ന്യൂഡൽഹി: പശുക്കളുടെ സംരക്ഷണത്തിനും കടത്തിക്കൊണ്ടു പോകുന്നതു തടയുന്നതിനും ആധാർ പോലെ ഏകീകൃത തിരിച്ചറിയൽ സംവിധാനം ഏർപ്പെടുത്താമെന്നു കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച റിപ്പോർട്ട് തയാറാക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹർ അധ്യക്ഷനായ ബെഞ്ചിനു മുന്പാകെ വ്യക്തമാക്കി.
ഇന്ത്യയിൽ നിന്നു പശുക്കളെ നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കു അനധികൃതമായി കടത്തിക്കൊണ്ടു പോകുകയാണെന്നു ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
പശുക്കളുടെ പ്രായം, ഇനം, സ്ഥലം, നിറം, ഉയരം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തി ഏകീകൃത തിരിച്ചറിയൽ നന്പർ ഏർപ്പെടുത്താനും ഇതു സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കാനുമാണ് ആലോചിക്കുന്നത്.
രാജ്യത്തെ എല്ലാ പശുക്കൾക്കും അവയുടെ സന്താന പരന്പരകൾക്കും ഇവ നിർബന്ധമാക്കും.
ഇത്തരത്തിൽ വിവരങ്ങൾ ശേഖരിക്കുന്ന നടപടി ലൈവ്സ്റ്റോക് ഡെവലപ്മെന്റ് ബോർഡും സംസ്ഥാനങ്ങളിലെ ആനിമൽ ഹസ്ബന്ററി ഡിപ്പാർട്ട്മെന്റും നടത്തിക്കൊണ്ടിരിക്കുകയാണെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
ഇന്ത്യയിൽ നിന്നു പശുക്കളെ നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കു അനധികൃതമായി കടത്തിക്കൊണ്ടു പോകുകയാണെന്നു ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
പശുക്കളുടെ പ്രായം, ഇനം, സ്ഥലം, നിറം, ഉയരം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തി ഏകീകൃത തിരിച്ചറിയൽ നന്പർ ഏർപ്പെടുത്താനും ഇതു സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കാനുമാണ് ആലോചിക്കുന്നത്.
രാജ്യത്തെ എല്ലാ പശുക്കൾക്കും അവയുടെ സന്താന പരന്പരകൾക്കും ഇവ നിർബന്ധമാക്കും.
ഇത്തരത്തിൽ വിവരങ്ങൾ ശേഖരിക്കുന്ന നടപടി ലൈവ്സ്റ്റോക് ഡെവലപ്മെന്റ് ബോർഡും സംസ്ഥാനങ്ങളിലെ ആനിമൽ ഹസ്ബന്ററി ഡിപ്പാർട്ട്മെന്റും നടത്തിക്കൊണ്ടിരിക്കുകയാണെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി.