ന്യൂഡൽഹി: കെപിസിസിക്കു പുതിയ സ്ഥിരം പ്രസിഡന്റ്, സംഘടനാ തെരഞ്ഞെടുപ്പ് എന്നിവ അടക്കം കേരളത്തിലെ സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യാൻ ബുധനാഴ്ച ഡൽഹിയിൽ കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പ്രത്യേക യോഗം വിളിച്ചു. 26നു നടക്കുന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ, 14 ഡിസിസി പ്രസിഡന്റുമാർ എന്നിവർ പങ്കെടുക്കും. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ, ഹസൻ എന്നിവരുമായി നടത്തിയ ആദ്യവട്ട ചർച്ചകളുടെ തുടർച്ചയാണു ബുധനാഴ്ചത്തെ യോഗം. രാഹുലിനു പുറമേ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കും യോഗത്തിൽ പങ്കെടുക്കും.
കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പിനു മുന്പായി സ്ഥിരം പിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനാണ് ഇപ്പോഴത്തെ ധാരണ. ഇതിനായി യോജിച്ച നേതാവിനെ കണ്ടെത്തുന്നതിനെക്കുറിച്ചു ഡൽഹി ചർച്ചകളിൽ രാഹുൽ അഭിപ്രായം തേടിയേക്കും.
ഭൂരിപക്ഷം നേതാക്കളും നിർദേശിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പദവി വേണ്ടെന്ന നിലപാടിൽ മാറ്റമില്ലെന്നു വ്യക്തമാക്കിയതിനെത്തുടർന്നാണു ചർച്ച. ഉമ്മൻ ചാണ്ടി അടക്കമുള്ള പ്രമുഖ നേതാക്കൾ കഴിഞ്ഞ ദിവസം ഡൽഹിയിൽ രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിർദേശിച്ച മറ്റു ചില നേതാക്കളുടെ പേരുകളും ബുധനാഴ്ച പരിഗണിക്കും.
കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പിനു മുന്പായി സ്ഥിരം പിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനാണ് ഇപ്പോഴത്തെ ധാരണ. ഇതിനായി യോജിച്ച നേതാവിനെ കണ്ടെത്തുന്നതിനെക്കുറിച്ചു ഡൽഹി ചർച്ചകളിൽ രാഹുൽ അഭിപ്രായം തേടിയേക്കും.
ഭൂരിപക്ഷം നേതാക്കളും നിർദേശിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പദവി വേണ്ടെന്ന നിലപാടിൽ മാറ്റമില്ലെന്നു വ്യക്തമാക്കിയതിനെത്തുടർന്നാണു ചർച്ച. ഉമ്മൻ ചാണ്ടി അടക്കമുള്ള പ്രമുഖ നേതാക്കൾ കഴിഞ്ഞ ദിവസം ഡൽഹിയിൽ രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിർദേശിച്ച മറ്റു ചില നേതാക്കളുടെ പേരുകളും ബുധനാഴ്ച പരിഗണിക്കും.