ന്യൂഡൽഹി: പോത്തുകളെയും എരുമകളെയും ട്രക്കിൽ കയറ്റിക്കൊണ്ടുപോയ മൂന്നു പേർക്കു ഡൽഹിയിൽ മൃഗസംരക്ഷകരായ എൻജിഒ പ്രവർത്തകരുടെ മർദനം. കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി അധ്യക്ഷയായുള്ള പീപ്പിൾ ഫോർ ആനിമൽസ് (പിഎഫ്എ) എന്ന എൻജിഒയുടെ പ്രവർത്തകരാണു മർദിച്ചത്.
പോത്തുകളെ കൊണ്ടുപോയത് ക്രൂരമായാണെന്ന് ആരോപിച്ച് ഡൽഹി കൽക്കാജിയിൽ ട്രക്ക് തടഞ്ഞുനിർത്തി അതിലുള്ളവരെ മർദിക്കുകയായിരുന്നു. ഇതിനു പിന്നാലെ സ്ഥലത്തെത്തിയ പോലീസ്, എൻജിഒ പ്രവർത്തകരുടെ പരാതിയിൽ ട്രക്ക് കസ്റ്റഡിയിലെടുക്കുകയും മർദനത്തിനിരയായവർക്കെതിരേ കേസെടുക്കുകയും ചെയ്തു.
ഹരിയാനയിൽനിന്നു ഗാസിപുർ മണ്ഡിയിൽ നിയമവിധേയമായി പ്രവർത്തിക്കുന്ന അറവുശാലയിലേക്കു പോത്തുകളെ കൊണ്ടുപോയ ട്രക്കാണ് കൽക്കാജിയിൽ പിഎഫ്എ പ്രവർത്തകർ തടഞ്ഞത്. ഇതിനുശേഷം അതിലുണ്ടായിരുന്ന റിസ്വാൻ, കാമിൽ, ആശു എന്നിവരെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇവരെ ഗുരുതരമായ പരിക്കുകളോടെ എയിംസ് ആശുപത്രിയുടെ ട്രോമ കെയർ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ആക്രമണം നടത്തിയ സംഭവത്തിൽ അജ്ഞാതരായ ആളുകളുടെ പേരിലും കേസെടുത്തിട്ടുണ്ട്. ആക്രമണം നടത്തിയവർക്കെതിരേ ആരും പരാതി നൽകാത്തതിനാലാണ് ഈ നടപടിയെന്നു പോലീസ് വിശദീകരിക്കുന്നു. പിഎഫ്എ പ്രവർത്തകർക്ക് ഗോരക്ഷാ പ്രവർത്തകരുമായി ബന്ധമില്ലെന്നും പോലീസ് പറഞ്ഞു.
അതേസമയം, പിഎഫ്എ പ്രവർത്തകർ ആരെയും മർദിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
പോത്തുകളെ കൊണ്ടുപോയത് ക്രൂരമായാണെന്ന് ആരോപിച്ച് ഡൽഹി കൽക്കാജിയിൽ ട്രക്ക് തടഞ്ഞുനിർത്തി അതിലുള്ളവരെ മർദിക്കുകയായിരുന്നു. ഇതിനു പിന്നാലെ സ്ഥലത്തെത്തിയ പോലീസ്, എൻജിഒ പ്രവർത്തകരുടെ പരാതിയിൽ ട്രക്ക് കസ്റ്റഡിയിലെടുക്കുകയും മർദനത്തിനിരയായവർക്കെതിരേ കേസെടുക്കുകയും ചെയ്തു.
ഹരിയാനയിൽനിന്നു ഗാസിപുർ മണ്ഡിയിൽ നിയമവിധേയമായി പ്രവർത്തിക്കുന്ന അറവുശാലയിലേക്കു പോത്തുകളെ കൊണ്ടുപോയ ട്രക്കാണ് കൽക്കാജിയിൽ പിഎഫ്എ പ്രവർത്തകർ തടഞ്ഞത്. ഇതിനുശേഷം അതിലുണ്ടായിരുന്ന റിസ്വാൻ, കാമിൽ, ആശു എന്നിവരെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇവരെ ഗുരുതരമായ പരിക്കുകളോടെ എയിംസ് ആശുപത്രിയുടെ ട്രോമ കെയർ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ആക്രമണം നടത്തിയ സംഭവത്തിൽ അജ്ഞാതരായ ആളുകളുടെ പേരിലും കേസെടുത്തിട്ടുണ്ട്. ആക്രമണം നടത്തിയവർക്കെതിരേ ആരും പരാതി നൽകാത്തതിനാലാണ് ഈ നടപടിയെന്നു പോലീസ് വിശദീകരിക്കുന്നു. പിഎഫ്എ പ്രവർത്തകർക്ക് ഗോരക്ഷാ പ്രവർത്തകരുമായി ബന്ധമില്ലെന്നും പോലീസ് പറഞ്ഞു.
അതേസമയം, പിഎഫ്എ പ്രവർത്തകർ ആരെയും മർദിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.