ന്യൂഡൽഹി: മരുന്നുകളുടെ രാസനാമം കുറിച്ചില്ലെങ്കിൽ നടപടി ഉണ്ടാകുമെന്നു ഡോക്ടർമാരോട് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എംസിഐ). രാസനാമത്തിനു പകരം കന്പനി ഉത്പന്നങ്ങളുടെ ബ്രാൻഡ് പേര് എഴുതുന്നതിനെതിരേയാണു മുന്നറിയിപ്പ്. കുറിപ്പ് സാധാരണക്കാർക്കു വായിക്കാവുന്ന വിധമാകണമെന്നും എംസിഐ നിർദേശിച്ചു.
2002ലും 2016ലും പുറപ്പെടുവിച്ച സർക്കുലറുകൾ ഇക്കാര്യത്തിൽ പാലിക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു. ബ്രാൻഡ് പേര് എഴുതുന്നതു വഴി കന്പനികൾക്ക് നേട്ടമുണ്ടാക്കിക്കൊടുക്കുകയാണെന്നു പരക്കെ ആക്ഷേപമുണ്ട്.
ബ്രാൻഡഡ് മരുന്നുകൾക്കു പകരം ജനറിക് (രാസനാമത്തിലുള്ള) മരുന്നുകൾ പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്സാഹമെടുക്കുന്ന പശ്ചാത്തലത്തിലാണ് എംസിഐ നിർദേശം.
2002ലും 2016ലും പുറപ്പെടുവിച്ച സർക്കുലറുകൾ ഇക്കാര്യത്തിൽ പാലിക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു. ബ്രാൻഡ് പേര് എഴുതുന്നതു വഴി കന്പനികൾക്ക് നേട്ടമുണ്ടാക്കിക്കൊടുക്കുകയാണെന്നു പരക്കെ ആക്ഷേപമുണ്ട്.
ബ്രാൻഡഡ് മരുന്നുകൾക്കു പകരം ജനറിക് (രാസനാമത്തിലുള്ള) മരുന്നുകൾ പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്സാഹമെടുക്കുന്ന പശ്ചാത്തലത്തിലാണ് എംസിഐ നിർദേശം.