പാരീസ്: ഫ്രാന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ആദ്യ റൗണ്ട് വോട്ടെടുപ്പ് കനത്ത സുരക്ഷയിൽ നടന്നു. 11 സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്. തീവ്രവലതുപക്ഷ നിലപാടുകാരിയായ മരീൻ ലെ പെന്‍, സ്വതന്ത്രനായ എമ്മാനുവല്‍ മാക്രോണ്‍ എന്നിവർ തമ്മിലാണ് പ്രധാന പോരാട്ടം. വലതുപക്ഷ നയങ്ങളുടെ വക്താവായ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ഫ്രാൻസ്വാ ഫിയോണും തീവ്ര ഇടതുപക്ഷ നിലപാടുകളുമായി ഴാങ് ലിക് മെലൻഷോണും മത്സരരംഗത്തുണ്ട്. 4.6 കോടി വോട്ടർമാരാണ് ഫ്രാൻസിലുള്ളത്. ആദ്യ ഘട്ടമാണ് ഇന്നലെ നടന്നത്.
11 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അടുത്തമാസം ഏഴിനാണ് അവസാന ഘട്ട തെരഞ്ഞെടുപ്പ് . ഫ്രഞ്ച് തെരഞ്ഞെടുപ്പില്‍ കാലങ്ങളായി ഇടത്, മധ്യവര്‍ഗ പാര്‍ട്ടികള്‍ക്കാണ് ആധിപത്യം. അടുത്തകാലത്തുണ്ടായ ഭീകരാക്രമണങ്ങളെത്തുടർന്ന് കനത്ത സുരക്ഷാ വലയത്തിലാണ് തെരഞ്ഞെടുപ്പു നടന്നത്. ഭീകരാക്രമണങ്ങൾ അക്ഷരാർഥത്തിൽ ഫ്രാൻസിനെ തളർത്തിയിരുന്നു. തന്റെ ജനപ്രീതി കുറഞ്ഞെന്ന വിലയിരുത്തലിനെത്തുടർന്ന് നിലവിലെ പ്രസിഡന്റ് ഒളാന്ദ് രണ്ടാമൂഴത്തിനിറങ്ങിയില്ല.
ഇത്തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഏറെ പ്രവചനാതീതമാണെന്നാണു പൊതുവേയുള്ള വിലയിരുത്തൽ. കുടിയേറ്റ-യൂറോപ്യന്‍ യൂണിയന് വിരുദ്ധത പുലര്‍ത്തുന്ന സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട് എന്നതാണ് ഈ തെരഞ്ഞെടുപ്പിനെ വേറിട്ടതാക്കുന്ന ഒരു കാര്യം. അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെപ്പോലൊരു സ്ഥാനാര്‍ഥിയാണ് തികഞ്ഞ കുടിയേറ്റ വിരുദ്ധമനോഭാവം പുലര്‍ത്തുന്ന നാഷനല്‍ ഫ്രണ്ട് പാര്‍ട്ടിയുടെ മരീന്ലെ പെന്‍. ട്രംപിന്റെ പ്രഖ്യാപനം പോലെ ഫ്രാന്‍സിനെ ഒന്നാമതാക്കുമെന്നാണ് അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനവും.
പ്രശ്നങ്ങളെ പ്രായോഗികമായി സമീപിക്കുന്നയാളെന്ന വിശേഷണവുമായി രംഗത്തുള്ള എമ്മാനുവൽ മാക്രോൺ സാന്പത്തിക-സാമൂഹ്യ വിഷയങ്ങളിൽ ഉദാരവും പുരോഗമനാത്മകവുമായ നിലപാടുള്ളയാളാണ്.
ഒന്നാം റൗണ്ട് വോട്ടെടുപ്പിൽ ആർക്കും 50 ശതമാനത്തിലധികം വോട്ട് ലഭിക്കാനിടയില്ല. അങ്ങനെയെങ്കിൽ ഏറ്റവുമധികം വോട്ടു നേടി മുന്നിൽവരുന്ന രണ്ടു സ്ഥാനാർഥികൾ മേയ് ഏഴിനു നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ ഏറ്റുമുട്ടും.
67,000 പോളിംഗ് ബൂത്തുകളാണ് രാജ്യത്ത് സജ്ജീകരിച്ചിരുന്നത്. സുരക്ഷയ്ക്കായി അരലക്ഷത്തോളം പോലീസുകാരെയും 7000 സൈനികരെയും വിന്യസിച്ചിരുന്നു.
11 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അടുത്തമാസം ഏഴിനാണ് അവസാന ഘട്ട തെരഞ്ഞെടുപ്പ് . ഫ്രഞ്ച് തെരഞ്ഞെടുപ്പില്‍ കാലങ്ങളായി ഇടത്, മധ്യവര്‍ഗ പാര്‍ട്ടികള്‍ക്കാണ് ആധിപത്യം. അടുത്തകാലത്തുണ്ടായ ഭീകരാക്രമണങ്ങളെത്തുടർന്ന് കനത്ത സുരക്ഷാ വലയത്തിലാണ് തെരഞ്ഞെടുപ്പു നടന്നത്. ഭീകരാക്രമണങ്ങൾ അക്ഷരാർഥത്തിൽ ഫ്രാൻസിനെ തളർത്തിയിരുന്നു. തന്റെ ജനപ്രീതി കുറഞ്ഞെന്ന വിലയിരുത്തലിനെത്തുടർന്ന് നിലവിലെ പ്രസിഡന്റ് ഒളാന്ദ് രണ്ടാമൂഴത്തിനിറങ്ങിയില്ല.
ഇത്തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഏറെ പ്രവചനാതീതമാണെന്നാണു പൊതുവേയുള്ള വിലയിരുത്തൽ. കുടിയേറ്റ-യൂറോപ്യന്‍ യൂണിയന് വിരുദ്ധത പുലര്‍ത്തുന്ന സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട് എന്നതാണ് ഈ തെരഞ്ഞെടുപ്പിനെ വേറിട്ടതാക്കുന്ന ഒരു കാര്യം. അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെപ്പോലൊരു സ്ഥാനാര്‍ഥിയാണ് തികഞ്ഞ കുടിയേറ്റ വിരുദ്ധമനോഭാവം പുലര്‍ത്തുന്ന നാഷനല്‍ ഫ്രണ്ട് പാര്‍ട്ടിയുടെ മരീന്ലെ പെന്‍. ട്രംപിന്റെ പ്രഖ്യാപനം പോലെ ഫ്രാന്‍സിനെ ഒന്നാമതാക്കുമെന്നാണ് അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനവും.
പ്രശ്നങ്ങളെ പ്രായോഗികമായി സമീപിക്കുന്നയാളെന്ന വിശേഷണവുമായി രംഗത്തുള്ള എമ്മാനുവൽ മാക്രോൺ സാന്പത്തിക-സാമൂഹ്യ വിഷയങ്ങളിൽ ഉദാരവും പുരോഗമനാത്മകവുമായ നിലപാടുള്ളയാളാണ്.
ഒന്നാം റൗണ്ട് വോട്ടെടുപ്പിൽ ആർക്കും 50 ശതമാനത്തിലധികം വോട്ട് ലഭിക്കാനിടയില്ല. അങ്ങനെയെങ്കിൽ ഏറ്റവുമധികം വോട്ടു നേടി മുന്നിൽവരുന്ന രണ്ടു സ്ഥാനാർഥികൾ മേയ് ഏഴിനു നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ ഏറ്റുമുട്ടും.
67,000 പോളിംഗ് ബൂത്തുകളാണ് രാജ്യത്ത് സജ്ജീകരിച്ചിരുന്നത്. സുരക്ഷയ്ക്കായി അരലക്ഷത്തോളം പോലീസുകാരെയും 7000 സൈനികരെയും വിന്യസിച്ചിരുന്നു.