു നിറഞ്ഞതാണ്. സെൻകുമാറിനോടു കാണിച്ചത് മര്യാദയില്ലാത്ത സമീപനമാണ്. തന്ത്രപ്രധാന സ്ഥാനങ്ങളിൽ ഇത്തരത്തിൽ ചട്ടവിരുദ്ധമായി നിയമനങ്ങൾ നടത്താനാണ് നീക്കമെങ്കിൽ ദൈവത്തിന്റെ സ്വന്തം നാടിനെ ആർക്കും രക്ഷിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കുന്നു.