ന്യൂഡൽഹി: കൊടും വരൾച്ചയിലുണ്ടായ ദുരിതത്തിൽ തകർന്ന തമിഴ്നാട്ടിലെ കർഷകർ വായ്പകൾ എഴുതിത്തള്ളണമെന്നും പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു ഡൽഹിയിൽ 40 ദിവസമായി നടത്തിയിരുന്ന സമരം താത്കാലികമായി നിർത്തിവച്ചു.
മേയ് 25 വരെയാണ് നിർത്തിയത്. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സമരസ്ഥലത്തെത്തി കർഷകരുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ സമരം നിർത്തിവയ്ക്കുകയാണെന്നു സമരനേതാക്കൾ അറിയിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അരുണ്‍ ജയ്റ്റ്ലി എന്നിവരുമായി ചർച്ച നടത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.
വരൾച്ചാ ദുരിതമനുഭവിക്കുന്ന തമിഴ്നാട്ടിലെ കർഷകർ ആത്മഹത്യ ചെയ്ത കർഷകരുടെ തലയോട്ടികൾ അണിഞ്ഞും പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്പിൽ അർധനഗ്നരായി പ്രകടനം നടത്തിയും എലിയെ ഭക്ഷിച്ചും തലമുടിയും മീശയും വടിച്ചും വിവിധ രീതികളിൽ സമരം നടത്തിയിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മലം ഭക്ഷിക്കാൻ പോലും തയാറാകുമെന്നു ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ഇന്നലെ മുഖ്യമന്ത്രി ജന്തർ മന്തറിലെത്തി സമരക്കാരുമായി ചർച്ച നടത്തിയത്. തങ്ങളുടെ ആവശ്യങ്ങളിൽ നടപടിയുണ്ടായില്ലെങ്കിൽ മേയ് 25 നും വീണ്ടും കടുത്ത സമര മുറകളുമായി രംഗത്തെത്തുമെന്നു നേതാക്കൾ അറിയിച്ചു.
മേയ് 25 വരെയാണ് നിർത്തിയത്. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സമരസ്ഥലത്തെത്തി കർഷകരുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ സമരം നിർത്തിവയ്ക്കുകയാണെന്നു സമരനേതാക്കൾ അറിയിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അരുണ്‍ ജയ്റ്റ്ലി എന്നിവരുമായി ചർച്ച നടത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.
വരൾച്ചാ ദുരിതമനുഭവിക്കുന്ന തമിഴ്നാട്ടിലെ കർഷകർ ആത്മഹത്യ ചെയ്ത കർഷകരുടെ തലയോട്ടികൾ അണിഞ്ഞും പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്പിൽ അർധനഗ്നരായി പ്രകടനം നടത്തിയും എലിയെ ഭക്ഷിച്ചും തലമുടിയും മീശയും വടിച്ചും വിവിധ രീതികളിൽ സമരം നടത്തിയിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മലം ഭക്ഷിക്കാൻ പോലും തയാറാകുമെന്നു ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ഇന്നലെ മുഖ്യമന്ത്രി ജന്തർ മന്തറിലെത്തി സമരക്കാരുമായി ചർച്ച നടത്തിയത്. തങ്ങളുടെ ആവശ്യങ്ങളിൽ നടപടിയുണ്ടായില്ലെങ്കിൽ മേയ് 25 നും വീണ്ടും കടുത്ത സമര മുറകളുമായി രംഗത്തെത്തുമെന്നു നേതാക്കൾ അറിയിച്ചു.