സിയൂള്‍: തങ്ങളുടെ സൈനികശക്തി തെളിയിക്കാന്‍ വേണ്ടിവന്നാൽ അമേരിക്കയുടെ വിമാനവാഹിനി കപ്പലായ കാള്‍ വിന്‍സണ്‍ ആക്രമിച്ച് മുക്കുമെന്ന് ഉത്തരകൊറിയ. ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായതിനെത്തുടർന്ന് കാള്വിന്സൺ ഉത്തരകൊറിയയുടെ സമീപത്തേക്കു നീക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കിയിരുന്നു.
അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങളുടെ മുന്നറിയിപ്പു ലംഘിച്ച് ഉത്തരകൊറിയ തുടര്‍ച്ചയായി ആണവ മിസൈല്‍ പരീക്ഷണം തുടരുകയാണ്. ഈയൊരു സാഹചര്യത്തിലാണ് കാൾവിൻസൺ ഉത്തരകൊറിയയ്ക്കു സമീപത്തേക്കു നീക്കാൻ ട്രംപ് ആവശ്യപ്പെട്ടത്. കാൾ വിൻസൺ ഉത്തരകൊറിയയ്ക്ക് സമീപത്തെത്താറായെന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഒറ്റ ആക്രമണം വഴി അമേരിക്കയുടെ വിമാനവാഹിനി കപ്പല്‍ മുക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് ഉത്തരകൊറിയ അവകാശപ്പെട്ടിരിക്കുന്നത്. ഉത്തരകൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ മുഖപത്രത്തിലൂടെയാണ് അവകാശവാദങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാൾ വിൻസൺ തകർക്കാൻ വലിയ മുന്നൊരുക്കങ്ങളുടെയൊന്നും ആവശ്യമില്ല. ഒരു മിന്നലാക്രമണത്തിന്റെ ആവശ്യമേയുള്ളൂ. അതിനുള്ള കരുത്തു തങ്ങൾക്കുണ്ട്. കൊട്ടിഘോഷിക്കപ്പെടുന്ന കരുത്തൊന്നും അമേരിക്കയുടെ കാൾ വിൻസണില്ല. അതിന്റെ നീക്കങ്ങളും കരുത്തും ഞങ്ങൾക്ക് നന്നായി അറിയാം. കൃത്യമായി എവിടെ അടിച്ചാൽ കാൾ വിൻസൺ മുങ്ങുമെന്നും നല്ല അറിവുണ്ട്-പത്രം പറയുന്നു.
അണ്വായുധ പരീക്ഷണം, മിസൈല്‍ പരീക്ഷണം എന്നിവയ്ക്ക് പുറമേ അമേരിക്കയെയും അമേരിക്കയുടെ പക്ഷത്തു നിൽക്കുന്ന സഖ്യത്തെയും ആക്രമിക്കുമെന്നും കൊറിയയുടെ ഭീഷണിയിലുണ്ട്. “ഞങ്ങൾക്ക് നന്നായി അറിയാം, ശത്രു ഒരാളല്ലെന്ന്. ഞങ്ങളെ തകർക്കാൻ കൂട്ടു നിൽക്കുന്നവരെയും വെറുതെ വിടില്ല. ഞങ്ങൾ ചില ലക്ഷ്യങ്ങളോടെയാണു പരീക്ഷണങ്ങൾ നടത്തുന്നത്. ഒരു പരീക്ഷണം പരാജയപ്പെട്ടോ ഇല്ലയോ എന്നു പറയേണ്ടത് പരീക്ഷണം നടത്തിയവരാണ്. അല്ലാതെ മറ്റുള്ളവരല്ല. ഞങ്ങളുടെ പരീക്ഷണം പരാജയപ്പെട്ടുവെന്നു പറഞ്ഞു ചിലർ നടത്തുന്ന ആഘോഷങ്ങൾ ഞങ്ങൾക്കു വലിയ തമാശയാണ്.” - പത്രം വ്യക്തമാക്കി. അമേരിക്കന്‍ വിമാനവാഹിനി കപ്പല്‍ യുഎസ് കാള്‍ വിന്സനൊപ്പം രണ്ട് ജാപ്പനീസ് നാവിക സേനാ കപ്പലുകളും പശ്ചിമ പസഫിക്കില്‍ സൈനികാഭ്യാസം നടത്തുന്നുണ്ട്. ജപ്പാനെതിരേ കൂടെയാണ് ഉത്തരകൊറിയയുടെ ഭീഷണി.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അഞ്ച് അണ്വായുധ പരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തിയത്. അമേരിക്കയിലേയ്ക്ക് തൊടുത്തുവിടാന്‍ ശക്തിയുള്ള ആണവപോർമുനാ മിസൈല്‍ വികസിപ്പിച്ചെടുക്കാനുള്ള നീക്കമാണ് തങ്ങള്‍ നടത്തുന്നതെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ് ഉന്‍ വ്യക്തമാക്കിയിരുന്നു. ഇതിനെല്ലാം പുറമേ ഐക്യരാഷ്ട്രസഭയുടെ വിലക്കിനെ മറികടന്നു നിരവധി മിസൈല്‍ പരീക്ഷണങ്ങളും ഉത്തരകൊറിയ അടുത്തകാലത്തായി നടത്തിയിരുന്നു. അമേരിക്കയുടെ കാൾ വിൻസണെ തകർക്കാനായാൽ പാതി യുദ്ധം ജയിച്ചതിനു തുല്യമാണെന്നാണ് ഉത്തരകൊറിയൻ സൈന്യത്തിന്റെ കണക്കു കൂട്ടൽ. അമേരിക്കയുടെ വ്യോമതാവളം തകര്‍ക്കാനുള്ള മിസൈല്‍ വികസിപ്പിച്ചെടുക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്നാണ് അഞ്ച് ആണവ പരീക്ഷണങ്ങള്‍ നടത്തിയ ഉത്തരകൊറിയ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, മിസൈൽ നിർമാണവും പരീക്ഷണവും പൂർത്തിയാക്കിയ ശേഷം, ശ്രമം തുടങ്ങിയതേയുള്ളൂവെന്ന് പ്രചരിപ്പിക്കുകയാണെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം.
എന്നാൽ, ആരെയെങ്കിൽലും ആക്രമിക്കുകയെന്നതു തങ്ങളുടെ ലക്ഷ്യമല്ലെന്നും സ്വയം പ്രതിരോധം തീർക്കുകയാണു ലക്ഷ്യമെന്നും അണ്വായുധങ്ങള്‍ വികസിപ്പിക്കുന്നത് ഇക്കാര്യത്തിനു വേണ്ടിയാണെന്നുമാണ് ഉത്തരകൊറിയ നേരത്തെ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍, സമാധാന ലംഘനമുണ്ടായാല്‍ അമേരിക്കയില്‍ അണ്വായുധം പ്രയോഗിക്കുമെന്നും കൊറിയ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഈ മുന്നറിയിപ്പിനെ ആക്രമണ ഭീഷണിയായി വിലയിരുത്തിയാണ് അമേരിക്ക മുന്നൊരുക്കങ്ങൾ നടത്തിയത്. ഇത് തങ്ങളുടെ നിലപാടിനെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നാണ് വർക്കേഴ്സ് പാർട്ടിയുടെ മുഖപത്രം പറയുന്നത്. ഇതിനു പുറമെ ദക്ഷിണ കൊറിയയെയും ജപ്പാനെയും ഉത്തരകൊറിയ ശത്രുപക്ഷത്തു കാണുന്നുണ്ട്. ഇതോടെയാണ് കാൾ വിൻസണൊപ്പം സൈനികാഭ്യാസം നടത്തുന്നതിനായി ജപ്പാൻ തങ്ങളുടെ സമിദാരെ, അഷിഗര എന്നീ യുദ്ധക്കപ്പലുകൾ അയച്ചത്. യുഎസ് യുദ്ധക്കപ്പലുകള്‍ക്കൊപ്പം ചേര്‍ന്ന് സൈനിക അഭ്യാസം നടത്തുന്നത് എവിടെണെന്ന കാര്യം ജപ്പാൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അമേരിക്കയും കപ്പലുകള്‍ നിലയുറപ്പിച്ചിട്ടുള്ളതിനെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍, ജാപ്പനീസ് കപ്പലുകള്‍ ദക്ഷിണ ജപ്പാന്റെ 2500 കിലോമീറ്റര്‍ പരിധിയിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ഉത്തരകൊറിയയുമായി വ്യാപാര ബന്ധമുള്ള ചൈന അവരുടെ ആയുധ പരീക്ഷണങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരേ തണുപ്പന്‍ നിലപാടാണ് സ്വീകരിക്കുന്നത്. അതേസമയം, അമേരിക്കയുമായുള്ള ഉത്തരകൊറിയയുടെ ബന്ധം വഷളായിട്ടും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കുമെന്ന ആശങ്ക വര്‍ധിച്ചിട്ടും ചൈന പ്രതികരിക്കാത്തതും സംശയം ജനിപ്പിക്കുന്നുണ്ട്.
അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങളുടെ മുന്നറിയിപ്പു ലംഘിച്ച് ഉത്തരകൊറിയ തുടര്‍ച്ചയായി ആണവ മിസൈല്‍ പരീക്ഷണം തുടരുകയാണ്. ഈയൊരു സാഹചര്യത്തിലാണ് കാൾവിൻസൺ ഉത്തരകൊറിയയ്ക്കു സമീപത്തേക്കു നീക്കാൻ ട്രംപ് ആവശ്യപ്പെട്ടത്. കാൾ വിൻസൺ ഉത്തരകൊറിയയ്ക്ക് സമീപത്തെത്താറായെന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഒറ്റ ആക്രമണം വഴി അമേരിക്കയുടെ വിമാനവാഹിനി കപ്പല്‍ മുക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് ഉത്തരകൊറിയ അവകാശപ്പെട്ടിരിക്കുന്നത്. ഉത്തരകൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ മുഖപത്രത്തിലൂടെയാണ് അവകാശവാദങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാൾ വിൻസൺ തകർക്കാൻ വലിയ മുന്നൊരുക്കങ്ങളുടെയൊന്നും ആവശ്യമില്ല. ഒരു മിന്നലാക്രമണത്തിന്റെ ആവശ്യമേയുള്ളൂ. അതിനുള്ള കരുത്തു തങ്ങൾക്കുണ്ട്. കൊട്ടിഘോഷിക്കപ്പെടുന്ന കരുത്തൊന്നും അമേരിക്കയുടെ കാൾ വിൻസണില്ല. അതിന്റെ നീക്കങ്ങളും കരുത്തും ഞങ്ങൾക്ക് നന്നായി അറിയാം. കൃത്യമായി എവിടെ അടിച്ചാൽ കാൾ വിൻസൺ മുങ്ങുമെന്നും നല്ല അറിവുണ്ട്-പത്രം പറയുന്നു.
അണ്വായുധ പരീക്ഷണം, മിസൈല്‍ പരീക്ഷണം എന്നിവയ്ക്ക് പുറമേ അമേരിക്കയെയും അമേരിക്കയുടെ പക്ഷത്തു നിൽക്കുന്ന സഖ്യത്തെയും ആക്രമിക്കുമെന്നും കൊറിയയുടെ ഭീഷണിയിലുണ്ട്. “ഞങ്ങൾക്ക് നന്നായി അറിയാം, ശത്രു ഒരാളല്ലെന്ന്. ഞങ്ങളെ തകർക്കാൻ കൂട്ടു നിൽക്കുന്നവരെയും വെറുതെ വിടില്ല. ഞങ്ങൾ ചില ലക്ഷ്യങ്ങളോടെയാണു പരീക്ഷണങ്ങൾ നടത്തുന്നത്. ഒരു പരീക്ഷണം പരാജയപ്പെട്ടോ ഇല്ലയോ എന്നു പറയേണ്ടത് പരീക്ഷണം നടത്തിയവരാണ്. അല്ലാതെ മറ്റുള്ളവരല്ല. ഞങ്ങളുടെ പരീക്ഷണം പരാജയപ്പെട്ടുവെന്നു പറഞ്ഞു ചിലർ നടത്തുന്ന ആഘോഷങ്ങൾ ഞങ്ങൾക്കു വലിയ തമാശയാണ്.” - പത്രം വ്യക്തമാക്കി. അമേരിക്കന്‍ വിമാനവാഹിനി കപ്പല്‍ യുഎസ് കാള്‍ വിന്സനൊപ്പം രണ്ട് ജാപ്പനീസ് നാവിക സേനാ കപ്പലുകളും പശ്ചിമ പസഫിക്കില്‍ സൈനികാഭ്യാസം നടത്തുന്നുണ്ട്. ജപ്പാനെതിരേ കൂടെയാണ് ഉത്തരകൊറിയയുടെ ഭീഷണി.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അഞ്ച് അണ്വായുധ പരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തിയത്. അമേരിക്കയിലേയ്ക്ക് തൊടുത്തുവിടാന്‍ ശക്തിയുള്ള ആണവപോർമുനാ മിസൈല്‍ വികസിപ്പിച്ചെടുക്കാനുള്ള നീക്കമാണ് തങ്ങള്‍ നടത്തുന്നതെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ് ഉന്‍ വ്യക്തമാക്കിയിരുന്നു. ഇതിനെല്ലാം പുറമേ ഐക്യരാഷ്ട്രസഭയുടെ വിലക്കിനെ മറികടന്നു നിരവധി മിസൈല്‍ പരീക്ഷണങ്ങളും ഉത്തരകൊറിയ അടുത്തകാലത്തായി നടത്തിയിരുന്നു. അമേരിക്കയുടെ കാൾ വിൻസണെ തകർക്കാനായാൽ പാതി യുദ്ധം ജയിച്ചതിനു തുല്യമാണെന്നാണ് ഉത്തരകൊറിയൻ സൈന്യത്തിന്റെ കണക്കു കൂട്ടൽ. അമേരിക്കയുടെ വ്യോമതാവളം തകര്‍ക്കാനുള്ള മിസൈല്‍ വികസിപ്പിച്ചെടുക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്നാണ് അഞ്ച് ആണവ പരീക്ഷണങ്ങള്‍ നടത്തിയ ഉത്തരകൊറിയ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, മിസൈൽ നിർമാണവും പരീക്ഷണവും പൂർത്തിയാക്കിയ ശേഷം, ശ്രമം തുടങ്ങിയതേയുള്ളൂവെന്ന് പ്രചരിപ്പിക്കുകയാണെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം.
എന്നാൽ, ആരെയെങ്കിൽലും ആക്രമിക്കുകയെന്നതു തങ്ങളുടെ ലക്ഷ്യമല്ലെന്നും സ്വയം പ്രതിരോധം തീർക്കുകയാണു ലക്ഷ്യമെന്നും അണ്വായുധങ്ങള്‍ വികസിപ്പിക്കുന്നത് ഇക്കാര്യത്തിനു വേണ്ടിയാണെന്നുമാണ് ഉത്തരകൊറിയ നേരത്തെ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍, സമാധാന ലംഘനമുണ്ടായാല്‍ അമേരിക്കയില്‍ അണ്വായുധം പ്രയോഗിക്കുമെന്നും കൊറിയ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഈ മുന്നറിയിപ്പിനെ ആക്രമണ ഭീഷണിയായി വിലയിരുത്തിയാണ് അമേരിക്ക മുന്നൊരുക്കങ്ങൾ നടത്തിയത്. ഇത് തങ്ങളുടെ നിലപാടിനെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നാണ് വർക്കേഴ്സ് പാർട്ടിയുടെ മുഖപത്രം പറയുന്നത്. ഇതിനു പുറമെ ദക്ഷിണ കൊറിയയെയും ജപ്പാനെയും ഉത്തരകൊറിയ ശത്രുപക്ഷത്തു കാണുന്നുണ്ട്. ഇതോടെയാണ് കാൾ വിൻസണൊപ്പം സൈനികാഭ്യാസം നടത്തുന്നതിനായി ജപ്പാൻ തങ്ങളുടെ സമിദാരെ, അഷിഗര എന്നീ യുദ്ധക്കപ്പലുകൾ അയച്ചത്. യുഎസ് യുദ്ധക്കപ്പലുകള്‍ക്കൊപ്പം ചേര്‍ന്ന് സൈനിക അഭ്യാസം നടത്തുന്നത് എവിടെണെന്ന കാര്യം ജപ്പാൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അമേരിക്കയും കപ്പലുകള്‍ നിലയുറപ്പിച്ചിട്ടുള്ളതിനെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍, ജാപ്പനീസ് കപ്പലുകള്‍ ദക്ഷിണ ജപ്പാന്റെ 2500 കിലോമീറ്റര്‍ പരിധിയിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ഉത്തരകൊറിയയുമായി വ്യാപാര ബന്ധമുള്ള ചൈന അവരുടെ ആയുധ പരീക്ഷണങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരേ തണുപ്പന്‍ നിലപാടാണ് സ്വീകരിക്കുന്നത്. അതേസമയം, അമേരിക്കയുമായുള്ള ഉത്തരകൊറിയയുടെ ബന്ധം വഷളായിട്ടും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കുമെന്ന ആശങ്ക വര്‍ധിച്ചിട്ടും ചൈന പ്രതികരിക്കാത്തതും സംശയം ജനിപ്പിക്കുന്നുണ്ട്.