കാബൂൾ: പെന്റഗൺ മേധാവി ജയിംസ് മാറ്റിസ് ഇന്നലെ കാബൂളിൽ മിന്നൽ സന്ദർശനം നടത്തുകയും പ്രസിഡന്റ് ഗനി ഉൾപ്പെടെയുള്ള ഉന്നതരുമായി സുരക്ഷാ പ്രശ്നം ചർച്ച ചെയ്യുകയും ചെയ്തു. താലിബാൻ ആക്രമണത്തിൽ 140 അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് മാറ്റിസിന്റെ സന്ദർശനം. മാറ്റിസ് സന്ദർശനത്തിനെത്തിയ അവസരത്തിൽ തന്നെ അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയിലെ യുഎസ് സൈനിക കേന്ദ്രത്തിൽ താലിബാൻ ഭീകരർ ആക്രമണം നടത്തി.
ചാപ്മാൻ ക്യാന്പിൽ ഭീകരർ കാർബോംബ് സ്ഫോടനം നടത്തിയെന്ന് പ്രവിശ്യാ ഗവർണറുടെ വക്താവ് മുബാരസ് മുഹമ്മദ് സദ്രാൻ പറഞ്ഞു.
ആക്രമണം നടന്നെന്ന് യുഎസ് സൈനിക വക്താവ് ക്യാപ്റ്റൻ വില്യം സാൽവിൻ സ്ഥിരീകരിച്ചു. ഏതാനും അഫ്ഗാൻ സൈനികർക്കു ജീവഹാനി നേരിട്ടെന്നും യുഎസ് സൈനികർക്ക് അപകടം പറ്റിയിട്ടില്ലെന്നും സാൽവിൻ പറഞ്ഞു.
ചാപ്മാൻ ക്യാന്പിൽ ഭീകരർ കാർബോംബ് സ്ഫോടനം നടത്തിയെന്ന് പ്രവിശ്യാ ഗവർണറുടെ വക്താവ് മുബാരസ് മുഹമ്മദ് സദ്രാൻ പറഞ്ഞു.
ആക്രമണം നടന്നെന്ന് യുഎസ് സൈനിക വക്താവ് ക്യാപ്റ്റൻ വില്യം സാൽവിൻ സ്ഥിരീകരിച്ചു. ഏതാനും അഫ്ഗാൻ സൈനികർക്കു ജീവഹാനി നേരിട്ടെന്നും യുഎസ് സൈനികർക്ക് അപകടം പറ്റിയിട്ടില്ലെന്നും സാൽവിൻ പറഞ്ഞു.