ന്യൂഡൽഹി: പുതിയ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ എല്ലാ സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങൾ മൂലധനച്ചെലവും അടിസ്ഥാനസൗകര്യ രൂപീകരണവും വർധിപ്പിക്കണം. റോഡ്, വൈദ്യുതി, തുറമുഖം, റെയിൽവേ തുടങ്ങിയ മേഖലകളിൽ കൂടുതൽ ചെലവഴിക്കണമെന്നും അടിസ്ഥാന സൗകര്യമില്ലാത്തത് രാജ്യത്തിന്റെ സാന്പത്തിക വളർച്ച മുരടിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നീതി ആയോഗിന്റെ ഗവേണിംഗ് കൗണ്‍സിൽ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൊതു ബജറ്റിന്റെ സമയം മാറ്റിയത് പദ്ധതികളുടെ നിർവഹണം വേഗത്തിലാക്കും. ഇതിലൂടെ ഫണ്ടുകൾ യഥാസമയത്തു ലഭിക്കുന്നതിന് അവസരമൊരുങ്ങും. നേരത്തെ മേയ് മാസത്തോടെ മാത്രമേ ബജറ്റ് പാർലമെന്റ് പാസാക്കിയിരുന്നുള്ളൂ. അതിനുശേഷം സംസ്ഥാനങ്ങൾക്കു ഫണ്ട് ലഭിച്ചുതുടങ്ങുന്പോൾ കാലവർഷം എത്തിയിരിക്കും. പല പദ്ധതികളും ഇതുമൂലം വൈകിയിരുന്നെന്നും അത് ഇപ്പോൾ മാറിയെന്നും മോദി പറഞ്ഞു.
സഹകരണ ഫെഡറലിസത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി ജിഎസ്ടിയിലെ സംസ്ഥാനങ്ങളുടെ സമവായം നിലകൊള്ളും. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുന്ന കാര്യത്തിൽ ചർച്ചകളും സംവാദങ്ങളും തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മൂന്നുവർഷത്തെ ആക്ഷൻ പ്ലാൻ, ഏഴു വർഷത്തെ വികസനരേഖ, 15 വർഷത്തെ ദർശനരേഖ എന്നിവ നീതി ആയോഗ് ഉപാധ്യക്ഷൻ അരവിന്ദ് പനഗഡിയ ഗവേണിംഗ് കൗണ്‍സിലിൽ അവതരിപ്പിച്ചു. വിവിധ മേഖലയിലേക്കുള്ള 300 പദ്ധതികളാണ് ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദാരിദ്ര്യ നിർമാർജനം, കാർഷിക വികസനം എന്നിവയ്ക്കായി പ്രത്യേക സമിതിയും രൂപീകരിച്ചു. നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, റവന്യൂ സെക്രട്ടറി ഹഷ്മുഖ് ആദിയ എന്നിവരും റിപ്പോർട്ടുകൾ അവതരിപ്പിച്ചു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള നിർദേശങ്ങൾ അടങ്ങുന്ന റിപ്പോർട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാനും അവതരിപ്പിച്ചു.
കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി, സുരേഷ് പ്രഭു, പ്രകാശ് ജാവഡേക്കർ, സ്മൃതി ഇറാനി തുടങ്ങിയവരും കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരും യോഗത്തിൽ പങ്കെടുത്തു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ എന്നിവർ യോഗത്തിൽ പങ്കെടുത്തില്ല.
പൊതു ബജറ്റിന്റെ സമയം മാറ്റിയത് പദ്ധതികളുടെ നിർവഹണം വേഗത്തിലാക്കും. ഇതിലൂടെ ഫണ്ടുകൾ യഥാസമയത്തു ലഭിക്കുന്നതിന് അവസരമൊരുങ്ങും. നേരത്തെ മേയ് മാസത്തോടെ മാത്രമേ ബജറ്റ് പാർലമെന്റ് പാസാക്കിയിരുന്നുള്ളൂ. അതിനുശേഷം സംസ്ഥാനങ്ങൾക്കു ഫണ്ട് ലഭിച്ചുതുടങ്ങുന്പോൾ കാലവർഷം എത്തിയിരിക്കും. പല പദ്ധതികളും ഇതുമൂലം വൈകിയിരുന്നെന്നും അത് ഇപ്പോൾ മാറിയെന്നും മോദി പറഞ്ഞു.
സഹകരണ ഫെഡറലിസത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി ജിഎസ്ടിയിലെ സംസ്ഥാനങ്ങളുടെ സമവായം നിലകൊള്ളും. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുന്ന കാര്യത്തിൽ ചർച്ചകളും സംവാദങ്ങളും തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മൂന്നുവർഷത്തെ ആക്ഷൻ പ്ലാൻ, ഏഴു വർഷത്തെ വികസനരേഖ, 15 വർഷത്തെ ദർശനരേഖ എന്നിവ നീതി ആയോഗ് ഉപാധ്യക്ഷൻ അരവിന്ദ് പനഗഡിയ ഗവേണിംഗ് കൗണ്‍സിലിൽ അവതരിപ്പിച്ചു. വിവിധ മേഖലയിലേക്കുള്ള 300 പദ്ധതികളാണ് ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദാരിദ്ര്യ നിർമാർജനം, കാർഷിക വികസനം എന്നിവയ്ക്കായി പ്രത്യേക സമിതിയും രൂപീകരിച്ചു. നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, റവന്യൂ സെക്രട്ടറി ഹഷ്മുഖ് ആദിയ എന്നിവരും റിപ്പോർട്ടുകൾ അവതരിപ്പിച്ചു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള നിർദേശങ്ങൾ അടങ്ങുന്ന റിപ്പോർട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാനും അവതരിപ്പിച്ചു.
കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി, സുരേഷ് പ്രഭു, പ്രകാശ് ജാവഡേക്കർ, സ്മൃതി ഇറാനി തുടങ്ങിയവരും കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരും യോഗത്തിൽ പങ്കെടുത്തു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ എന്നിവർ യോഗത്തിൽ പങ്കെടുത്തില്ല.