മുംബൈ: പ്രവർത്തന സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയതിനും അപകീർത്തിപ്പെടുത്തിയതിനും 12 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അന്താരാഷ്ട്ര ഒാൺലൈൻ ടാക്സി സേവന ദാതാക്കളായ യൂബർ ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
ടാക്സി ഉടമകളുടെയും ഡ്രൈവർമാരുടെയും സംഘടനകളെ പ്രതിചേർത്താണ് യൂബർ കോടതിയെ സമീപിച്ചിരിക്കുന്നത്. തങ്ങളുടെ പ്രവർത്തനം മുടക്കിയതുവഴി വലിയ നഷ്ടം സംഭവിച്ചതായാണു യൂബറിന്റെ വാദം.
തങ്ങളുടെ ഡ്രൈവർമാരെ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തതായും യൂബർ കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ പറയുന്നു. തങ്ങൾ എല്ലാ നിയമങ്ങളും പാലിച്ചാണു പ്രവർത്തിക്കുന്നതെന്നും എന്നിട്ടും തങ്ങൾക്കെതിരേ ആക്രമണങ്ങൾ കൂടിവരികയാണെന്നും യൂബർ ഹർജിയിൽ കുറ്റപ്പെടുത്തുന്നു. പരാതിയുമായി പോലീസ് സ്റ്റേഷനുകളിൽ എത്തിയാലും തങ്ങൾക്കു നീതി ലഭിക്കുന്നില്ലെന്നും കന്പനി ഹർജിയിൽ പറയുന്നു. എല്ലാ നിയമങ്ങളും ലംഘിച്ചു തങ്ങൾക്കെതിരേ നടക്കുന്ന ആക്രമണങ്ങളെ തടയാൻ ജൂഡീഷറിയുടെ ഭാഗത്തുനിന്നു ശക്തമായ നടപടിയുണ്ടാകണമെന്നും യൂബർ കോടതിയിൽ ആവശ്യപ്പെട്ടു. കൂടാതെ ഇന്ത്യയിൽ ഒട്ടാകെയുണ്ടായ ആക്രമണങ്ങളിൽ 12 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും യൂബർ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ടാക്സി ഉടമകളുടെയും ഡ്രൈവർമാരുടെയും സംഘടനകളെ പ്രതിചേർത്താണ് യൂബർ കോടതിയെ സമീപിച്ചിരിക്കുന്നത്. തങ്ങളുടെ പ്രവർത്തനം മുടക്കിയതുവഴി വലിയ നഷ്ടം സംഭവിച്ചതായാണു യൂബറിന്റെ വാദം.
തങ്ങളുടെ ഡ്രൈവർമാരെ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തതായും യൂബർ കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ പറയുന്നു. തങ്ങൾ എല്ലാ നിയമങ്ങളും പാലിച്ചാണു പ്രവർത്തിക്കുന്നതെന്നും എന്നിട്ടും തങ്ങൾക്കെതിരേ ആക്രമണങ്ങൾ കൂടിവരികയാണെന്നും യൂബർ ഹർജിയിൽ കുറ്റപ്പെടുത്തുന്നു. പരാതിയുമായി പോലീസ് സ്റ്റേഷനുകളിൽ എത്തിയാലും തങ്ങൾക്കു നീതി ലഭിക്കുന്നില്ലെന്നും കന്പനി ഹർജിയിൽ പറയുന്നു. എല്ലാ നിയമങ്ങളും ലംഘിച്ചു തങ്ങൾക്കെതിരേ നടക്കുന്ന ആക്രമണങ്ങളെ തടയാൻ ജൂഡീഷറിയുടെ ഭാഗത്തുനിന്നു ശക്തമായ നടപടിയുണ്ടാകണമെന്നും യൂബർ കോടതിയിൽ ആവശ്യപ്പെട്ടു. കൂടാതെ ഇന്ത്യയിൽ ഒട്ടാകെയുണ്ടായ ആക്രമണങ്ങളിൽ 12 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും യൂബർ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.