കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ മസാർ ഇ ഷറീഫ് സൈനികത്താവളത്തിലെ താലിബാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അഫ്ഗാൻ പ്രതിരോധമന്ത്രി അബ്ദുള്ള ഹബീബിയും ആർമി ചീഫ് ഓഫ് സ്റ്റാഫ് ഖദം ഷാ ഷഹിമും രാജിവച്ചു. ഇരുവരുടെയും രാജി പ്രസിഡന്റ് അഷ്റഫ് ഗനി സ്വീകരിച്ചു. വെള്ളിയാഴ്ച സൈനികത്താവളത്തിൽ താലിബാൻ ഭീകരർ നടത്തിയ വെടിവയ്പിൽ 140 സൈനികർക്കു ജീവഹാനി നേരിടുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. താരതമ്യേന സുരക്ഷിതമെന്നു കരുതിയ സൈനികത്താവളത്തിൽ ആക്രമണമുണ്ടായതു ഭരണകൂടത്തെ ഞെട്ടിച്ചു.
വൻ സുരക്ഷാവീഴ്ച സംഭവിച്ച പശ്ചാത്തലത്തിലാണു പ്രതിരോധമന്ത്രിയും ചീഫ് ഓഫ് സ്റ്റാഫും രാജിവച്ചത്. ആഭ്യന്തരമന്ത്രി താരിക്ക് ഷാ ബഹ്റാമിക്കാണ് പ്രതിരോധ വകുപ്പിന്റെ താത്കാലിക ചുമതല. ചീഫ് ഓഫ് സ്റ്റാഫായി ചുമതലയേൽക്കാൻ ജനറൽ ഷരീഫ് യഫ്താലിനോട് ആവശ്യപ്പെട്ടു.
സൈനിക വേഷധാരികളായ ഭീകരർ യന്ത്രത്തോക്കു ഘടിപ്പിച്ച സൈനിക ട്രക്കുകളിലാണ് മസാർ ഇ ഷരീഫിൽ ആക്രമണത്തിനെത്തിയത്. കണ്ണിൽ കണ്ടവരെയെല്ലാം അവർ വെടിവച്ചു. ഗ്രനേഡുകളും പ്രയോഗിച്ചു. മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ പത്തു ഭീകരരെയും സൈന്യം വകവരുത്തി. അഫ്ഗാനിസ്ഥാനിലെ ഒരു സൈനികത്താവളത്തിൽ അടുത്തകാലത്ത് ഉണ്ടാവുന്ന ഏറ്റവും വലിയ ആക്രമണമാണിത്. പ്രതിരോധമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കാബൂളിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിനുമുന്നിൽ ഏതാനും പേർ പ്രകടനം നടത്തുകയുണ്ടായി.
അഫ്ഗാനിസ്ഥാനിലെ ഭീകരരുടെ താവളത്തിൽ ഏറ്റവും വലിയ ആണവേതര ബോബ് യുഎസ് പ്രയോഗിച്ച് ദിവസങ്ങൾക്കകമാണ് മസാർ ഇ ഷരീഫിൽ ഭീകരർ ആഞ്ഞടിച്ചത്. അമേരിക്കയുടെ ബോംബാക്രമണത്തിൽ നൂറോളം പേർ കൊല്ലപ്പെടുകയുണ്ടായി.
വൻ സുരക്ഷാവീഴ്ച സംഭവിച്ച പശ്ചാത്തലത്തിലാണു പ്രതിരോധമന്ത്രിയും ചീഫ് ഓഫ് സ്റ്റാഫും രാജിവച്ചത്. ആഭ്യന്തരമന്ത്രി താരിക്ക് ഷാ ബഹ്റാമിക്കാണ് പ്രതിരോധ വകുപ്പിന്റെ താത്കാലിക ചുമതല. ചീഫ് ഓഫ് സ്റ്റാഫായി ചുമതലയേൽക്കാൻ ജനറൽ ഷരീഫ് യഫ്താലിനോട് ആവശ്യപ്പെട്ടു.
സൈനിക വേഷധാരികളായ ഭീകരർ യന്ത്രത്തോക്കു ഘടിപ്പിച്ച സൈനിക ട്രക്കുകളിലാണ് മസാർ ഇ ഷരീഫിൽ ആക്രമണത്തിനെത്തിയത്. കണ്ണിൽ കണ്ടവരെയെല്ലാം അവർ വെടിവച്ചു. ഗ്രനേഡുകളും പ്രയോഗിച്ചു. മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ പത്തു ഭീകരരെയും സൈന്യം വകവരുത്തി. അഫ്ഗാനിസ്ഥാനിലെ ഒരു സൈനികത്താവളത്തിൽ അടുത്തകാലത്ത് ഉണ്ടാവുന്ന ഏറ്റവും വലിയ ആക്രമണമാണിത്. പ്രതിരോധമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കാബൂളിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിനുമുന്നിൽ ഏതാനും പേർ പ്രകടനം നടത്തുകയുണ്ടായി.
അഫ്ഗാനിസ്ഥാനിലെ ഭീകരരുടെ താവളത്തിൽ ഏറ്റവും വലിയ ആണവേതര ബോബ് യുഎസ് പ്രയോഗിച്ച് ദിവസങ്ങൾക്കകമാണ് മസാർ ഇ ഷരീഫിൽ ഭീകരർ ആഞ്ഞടിച്ചത്. അമേരിക്കയുടെ ബോംബാക്രമണത്തിൽ നൂറോളം പേർ കൊല്ലപ്പെടുകയുണ്ടായി.