ശ്രീനഗർ/ന്യൂഡൽഹി: ദക്ഷിണ കാഷ്മീരിലിലെ പുൽവാമയിൽ പിഡിപി നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. പിഡിപി ജില്ലാ പ്രസിഡന്റ് അബ്ദുൾ ഗനി ആണ് കാക്പോറയിൽ വെടിയേറ്റ് മരിച്ചത്. എകെ 47 തോക്കിൽനിന്ന് നെഞ്ചിലും കാലിലുമാണ് ഗനിക്കു വെടിയേറ്റത്. ഇദ്ദേഹത്തെ ഉടൻ തന്നെ എസ്എംഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടഞ്ഞു.
ശ്രീനഗറിൽ വിദ്യാർഥികളും പോലീസും വീണ്ടും ഏറ്റുമുട്ടി. അഞ്ചു ദിവസങ്ങൾക്കുശേഷം കോളജുകൾ വീണ്ടും തുറന്നപ്പോഴാണ് സംഭവം. കല്ലെറിഞ്ഞ വിദ്യാർഥികളെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. എസ്പി കോളജ്, എംഎ റോഡിലെ വനിതാ കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് അതിക്രമം നടത്തിയത്. കണ്ണീർ വാതകം പ്രയോഗിച്ചിട്ടും വിദ്യാർഥികൾ പിരിഞ്ഞുപോകാത്തതിനാൽ പോലീസ് ആകാശത്തേക്ക് വെടിയുതിർത്തു.
കാഷ്മീരിലെ സ്ഥിതിഗതികളിൽ മൂന്നു മാസത്തിനുള്ളിൽ മാറ്റമുണ്ടാവുമെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി ന്യൂഡൽഹിയിൽ പറഞ്ഞു.
ശ്രീനഗറിൽ വിദ്യാർഥികളും പോലീസും വീണ്ടും ഏറ്റുമുട്ടി. അഞ്ചു ദിവസങ്ങൾക്കുശേഷം കോളജുകൾ വീണ്ടും തുറന്നപ്പോഴാണ് സംഭവം. കല്ലെറിഞ്ഞ വിദ്യാർഥികളെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. എസ്പി കോളജ്, എംഎ റോഡിലെ വനിതാ കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് അതിക്രമം നടത്തിയത്. കണ്ണീർ വാതകം പ്രയോഗിച്ചിട്ടും വിദ്യാർഥികൾ പിരിഞ്ഞുപോകാത്തതിനാൽ പോലീസ് ആകാശത്തേക്ക് വെടിയുതിർത്തു.
കാഷ്മീരിലെ സ്ഥിതിഗതികളിൽ മൂന്നു മാസത്തിനുള്ളിൽ മാറ്റമുണ്ടാവുമെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി ന്യൂഡൽഹിയിൽ പറഞ്ഞു.