ന്യൂഡൽഹി: ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം മുതിർന്ന കോണ്‍ഗ്രസ് നേതാവ് കമൽ നാഥ് തള്ളി. ബിജെപിക്കാർ തന്റെ പേരിൽ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് കമൽനാഥ് ആരോപിച്ചു.
കമൽനാഥിനെക്കുറിച്ചുള്ള ബിജെപിയുടെ പ്രചാരണം തീർത്തും അഭ്യൂഹം മാത്രമാണെന്നു കോണ്‍ഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
വ്യാജവാർത്തയെത്തുടർന്ന് വെള്ളിയാഴ്ച കമൽനാഥ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയെ നേരിട്ടുകണ്ടു ചർച്ച നടത്തിയിരുന്നു. കമൽനാഥിനെതിരേ ബോധപൂർവം ബിജെപി പടച്ചുവിടുന്ന വ്യാജവാർത്തയ്ക്കെതിരേ അന്വേഷണം നടത്തണമെന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് അജയ് സിംഗ് ഇന്നലെ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന്റെ പരിചയസന്പന്നനായ നേതാവായ കമൽനാഥ് പാർട്ടി വിടുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് എഐസിസി മാധ്യമവിഭാഗം ചെയർമാൻ രണ്‍ദീപ് സിംഗ് സുർജേവാല പറഞ്ഞു.
കമൽനാഥിനെക്കുറിച്ചുള്ള ബിജെപിയുടെ പ്രചാരണം തീർത്തും അഭ്യൂഹം മാത്രമാണെന്നു കോണ്‍ഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
വ്യാജവാർത്തയെത്തുടർന്ന് വെള്ളിയാഴ്ച കമൽനാഥ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയെ നേരിട്ടുകണ്ടു ചർച്ച നടത്തിയിരുന്നു. കമൽനാഥിനെതിരേ ബോധപൂർവം ബിജെപി പടച്ചുവിടുന്ന വ്യാജവാർത്തയ്ക്കെതിരേ അന്വേഷണം നടത്തണമെന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് അജയ് സിംഗ് ഇന്നലെ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന്റെ പരിചയസന്പന്നനായ നേതാവായ കമൽനാഥ് പാർട്ടി വിടുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് എഐസിസി മാധ്യമവിഭാഗം ചെയർമാൻ രണ്‍ദീപ് സിംഗ് സുർജേവാല പറഞ്ഞു.